ബജറ്റില്‍ കേരളത്തിന് കിട്ടി, മനം നിറയെ നിരാശ: പ്രതീക്ഷിച്ച ഒരു പദ്ധതി പോലുമില്ല
കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ട അവഗണനയ്ക്കെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ സംസ്ഥാനത്ത് പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ധനകാര്യ വകുപ്പ് മന്ത്രി, എംപിമാർ തുടങ്ങിയവരൊക്കെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും ബജറ്റില്‍ അവഗണിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരെയില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷകള്‍
ഇത്തവണ ആദ്യമായി ഒരു എംപിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞതിനാലും രണ്ട് കേന്ദ്ര സഹ മന്ത്രിമാർ ഉള്ളതിനാലും ബജറ്റില്‍ കേരളം ഇത്തവണ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാല്‍ എയിംസ്, 24000 കോടിയുടെ സാമ്പത്തിക പാക്കേജ് തുടങ്ങി കേരളം ആവശ്യപ്പെട്ട പലപദ്ധതികളും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിച്ചു.
രാജ്യത്തിന്റെ തന്നെ വികസനത്തിന് അടിത്തറ പാകുന്ന വിഴിഞ്ഞ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശകളും കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു. ഇതിന് പുറമെ ജി എസ് ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ എന്നിവയും കേരളത്തിന്റെ ആവശ്യങ്ങളായിരുന്നു. എന്നാല്‍ ഒന്നും നടപ്പിലായില്ല.
കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ചുരം ബദല്‍ തുരങ്ക പാത, റബറിന്റെ താങ്ങ് വില ഉയർത്തൽ, തലശ്ശേരി -മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, പരമ്പരാഗത മേഖലയുടെ നവീകരണം, അതിവേഗ ട്രെയിന്‍ പദ്ധതി എന്നിവയിലെല്ലാം കേരളം പരിഗണന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവയൊന്നുപോലും ബജറ്റില്‍ പരാമർശ വിഷയമായില്ല.
പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും പട്ടികയിൽ കേരളമില്ല. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി കേന്ദ്ര സർക്കാർ പരിഗണിച്ചത്. അടുത്ത കാലത്തായി കേരളം വലിയ രീതിയിലുള്ള പ്രളയക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള ഈ അവഗണന.
പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുമായി നേപ്പാളിലേതിന് സമാനമായ രീതിയിലുള്ള പദ്ധതിയാണ് നടപ്പിലാക്കുക.
കെ സുരേന്ദ്രന്റെ പ്രതികരണം
അതേസമയം, കേരളത്തോടെ കേന്ദ്രം അവഗണന കാണിച്ചിട്ടില്ലെന്നായിരുന്നു ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചത്. ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോടുകൂടിയുള്ള വിമർശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications