കരിപ്പൂരിൽ ലാൻഡിംഗ് സുരക്ഷിതമല്ലെന്ന് ആദ്യമേ ഡിജിസിഎ മുന്നറിയിപ്പ്: റൺവേയ്ക്ക് മിനുസം കൂടുതൽ
തിരുവനന്തപുരം:കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി വിവരം. ലാൻഡിംഗിനിടെ തെന്നിമാറിയതിനെ തുടർന്ന് ലാൻഡിംഗിനെ തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ വിമാനം മൂന്ന് കഷ്ണങ്ങളായി പിളരുകയായിരുന്നു. മോശം കാലാവവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് ഡിജിസിഎ നൽകിയ മുന്നറിയിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
എയർ ഇന്ത്യയുടെ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഏഴേമുക്കാലിന് കരിപ്പൂർ വിമാനത്താവളത്തിൽ 7.38ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ റൺവേയിലേക്ക് തെന്നിമാറിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.

നേരത്തെ മുന്നറിയിപ്പ്
വിമാനത്താവളത്തിലെ ലാൻഡിംഗ് സുരക്ഷിതമല്ലെന്നും മഴക്കാലത്ത് മിനുസം വർധിക്കുമെന്നും അത് അപകടസാധ്യത വർധിപ്പിക്കുമെന്നും ഒരു വർഷം മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡിജിസിഎയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എയർപോർട്ട് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. അതിന് ശേഷം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികളും നടന്നിരുന്നു.

റബ്ബറിന്റെ തോത് കൂടുതൽ
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ പ്രതലത്തിൽ റബ്ബറിന്റെ സാന്നിധ്യം അധികമാണെന്നാണ് ഡിജിസിഎ കണ്ടെത്തിയത്. ടേബിൾ ടോപ്പ് റൺവേ ആയതുകൊണ്ട് തന്നെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ റൺവേയിലെ ഘർഷണത്തോത് ഉയർന്ന നിലയിലായിരിക്കണമെന്നും ഡിജിസിഎ സംഘം അന്ന് നിർദേശം നൽകിയിരുന്നു. ഇതോടെ റൺവേയിൽ നിന്ന് റബ്ബർ നീക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിക്കൊണ്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഇതൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ അപകടത്തിൽ നിന്ന് വ്യക്തമാകുന്നത്.
Recommended Video

പോരായ്മകൾ
റൺവേയിൽ മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനത്തിലും അപാകതകൾ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാറ്റിന്റെ ഗതി മനസ്സിലാക്കുന്നതിനുള്ള ഡിസ്റ്റന്റ് ഇൻഡിക്കേഷൻസ് വിൻഡ് എക്വിപ്മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നുവെന്നും ഡിജിസിഎയുടെ കണ്ടെത്തലിൽ ഉൾപ്പെടുന്നു. അനുവദനീയമായതിലും കൂടുതൽ ചെരിവ് ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നതായും സംഘം പറയുന്നുണ്ട്.

11 വിമാനത്താവളങ്ങൾ
മംഗളുരു, ലേ, കുളു, ഷിംല, പോർട്ട്ബ്ലെയർ, അഗർത്തല, ജമ്മു, പട്ന, ലത്തൂർ എന്നിങ്ങനെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചിരുന്നു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നതാണ്. 2011ലാണ് ഇത്. ഇതിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ അരങ്ങേറുന്നത്. എന്നാൽ റൺവേയുടെ വീതി കൂട്ടാനുള്ള നടപടികൾ അപ്പോഴും ഉണ്ടായിരുന്നില്ല. ക്രിട്ടിക്കൽ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഡിജിസിഎ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തിയിരുന്നത്.

വിദഗ്ധ സംഘം
വിമാനത്താവാളത്തിന്റെ ഭൂമിശാസ്ത്രം, സൌകര്യങ്ങൾ, നടപടി ക്രമങ്ങൾ, സംവിധാനങ്ങൾ എന്നിവ പരിശോധിച്ചാണ് ഡിജിസിഎ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. എയറോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ്, ഫ്ലൈറ്റ് ഓപ്പറേഷൻ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുൾപ്പെട്ട സംഘമാണ് കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് ഡിജിസിഎയ്ക്ക് സമർപ്പിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications