Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിയറിയാമെന്ന് തെളിയിച്ചു; ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എം.എം മണി

കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു തനിക്കെങ്കില്‍ ഇത്തവണ പണിയറിമായമെന്ന് തെളിയിച്ചെന്നും എംഎം മണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ വൈദ്യുതി മന്ത്രി എം.എം മണിയുമുണ്ട്. ഉടുമ്പൻചോലയിൽ നിന്ന് തന്നെയാണ് ഇത്തവണയും അദ്ദേഹം ജനവിധി തേടുന്നത്. വലിയ ഭൂരിപക്ഷത്തിൽ തന്നെ ഇത്തവണ നിയമസഭയിലെത്തുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

MM Mani

കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു തനിക്കെങ്കില്‍ ഇത്തവണ പണിയറിമായമെന്ന് തെളിയിച്ചെന്നും എംഎം മണി പറഞ്ഞു. ' ഇവിടെ നല്ലനിലയില്‍ ജനങ്ങള്‍ എന്നെ ജയിപ്പിക്കുമെന്ന വിശ്വസമുണ്ട്. കഴിഞ്ഞ തവണ നമ്മളെ വേണ്ട നിലയില്‍ അവര്‍ക്കറിയില്ല. ഇപ്പോള്‍ അവര്‍ക്ക് നമ്മളെ നന്നായി മനസ്സിലായിട്ടുണ്ട്. അഞ്ച് വര്‍ഷം എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്,' എംഎം മണിപറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗകൂടിയാണ് മണിയാശൻ. ഏറെക്കാലം ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷമാണ് 2016ൽ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. 1996ൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചിരുന്നുവെങ്കിലും കോൺഗ്രസിന്റെ ഇ.എം അഗസ്തിയോട് മൂവായിരത്തിലധികം വോട്ടിന് പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും പരാജയമായിരുന്നു ഫലം.

2001 മുതൽ കെ.കെ ജയചന്ദ്രൻ വിജയിച്ചു പോന്ന മണ്ഡലത്തിൽ 2016ൽ മണി മത്സരിച്ചപ്പോൾ ഭൂരിപക്ഷം ഇടിഞ്ഞിരുന്നു. 1109 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ സേനാപതി വേണുവിനെ അന്ന് മണിയാശാൻ പരാജയപ്പെടുത്തിയത്. 50813 വോട്ടുകൾ മണിയാശൻ നേടിയപ്പോൾ 49704 വോട്ടുകളാണ് സേനാപതി വേണുവിന് ലഭിച്ചത്.

വൈദ്യുതി മന്ത്രിയെന്ന നിലയിൽ സ്വന്തമാക്കിയ നേട്ടങ്ങളും സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിപിടിച്ചാകും മണിയാശാൻ തുടർച്ചയായ രണ്ടാം അംഗത്തിന് ഇറങ്ങുന്നത്. മണ്ഡലത്തിൽ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമാണ് മന്ത്രി.

അതേസമയം ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ മറ്റൊരു സീറ്റായ ദേവികുളത്ത് സ്ഥാനാർഥിയെ തീരുമാനിച്ചട്ടില്ല. മൂന്ന് തവണയായി എസ്.രാജേന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേത്തുന്നത്. ടേം മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ രാജേന്ദ്രനെ മാറ്റി പകരക്കാരനെ തേടുകയാണ് സിപിഎം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+