'പാചകം ചെയ്യുന്ന കരാറുകാരന്റെ നെഞ്ചത്തുകയറുന്നതിലെ നീതി എന്താണ്'; പഴയിടത്തിന് പിന്തുണ
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് ഇത്തവണ ഒരു വിവാദം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയരുകയായിരുന്നു. കലോത്സവത്തിന് എത്തുന്നവര്‍ക്ക് നോണ്‍ വെജ് ഭക്ഷണം നല്‍കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാദം ശക്തമായതോടെ ഇനി കലോത്സവത്തിന്റെ പാചകപ്പുരയിലേക്ക് ഇല്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി അറിയിക്കുകയും ചെയ്തു. 16 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നെന്നാണ് മോഹനന് നമ്പൂതി അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര് എസ് പി നേതാവ് ഷിബു ബേബി ജോണ്‍. മാധ്യമ പ്രവര്ത്തകന് അരുണ്‍ കുമാറിന്റെ പേര് പറയാതെ പരോക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്.

ഒരേ സമയം അധ്യാപകനെന്നും മാധ്യമപ്രവര്‍ത്തകനെന്നും ഇടത് സഹയാത്രികനെന്നുമൊക്കെ മേലങ്കിയണിയുന്ന ഒരു കുഴലൂത്തുകാരന്റെ കേവലമൊരു ഫെയ്സ്ബുക്ക് പോസ്റ്റ് എങ്ങനെയാണ് കേരളസമൂഹത്തില്‍ വര്‍ഗീയതയുടെയും ജാതിയതയുടെയും അപരവിദ്വേഷത്തിന്റെയും വിഷവിത്ത് പാകുന്നതെന്ന് ആശങ്കയോടെ കേരളസമൂഹം ഇന്ന് കാണുകയാണെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു. കുറ്റം മുഴുവന്‍ ഗവണ്മെന്റ് പറഞ്ഞപ്രകാരം ഭക്ഷണം വിളമ്പിയ പാചകക്കാരന്റേതാകുന്ന മാജിക് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിബു ബേബി ജോണിന്റെ വാക്കുകളിലേക്ക്...

ഒരേ സമയം അധ്യാപകനെന്നും മാധ്യമപ്രവര്‍ത്തകനെന്നും ഇടത് സഹയാത്രികനെന്നുമൊക്കെ മേലങ്കിയണിയുന്ന ഒരു കുഴലൂത്തുകാരന്റെ കേവലമൊരു ഫെയ്സ്ബുക്ക് പോസ്റ്റ് എങ്ങനെയാണ് കേരളസമൂഹത്തില്‍ വര്‍ഗീയതയുടെയും ജാതിയതയുടെയും അപരവിദ്വേഷത്തിന്റെയും വിഷവിത്ത് പാകുന്നതെന്ന് ആശങ്കയോടെ കേരളസമൂഹം ഇന്ന് കാണുകയാണ്.

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മതിയെന്ന് തീരുമാനമെടുത്തതും പാചകത്തിന് ക്വട്ടേഷന്‍ കൊടുത്തതും ഗവണ്മെന്റ്/ മുന്‍പുണ്ടായിരുന്ന ഗവണ്മെന്റുകള്. എന്നാല്‍ കുറ്റം മുഴുവന്‍ ഗവണ്മെന്റ് പറഞ്ഞപ്രകാരം ഭക്ഷണം വിളമ്പിയ പാചകക്കാരന്റേതാകുന്ന മാജിക് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

ഗവണ്മെന്റിനെയോ ഭരിക്കുന്ന മന്ത്രിയേയോ ഒരു തൂവലുകൊണ്ടുപോലും വിമര്‍ശിക്കാതെ, പാചകം ചെയ്യുന്ന കരാറുകാരന്റെ നെഞ്ചത്തുകയറുന്നതിലെ നീതി എന്താണ്? ഇതുപോലുള്ള സഹയാത്രികന്മാരെയും കൊണ്ട് ഇടതുമുന്നണി എവിടംവരെ പോകും എന്ന് കണ്ടറിയണം.

ഇവരെപോലെ അധികാരശീതളിത കണ്ട് ചായുന്ന അവസരവാദികളെ ഒപ്പം കൂട്ടിയാണ് ഇടതുപക്ഷത്തിന് ഇത്രത്തോളം അപചയമുണ്ടായതെന്ന് ഇനിയെന്ന് തിരിച്ചറിയും. അല്ലെങ്കില്‍ തന്നെ, ചിക്കന്‍ കഴിക്കണമെന്ന സ്വന്തം വീട്ടിലെ ആവശ്യത്തോടുപോലും മുഖംതിരിഞ്ഞുനില്‍ക്കുന്നവര്‍ കലോല്‍സവ ഭക്ഷണത്തിലെ ജനാധിപത്യവല്‍ക്കരണത്തെ പറ്റിയൊക്കെ ഘോരഘോരം സംസാരിക്കുമ്പോള്‍, അതിലെ കാപട്യം വ്യക്തമാണല്ലോ.

നമ്മള് നിറഞ്ഞ അഭിമാനത്തോടെയും, ചെറിയൊരു അഹങ്കാരത്തോടെയും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരു വസ്തുതയായിരുന്നു കേരളീയസമൂഹത്തിന്റെ ഇടതുപക്ഷ മനസ് എന്നത്. വര്‍ഗീയതയെ പുണരാന്‍ എക്കാലവും മടിച്ചുനിന്നിരുന്ന, വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുപോലും ഇടതോരം ചേര്‍ന്ന് നടക്കേണ്ടി വന്നിരുന്ന, പുരോഗമന ചിന്താധാരയ്ക്ക് എല്ലായ്പ്പോഴും വളക്കൂറുണ്ടായിരുന്ന മണ്ണാണ് കേരളത്തിലേത്.

എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നിരവധി മഹാരഥന്മാരുടെ പ്രവര്‍ത്തനഫലമായി കെട്ടിപ്പടുത്ത ആ മതേതരമനസിനെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാരും അവരുടെ സഹയാത്രികരും ചേര്‍ന്ന് നടപ്പിലാക്കുന്നത്. കേരളത്തിന്റെ സവിശേഷസ്വഭാവങ്ങള്‍ മുതലെടുത്ത്, ആ അവസരങ്ങളുപയോഗിച്ച്, ആ മണ്ണില്‍ നിന്നും വെള്ളവും വളവും ഊറ്റി വളര്‍ന്നവര്‍ തന്നെ ഇന്ന് ഈ മണ്ണില്‍ ജാതിയതയുടെയും വര്‍ഗീയതയുടെയും നഞ്ച് കലക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ മതേതരമനസ് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് കഴിയില്ലല്ലോ.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications