കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ബാങ്ക് മുൻപ്രസിഡന്റ് ഭാസുരാംഗനും മകനും അറസ്റ്റിൽ
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഇരുവരേയും ചാെവ്വാഴ്ച രാവിലെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നത്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഭാസുരാംഗന്റെയും മകന്റെയും മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇ ഡി അധികൃതർ പറയുന്നത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതിൽ വലിയ ക്രമക്കേട് വ്യക്തമാണ്. ഇരുവരുടെയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്ന് ഇ ഡി അറിയിച്ചു.

ബുധനാഴ്ച ഭാസുരാംഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസിൽ ഇ ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സി പി ഐ ഭാസുരാംഗനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ബാങ്കിൽ വർഷങ്ങളായി തുടരുന്ന ക്രമക്കേടുകൾ കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യ ശോഷണം ആണ് ഉണ്ടായിത് എന്നാണ് കണക്കാക്കപ്പെടുന്നത്, ഭാസുരാംഗനായിരുന്നു മൂന്ന് പതിറ്റാണ്ട് കാലമായി ബാങ്കിന്റെ ഭരമസമിതിയുടെ തലപ്പത്ത്.












Click it and Unblock the Notifications