കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു; ഇന്ന് 1836 പുതിയ രോഗികൾ..ടിപിആർ 6.01 ശതമാനം
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇന്ന് രണ്ടായിരത്തിൽ താഴെ. പുതുതായി 1836 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടി പി ആർ വീണ്ടും കുറഞ്ഞു. ഇന്ന് 6.01 ശതമാനമാണ് പ്രതിദിന കൊവിഡ് സ്ഥിരീകരണ നിരക്ക്. 500 ൽ താഴെയാണ് ജില്ലകളിലെ കേസുകൾ. കൂടുതൽ രോഗികൾ എറണാകുളത്താണ്. ഇവിടെ 350 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 15,825 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 66,136 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2988 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 404, കൊല്ലം 209, പത്തനംതിട്ട 162, ആലപ്പുഴ 204, കോട്ടയം 243, ഇടുക്കി 211, എറണാകുളം 456, തൃശൂര്‍ 249, പാലക്കാട് 167, മലപ്പുറം 186, കോഴിക്കോട് 212, വയനാട് 130, കണ്ണൂര്‍ 108, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 15,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,27,908 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ്
19
വിശകലന
റിപ്പോര്‍ട്ട്
·
വാക്‌സിനേഷന്‍
എടുക്കേണ്ട
ജനസംഖ്യയുടെ
100
ശതമാനം
പേര്‍ക്ക്
ഒരു
ഡോസ്
വാക്‌സിനും
(2,69,09,048),
86
ശതമാനം
പേര്‍ക്ക്
രണ്ട്
ഡോസ്
വാക്‌സിനും
(2,31,12,410)
നല്‍കിയതായി
സർക്കാർ
അറിയിച്ചു.
·
15
മുതല്‍
17
വയസുവരെയുള്ള
77
ശതമാനം
(11,88,354)
കുട്ടികള്‍ക്ക്
ആദ്യ
ഡോസ്
വാക്‌സിനും
37
ശതമാനം
(5,63,761)
പേര്‍ക്ക്
രണ്ട്
ഡോസ്
വാക്‌സിനും
നല്‍കി.
·
ഇന്ത്യയില്‍
ഏറ്റവും
കൂടുതല്‍
വാക്‌സിനേഷന്‍
/
ദശലക്ഷം
ഉള്ള
സംസ്ഥാനം
കേരളമാണ്
(14,77,383)
·
ഫെബ്രുവരി
26
മുതല്‍
മാര്‍ച്ച്
4
വരെയുള്ള
കാലയളവില്‍,
ശരാശരി
61,210
കേസുകള്‍
ചികിത്സയിലുണ്ടായിരുന്നതില്‍
1.9
ശതമാനം
പേര്‍ക്ക്
മാത്രമാണ്
ഓക്‌സിജന്‍
കിടക്കകളും
1.6
ശതമാനം
പേര്‍ക്ക്
മാത്രമാണ്
ഐ
സി
യുവും
ആവശ്യമായി
വന്നതെന്നും
സർക്കാർ
പത്രകുറിപ്പിൽ
അറിയിച്ചു.
.