കളമശ്ശേരി സ്ഫോടനം: 95 ശതമാനം പൊള്ളലേറ്റ 12 കാരിയും മരിച്ചു, മരണസംഖ്യ മൂന്നായി
എറണാകുളം: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12 കാരി അര്‍ധരാത്രി ഒന്നരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലിബിന. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കുന്നതിനിടെയാണ് മരണം.
മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെയാണ് മരണം സംഭവിച്ചത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ച മറ്റ് രണ്ട് പേര്. ഇതില്‍ ആദ്യം മരിച്ചത് ലയോണയായിരുന്നു. എന്നാല്‍ ഇവരെ ഏറെ വൈകീട്ടാണ് തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

രാത്രി വൈകിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് സമ്ര സെന്ററിലെ കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കൈയിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു മൃതദേഹം തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ കൂടി എത്തി തിരിച്ചറിഞ്ഞാല്‍ മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കൂ. ഇന്നലെ രാവിലെ നടന്ന സ്ഫോടനത്തില്‍ 51 പേര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ 30 പേര് ചികിത്സയിലുണ്ട്. 18 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിയായ എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്ട്ടിന് പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ തന്നെയാണ് സ്ഫോടനം നടത്തിയത് എന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മാര്ട്ടിന് ഒരു വര്‍ഷം മുന്‍പ് വരെ വിദേശത്തായിരുന്നു.
താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഇയാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കൊണ്ടുള്ള വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. യു എ പി എ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാര്ട്ടിന് നല്കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രതി മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. യുട്യൂബില്‍ നോക്കി പഠിച്ച് ബോംബ് സ്വയം നിര്‍മിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. താന്‍ മുന്‍പ് 'യഹോവയുടെ സാക്ഷികള്‍'ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് മാര്ട്ടിന് പറയുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications