'സിഗരറ്റ് ഉത്പാദന രാജ്യവുമായി ആരോഗ്യസഹകരണത്തിന് ശ്രമം'; മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തില്‍ ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ തീര്‍ത്ഥാടനമാണ് എന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റ് ഉത്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണ്. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയില്ലാത്തവരാണ് സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായത് കൊണ്ടുമാത്രം ഒരാള്‍ക്ക് നിയമനം നല്കുന്നു.

എന്നിട്ട് അതിനെ മുഖ്യമന്ത്രി തന്നെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊക്കെ നടക്കാമെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം ചെറിയ കാര്യങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍വകലാശാലകളെ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സര്‍വകലാശാലകള്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്,' ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
സമ്മര്‍ദ്ദ തന്ത്രമുപയോഗിച്ച് മാധ്യമങ്ങളെ വരെ പേടിപ്പിച്ച് നിര്ത്തിയിരിക്കുയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കില്‍ അത് കേരളത്തിലാണ് എന്നും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് ചൂണ്ടിക്കാട്ടി. ഇതില്‍ താന്‍ നിസഹായനാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
തനിക്ക് ഖേദം രേഖപ്പെടുത്താന്‍ മാത്രമേ കഴിയൂ. താന്‍ നിയമിച്ച താല്‍ക്കാലിക വൈസ് ചാന്‍സലറെ യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പൊലീസിന്റെ സഹായത്തോടെയാണ് അവര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞത് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
നട്ടെല്ലുയര്‍ത്തി ശബ്ദമുയര്‍ത്തുക എന്നല്ലാതെ ഇവിടെ മറ്റൊരു പ്രശ്നപരിഹാരമില്ലെന്നും മാധ്യമങ്ങള്‍ ഗൗരവത്തോടെ വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ പലതും വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാണ് ചര്‍ച്ചയാക്കുന്നത്. പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പത്തും പന്ത്രണ്ടും ക്ലാസുകള്‍ കഴിയുമ്പോള്‍ തന്നെ മിടുക്കരായിട്ടുള്ള വിദ്യാര്‍ഥികളെല്ലാം കേരളം വിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications