എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ! ജഗദീഷ് ഇക്കാര്യം അറിഞ്ഞത് സിനിമാക്കാരില്‍ നിന്നെന്ന്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് സിനിമ താരം ഗണേഷ് കുമാര്‍. മുന്നണി വിട്ട ഗണേഷ് കുമാറിനെ അട്ടിമറിക്കാന്‍ പത്തനാപുരത്ത് കോണ്‍ഗ്രസ് ജഗദീഷിനെ രംഗത്തിറക്കുകയായിരുന്നു.
അന്ന് ബിജെപി രംഗത്തിറക്കിയത് ഭീമന് രഘുവിനേയും. യുഡിഎഫില്‍ ആയിരുന്നതിനേക്കാള്‍ ഭൂരിപക്ഷം കൂട്ടിയായിരുന്നു അത്തവണ കെബി ഗണേഷ് കുമാറിന്റെ വിജയം. എന്തായാലും ഇത്തവണ ജഗദീഷ് കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തില്ല. പക്ഷേ, എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ട് എന്നാണ് ജഗദീഷ് പറയുന്നത്. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

സിനിമാക്കാര് പറഞ്ഞത്
ഇടതുപക്ഷവും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ട് എന്ന് ജഗദീഷ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് എന്നൊരു ചോദ്യമാണ്. അതിന് അദ്ദേഹത്തിന്റെ ഉത്തരമാണ് ശരിക്കും ഞെട്ടിക്കുന്നത്. ഇടതുപക്ഷത്തുള്ള ചില സിനിമ പ്രവര്‍ത്തകരാണത്രെ ജഗദീഷിനോട് ഇക്കാര്യം പറഞ്ഞത്. ബാലശങ്കറിന്റെ പ്രതികരണത്തോടെ അത് വെളിപ്പെട്ടുവെന്നും ജഗദീഷ് പറയുന്നു.

സിപിഎം ട്രാപ്പില്‍ വീണു
ബിജെപിയുടെ ട്രാപ്പില്‍ സിപിഎം വീഴുകയായിരുന്നു എന്നാണ് ഇതിനോട് ചേര്‍ത്തുകൊണ്ട് ജഗദീഷ് പറയുന്ന മറ്റൊരു കാര്യം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. അതിന് പിന്തുണ നല്‍കിയതോടെയാണ് സിപിഎം ട്രാപ്പില്‍ വീണത് എന്നാണ് ജഗദീഷിന്റെ വിലയിരുത്തല്‍.

നല്ല ഭരണാധികാരിയല്ല
പിണറായി വിജയന് നല്ല ഭരണാധികാരിയല്ല എന്ന് പറയാതെ പറയുന്നുണ്ട് ജഗദീഷ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട അഴിമതി മേല്‍ തട്ടിലെ അഴിമതിയാണ്. എന്നാല്‍ അത് അറിഞ്ഞില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷ്ണമല്ലെന്നാണ് ജഗദീഷിന്റെ വിലയിരുത്തല്‍.

പിന്‍വാതില്‍ നിയമനം
ഇടതുസര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങള്‍ എന്ന ആരോപണവും വിമര്‍ശന വിധേയമാക്കുന്നുണ്ട് ജഗദീഷ്. താനും ഒരു കോളേജ് അധ്യാപകനായിരുന്നു എന്നും കാലടിയിലേയും കാലിക്കറ്റിലേയും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് കുറേകാലമായി കേള്‍ക്കുന്നതാണെന്നും ജഗദീഷ് പറയുന്നു. ഇടതുപക്ഷത്തെ യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ഇത്തവണയും തയ്യാറായിരുന്നു
കഴിഞ്ഞ തവണ പത്താനപുരത്ത് കോണ്‍ഗ്രസിന്റെ താര സ്ഥാനാര്‍ത്ഥിയായിരുന്നു ജഗദീഷ്. ഇത്തവണയും ജഗദീഷ് മത്സരിക്കാന്‍ തയ്യാറായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാലയെ ആണ് കോണ്‍ഗ്രസ് ഇത്തവണ പത്തനാപുരത്ത് നിയോഗിച്ചത്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications