11,079 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്;9972 പേര്‍ക്ക് രോഗമുക്തി.. ആകെ മരണം 26,571 ആയി
തിരുവനന്തപുരം;
സംസ്ഥാനത്ത്
ഇന്ന്
11,079
പേര്‍ക്ക്
കോവിഡ്-19
സ്ഥിരീകരിച്ചു.
എറണാകുളം
1794,
കോഴിക്കോട്
1155,
തിരുവനന്തപുരം
1125,
തൃശൂര്‍
1111,
കോട്ടയം
925,
കൊല്ലം
767,
ഇടുക്കി
729,
മലപ്പുറം
699,
കണ്ണൂര്‍
554,
പത്തനംതിട്ട
547,
പാലക്കാട്
530,
ആലപ്പുഴ
506,
വയനാട്
387,
കാസര്‍ഗോഡ്
250
എന്നിങ്ങനേയാണ്
ജില്ലകളില്‍
ഇന്ന്
രോഗ
ബാധ
സ്ഥിരീകരിച്ചത്.
കഴിഞ്ഞ
24
മണിക്കൂറിനിടെ
89,995
സാമ്പിളുകളാണ്
പരിശോധിച്ചത്.
പ്രതിവാര
ഇന്‍ഫെക്ഷന്‍
പോപ്പുലേഷന്‍
റേഷ്യോ
(WIPR)
പത്തിന്
മുകളിലുള്ള
158
തദ്ദേശ
സ്വയംഭരണ
പ്രദേശങ്ങളിലായി
211
വാര്‍ഡുകളാണുള്ളത്.
ഇവിടെ
കര്‍ശന
നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 97,630 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ
ദിവസങ്ങളിലുണ്ടായ
123
മരണങ്ങളാണ്
കോവിഡ്-19
മൂലമാണെന്ന്
ഇന്ന്
സ്ഥിരീകരിച്ചത്.
ഇതോടെ
ആകെ
മരണം
26,571
ആയി.
ഇന്ന്
രോഗം
സ്ഥിരീകരിച്ചവരില്‍
53
പേര്‍
സംസ്ഥാനത്തിന്
പുറത്ത്
നിന്നും
വന്നവരാണ്.
10,608
പേര്‍ക്ക്
സമ്പര്‍ക്കത്തിലൂടെയാണ്
രോഗം
ബാധിച്ചത്.
360
പേരുടെ
സമ്പര്‍ക്ക
ഉറവിടം
വ്യക്തമല്ല.
58
ആരോഗ്യ
പ്രവര്‍ത്തകര്‍ക്കാണ്
രോഗം
ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1058, കൊല്ലം 580, പത്തനംതിട്ട 520, ആലപ്പുഴ 514, കോട്ടയം 781, ഇടുക്കി 648, എറണാകുളം 978, തൃശൂര്‍ 1374, പാലക്കാട് 958, മലപ്പുറം 948, കോഴിക്കോട് 601, വയനാട് 461, കണ്ണൂര്‍ 370, കാസര്‍ഗോഡ് 181 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,95,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,25,243), 44.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,28,898) നല്‍കിയതായി സർക്കാർ അറിയിച്ചു.· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 11,079 പുതിയ രോഗികളില്‍ 9327 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3063 പേര്‍ ഒരു ഡോസ് വാക്‌സിനും 3462 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2802 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം
Recommended Video
ഒക്‌ടോബര്‍ 6 മുതല്‍ 12 വരെയുള്ള കാലയളവില്‍, ശരാശരി 1,13,905 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 15,180 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 17%, 14%, 34%, 10%, 13%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നതായും സർക്കാർ അറിയിച്ചു.