കെവിന് വധം: നീനുവിന്റെ അമ്മയും കുടുങ്ങിയേക്കും; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് നോട്ടീസ് അയച്ചു
Recommended Video

കേരളമനസാക്ഷിയെ ഞെട്ടിച്ച കെവിന് വധക്കേസില്‍ പോലീസ് അന്വേഷണം വിപുലീകരിക്കുന്നു. മറ്റു പ്രതികള്‍ക്കൊപ്പം നീനുവിന്റെ അച്ഛനായ ചാക്കോ സഹോദരന് ഷാനും എന്നിവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ ഉള്ളത്. കെവിന്റെ വീട്ടില്‍ കഴിയുന്ന നീനും കഴിഞ്ഞ ദിവസം മുതല്‍ കോളേജില്‍ പോവാന്‍ തുടങ്ങിയിരുന്നു.
കെവിന്റെ വീട്ടില്‍ നിന്ന് നീനുവിനെ തങ്ങളുടെ വീട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ മകള്‍ക്ക് മാനസിക രോഗമാണെന്ന വാദം ചാക്കോ കോടതിയില്‍ നടത്തിയിരുന്നു. എന്നാല്‍ നീനുവിന് മാനസിക രോഗമുണ്ടെന്ന തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ചാക്കോയുടെ ഈ തന്ത്രം പൊളിയുകായിരുന്നു. കേസില്‍ വിപുലമായ അന്വേഷണം നടത്തി കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍.

ഗൂഢാലോചന
പ്രതിപട്ടികയില്‍ ഉണ്ടെങ്കിലും കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ പങ്കെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസില്‍ അഞ്ചാംപ്രതിയായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ ജുലൈ നാലിലേക്ക് മാറ്റിയിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജ്യാമാപേക്ഷ
സംഭവത്തില്‍ നീനുവിന്റെ അമ്മ രഹനക്ക് നോട്ടിസ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസിപ്പോള്‍. തന്നെ പ്രതിയാക്കാന്‍ പോലീസ് നീക്കം നടത്തുന്നുണ്ടെന്നും തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും കാണിച്ചുകൊണ്ട് രഹന നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജ്യാമാപേക്ഷ നല്‍കിയിരുന്നു.

ഇപ്പോള്‍ പ്രതിയല്ല
ഹര്‍ജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം കോടിതി ആവശ്യപ്പെട്ടിരുന്നു. രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. തുടര്‍ന്ന രഹ്ന നല്കിയ മുന്‍കൂര്‍ ജ്യാമാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. കേസില്‍ പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാവാനാണ് രഹ്നക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

പോലീസ്
ചോദ്യം ചെയ്യലില്‍ കെവിന്റെ കൊലപാതകത്തിലോ ഗൂഡാലോചനയിലോ പങ്കുള്ളതായി തെളിഞ്ഞാല്‍ കേസില്‍ രഹ്നയേയും പോലീസ് പ്രതിയാക്കിയേക്കും. സംഭവം നടക്കുമ്പോള്‍ രഹ്ന വീട്ടിലുണ്ടായിരുന്നു. കെവിന്റെ കൊലപാതകത്ത തുടര്‍ന്ന് ഒളിവിലായിരുന്നു രഹ്ന. കേസില്‍ ചാക്കോയ്ക്കും ഷാനുവിനും ഒപ്പം രഹ്നക്കും പങ്കുള്ളതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

തിരച്ചില്‍
നീനുവിനും രഹനയ്ക്കും മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട ചാക്കോ അതെടുക്കാന്‍ തെന്മലയിലെ വീട് തുറക്കാന്‍ അനുവദിക്കണം എന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു പോലീസിന്റെ സാന്നിധ്യത്തില്‍ വീട് തുറന്ന് രേഖകള്‍ എടുക്കാന്‍ ഏറ്റുമാനൂര്‍ കോടതി ചാക്കോയ്ക്ക് അനുമതി നല്‍കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും രേഖകളൊന്നും കണ്ടെടുക്കാന്‍ സാധിച്ചില്ല.

രേഖകള്‍
നീനുവിന് പാരനോയ്ഡ് സൈക്കോസിസിസാണെന്ന ഈ മാസം 14 ന് അഭിഭാഷകന് മുഖേന ചാക്കോ കോടതിയില്‍ അറിയിച്ചിരുന്നു. ഓപ്പം താന്‍ ഹൃദ്രോഗിയാണാന്നും ജ്യാമാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഇതിന്റെയൊക്കെ രേഖകള്‍ വീട്ടിലുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു തെന്മലയിലെ അടഞ്ഞു കിടന്ന വീട്ടില്‍ പരിശോധന നടത്തിയത്.

നീനൂ
തനിക്ക് മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇ്ല്ലെന്നും, കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ മെനഞ്ഞെടുക്കുന്ന തന്ത്രമാണ് ഇതെന്നും ആയിരുന്നു നീനുവിന്റെ പ്രതികരണം. മാനസികപ്രശ്നങ്ങളുമായി താന്‍ എവിടേയും ചികിത്സ നേടിയിട്ടില്ലെന്നും നീനു പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications