മുന്‍കൂട്ടി കണ്ട് മകനെ ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ് പ്രചരണം; പ്രതിപക്ഷത്തിനെതിരെ എംഎം മണി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ മന്ത്രി എംഎം മണി രംഗത്ത്. കോടിയേരി ബാലകൃഷ്ണന് ദീര്‍ഘനാളായി നടത്തിക്കൊണ്ടിരിക്കുന്ന ചികിത്സയുടെ തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയില്‍ നിന്നും അവധി എടുത്തു. പകരം ചുമതല സ. എ. വിജയരാഘവന് നല്കി. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് പത്രക്കുറിപ്പില്‍ കൂടി അറിയിക്കുകയും ചെയ്തു.
എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഇതൊന്നും ഒരു പ്രശ്നമല്ല. അവര്‍ വീണ്ടും പാര്‍ട്ടിയെയും സ. കോടിയേരി ബാലകൃഷ്ണനേയും അവമതിക്കാനും വിവാദക്കുരുക്കില്‍ പെടുത്താനുമാണ് ബോധപൂര്‍വ്വം ശ്രമിക്കുന്നതെന്ന് എംഎം മണി പറഞ്ഞു. മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ എന്താണ് പാര്‍ട്ടിയുടേയും തന്റേയും നിലപാട് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

പാര്‍ട്ടിയുടെ നിലപാട്
സ. കോടിയേരി ബാലകൃഷ്ണന് ദീര്‍ഘനാളായി നടത്തിക്കൊണ്ടിരിക്കുന്ന ചികിത്സയുടെ തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയില്‍ നിന്നും അവധി എടുത്തു. പകരം ചുമതല സ. എ. വിജയരാഘവന് നല്കി. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് പത്രക്കുറിപ്പില്‍ കൂടി അറിയിക്കുകയും ചെയ്തു.

ബോധപൂര്‍വ്വം ശ്രമിക്കുന്നത്
എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഇതൊന്നും ഒരു പ്രശ്നമല്ല. അവര്‍ വീണ്ടും പാര്‍ട്ടിയെയും സ. കോടിയേരി ബാലകൃഷ്ണനേയും അവമതിക്കാനും വിവാദക്കുരുക്കില്‍ പെടുത്താനുമാണ് ബോധപൂര്‍വ്വം ശ്രമിക്കുന്നത്. മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ എന്താണ് പാര്‍ട്ടിയുടേയും തന്റേയും നിലപാട് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല
നിയമം അതിന്റെ ശരിയായ വഴിക്ക് നീങ്ങട്ടെ, പാര്‍ട്ടിയോ താനോ അതിന് എതിരല്ലെന്നും ഇടപെടില്ലെന്നും സ. കോടിയേരി ബാലകൃഷ്ണന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഇതൊന്നും ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല.

ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ്
മകന് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ട് ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ് പ്രചരണം. കേരളത്തിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ നേതാക്കന്മാരുടെ മക്കള്‍, ആണ് മക്കളും പെണ്മക്കളും എത്രയോ വിവാദങ്ങളില്‍ പെട്ടിരിക്കുന്നു. അതെല്ലാം വിമര്‍ശനപരമായി സമൂഹം ചര്‍ച്ച ചെയ്തിരിക്കുന്നു.

ഏത് വടിയും ഉപയോഗിക്കും
അതിന്റെ ഭാഗമായി രക്ഷിതാക്കളെ രാഷ്ട്രീയമായി ആക്രമിക്കുന്നത് കണ്ടിട്ടില്ല. സി.പി.ഐ.എമ്മിനേയും ഇടതുപക്ഷ ഗവണ്മെന്റിനെയും അടിക്കാന്‍ നെറികെട്ട മാര്‍ഗ്ഗത്തിലൂടെ ഏത് വടിയും ഉപയോഗിക്കും എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യങ്ങളെ ധീരമായി നേരിടാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.

ഉജ്ജ്വലവിജയം
ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച ജനവിശ്വാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ഇടതുപക്ഷത്തിന് ഉജ്ജ്വലവിജയം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
-
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications