പുതിയ ഡിജിപി; പരിഗണനാ പട്ടികയില്‍ എംആര്‍ അജിത് കുമാറും; കേന്ദ്രത്തിന് അയച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പ്രാഥമിക പട്ടികയില്‍ ആറ് പേര് ഇടംപിടിച്ചു. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറു പേരുടെ പട്ടിക സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന് അയച്ചു. കേരളം നല്കിയ പട്ടികയില്‍ നിന്ന് മൂന്നു പേരുകള്‍ തിരഞ്ഞെടുത്ത് കേന്ദ്രം തിരിച്ചയയ്ക്കും. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്. എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെട്ട പട്ടികയെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന് അഗര്‍വാളാണ് പട്ടികയിലെ ഏറ്റവും സീനിയര്‍. ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറും കേരള കേഡറില്‍ രണ്ടാമനുമായ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നേരിട്ടിട്ടുള്ള അജിത് കുമാറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍ അവസാനം വിരമിക്കും. ഈ ഒഴിവിലേക്കാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയത്.
ജൂലൈ ഒന്നിന് എഡിജിപി മനോജ് ഏബ്രഹാം ഡിജിപി തസ്തികയിലെത്തും. ഫയര്‍ഫോഴ്സ് ഡിജിപിയായ കെ. പത്മകുമാര്‍ ഏപ്രിലില്‍ വിരമിക്കുമ്പോള്‍ സുരേഷ് രാജ് പുരോഹിതാണ് സ്വാഭാവികമായും ഡിജിപി തസ്തികയിലെത്തേണ്ടത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയില് രണ്ടാമനായ അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി അവിടെ സേവനം നീട്ടി നല്‍കിയിരുന്നു. അതിനാല്‍ ഉടനെ കേരളത്തിലേക്ക് ഉണ്ടാകില്ല. ആ ഒഴിവിലാണ് എംആര്‍ അജിത്കുമാര്‍ ഡിജിപി തസ്തികയിലെത്തുന്നത്.
സംസ്ഥാന പൊലീസ് മേധാവിയാണ് പരിഗണനാ പട്ടിക തയാറാക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന പട്ടിക തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. യുപിഎസി ചെയര്മാന്, നിലവിലെ സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഈ ലിസ്റ്റില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറുക.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അജിത് കുമാര്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പൊലീസ് ബറ്റാലിയന്റെ ചുമതലയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications