ബ്രിട്ടാസും നികേഷും സിപിഎം സ്ഥാനാര്‍ത്ഥികളാകും? മത്സരിക്കുന്നത് കണ്ണൂരില്‍ നിന്ന്..
കണ്ണൂര്‍: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസും എംവി നികേഷ് കുമാറും മത്സരിച്ചേക്കും. സിപിഎം രാജ്യസഭാ എം പിയായ ജോണ്‍ ബ്രിട്ടാസും സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന നികേഷ് കുമാറും കണ്ണൂരില്‍ നിന്നായിരിക്കും ജനവിധി തേടുക. ബ്രിട്ടാസ് പേരാവൂരില്‍ നിന്നായിരിക്കും മത്സരിക്കുക എന്നാണ് വിവരം.
നിലവില്‍ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് പേരാവൂരിലെ എം എല്‍ എ. 2011 മുതല്‍ സണ്ണി ജോസഫാണ് പേരാവൂരില്‍ നിന്ന് ജയിച്ച് വരുന്നത്. പരമ്പരാഗതമായി യു ഡി എഫ് മണ്ഡലമാണ് പേരാവൂര്‍. എന്നാല്‍ 2006 ല്‍ കെ കെ ശൈലജ ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണയും സണ്ണി ജോസഫ് തന്നെയായിരിക്കും യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി എന്നാണ് വിവരം.

എന്നാല്‍ കഴിഞ്ഞ തവണ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം നന്നായി കുറഞ്ഞിരുന്നു. 3172 ആയിരുന്നു സണ്ണി ജോസഫിന് 2021 ല്‍ ലഭിച്ച ഭൂരിപക്ഷം. രാജ്യസഭാ എം പിയായി ബ്രിട്ടാസിന് ഒരു വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. ബ്രിട്ടാസ് മത്സരിക്കാനെത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. പേരാവൂര്‍ മണ്ഡലത്തില്‍ എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ആണ് ഉള്ളത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് ജയിക്കാനായത്. ഇരിട്ടി മുനിസിപ്പാലിറ്റിയിലും ഇടതിന് ജയിക്കാനായിരുന്നു. അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്. ഇതില്‍ മൂന്ന് പഞ്ചായത്ത് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം തളിപ്പറമ്പില്‍ നികേഷ് കുമാര്‍ മത്സരിക്കാന്‍ സാധ്യത കൂടുതലാണ്.
നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തളിപ്പറമ്പ് എം എല്‍ എ. പാര്‍ട്ടി സെക്രട്ടറിയായതിനാല്‍ ഇത്തവണ ഗോവിന്ദന് മത്സരിക്കില്ല എന്നുറപ്പാണ്. 2021 ല്‍ 22989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗോവിന്ദന്റെ വിജയം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 52.14 ശതമാനം വോട്ടും ഗോവിന്ദനാണ് ലഭിച്ചത്. സിപിമ്മിന്റെ സംസ്ഥാനത്തെ തന്നെ ഉറച്ച കോട്ടകളിലൊന്നാണ് തളിപ്പറമ്പ്.
1970 ല്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് വിജയിക്കാനായത്. പിന്നീട് 1977 മുതല്‍ തുടര്‍ച്ചയായി സിപിഎമ്മാണ് ഇവിടെ നിന്ന് വിജയിച്ച് വരുന്നത്. നികേഷിന്റെ പിതാവ് എംവി രാഘവന് സിപിഎമ്മിലായിരുന്നപ്പോള്‍ വിജയിച്ച് എംഎല്‍എയായത് തളിപ്പറമ്പില്‍ നിന്നായിരുന്നു. 2016 ല്‍ നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ കെഎം ഷാജിയോട് പരാജയപ്പെട്ടു.
നിലവില്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സമ്പൂര്‍ണ രാഷ്ട്രീയ പ്രവര്‍ത്തകനായ നികേഷ് കുമാര്‍ ഇപ്പോള്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 1996 ല്‍ ഏഷ്യാനെറ്റില്‍ വാര്‍ത്താ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച നികേഷ് പിന്നീട് 2003-ല്‍ ഇന്ത്യാവിഷനിലേക്ക് മാറി. മലയാള ദൃശ്യ മാധ്യമ രംഗത്തെ വാര്‍ത്താ അവതരണത്തില്‍ പുതിയ ശൈലി കൊണ്ടുവരുന്നത് നികേഷ് കുമാറാണ്.
ഇന്ത്യാവിഷന് ശേഷം റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ആരംഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറാണ്. ദേശാഭിമാനിയിലൂടെയും ആകാശവാണിയിലൂടേയും മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടാസ് ദീര്‍ഘകാലമായി സിപിഎം ചാനലായ കൈരളി ചാനലിന്റെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണ്. 2011 മേയ് 4 മുതല്‍ 2013 മാര്‍ച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സിന്റെ ബിസിനസ് ഹെഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മോൻ വന്നാൽ മോൻസ് ഇടയുമോ? കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തലമുറമാറ്റത്തിൽ ആശങ്ക വേണ്ടെന്ന് നേതൃത്വം -
തൃശൂർ സിപിഐയിൽ ഭിന്നത; യുഡിഎഫ് സ്വതന്ത്രനാവുമോ സിസി മുകുന്ദൻ? ഗീത ഗോപിക്കെതിരെ വിമർശനം -
തൊടുപുഴയില്‍ മകനോ? മനസ് തുറക്കാതെ പിജെ ജോസഫ്, മാറിനില്‍ക്കരുതെന്ന് പാര്ട്ടിക്കാര് -
'കോട്ട'യം നിലനിർത്താൻ തിരുവഞ്ചൂർ, 'റെഡ് ഫോർട്ട്' ആക്കാൻ എൽഡിഎഫ് -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ












Click it and Unblock the Notifications