മന്ത്രി ജലീലിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കെന്ന് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി
മലപ്പുറം: മന്ത്രി ജലീലിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കായെന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴില്പ്രവര്ത്തിക്കുന്ന കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി കുറ്റപ്പെടുത്തി.
അവസാന കോട്ടയും ഐഎസിന് നഷ്ടമായി; അല്‍ ഖൈം തിരിച്ചുപിടിച്ചതായി ഇറാഖ്
താലൂക്ക് തലത്തില്‍ കിഡ്നി സൊസൈറ്റികള്‍ രൂപീകരിക്കുമെന്നും രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ മുടക്കം കൂടാതെ നല്‍കുമെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായതായി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഈ പ്രഖ്യാപനം നടന്നിട്ട് 4 മാസം കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കിഡ്നി സൊസൈറ്റിക്ക് ബദലായി താലൂക്ക് തലത്തില്‍ സൊസൈറ്റികള്‍ രൂപീകരിക്കലോ രോഗികള്‍ക്ക് മുടങ്ങിയ സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളോ യാതൊന്നുമുണ്ടായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ കയ്യെടുത്ത് നടത്തി കൊണ്ടിരുന്ന വൃക്ക രോഗികള്‍ക്ക് വേണ്ടിയുള്ള സഹായ വിതരണ പദ്ധതികളില്‍ വൃക്ക മാറ്റി വെച്ച രോഗികള്‍ക്കുള്ള മരുന്ന് വിതരണം നാളെ മുതല്‍ (ശനി) പുനരാരംഭിക്കും. പാലിയേറ്റീവ് ക്ലിനിക്കിന്റെ ഭാരവാഹികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്ന് മരുന്നുകള്‍ കൈമാറും. സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരില്‍ നിന്ന് യഥാസമയം അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലും രോഗികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായവും മരുന്ന് വിതരണവും നാല് മാസത്തോളമായി മുടങ്ങി കിടക്കുകയായിരുന്നു. നോട്ട് നിരോധനം മൂലം ജനകീയ തലത്തിലുള്ള വിഭവ സമാഹരണം മന്ദീഭവിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാവുന്ന സംഭാവനക്കുള്ള സര്‍ക്കാര്‍ ഉത്തരവ് ഒരു വര്‍ഷം ലഭിക്കാതെ കാല താമസം വരികയും ചെയ്തപ്പോഴാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം നിലച്ചത്.
ഇതുമായി ബന്ധപ്പെട്ട തദ്ദേശ വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണങ്ങള്‍ വലിയ വിവാദമാവുകയും പൊതു ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടാന്‍ ഇടവരുത്തുകയും ചെയ്തിരുന്നതായി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ആരോപിച്ചു.
ഇതോടൈ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും പാഴ് വാക്കായെന്നും ഭാരവാഹകള്‍ ആരോപിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന നല്‍കുന്നതിനുള്ള ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും കാരണം ജില്ലയിലെ ഒരു പഞ്ചായത്തും, മുനിസിപ്പാലിറ്റിയും ഇത് വരെ ഒരു രൂപ പോലും സംഭാവന നല്കയിട്ടിെല്ലന്നും ഭാരവാഹകള്‍ പറഞ്ഞു. താല്പര്യമുള്ളവര്ക്ക് തനത് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശവും വലിയ തിരിച്ചടിയായി. മന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളെയും പ്രതികൂലമായി ബാധിച്ചു. 4മാസത്തെ വിഭവ സമാഹരണ കാമ്പയിന് വഴി 21,02,108/ രൂപയാണ് സംഭാവനയായി ലഭിച്ചത്.
നേരത്തെ മരുന്ന് നല്‍കിയിരുന്ന 492 രോഗികളും മരുന്ന് വിതരണം നലച്ചതിന് ശേഷം ലഭിച്ച 24 അപേക്ഷകളും അടക്കം വൃക്ക മാറ്റി വെച്ച 514 രോഗികള്‍ക്ക് 2 മാസത്തെ മരുന്നാണ് ഇപ്പോള്‍ നല്‍കുന്നത്. ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം പുനരാരംഭിക്കുവാന്‍ ഇനിയും സമയമെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ മുഖേനയുള്ള വിഭവ സമാഹരണം നടന്നിട്ടില്ല.
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാതായിട്ട് 4 മാസമായതാണ് ഇതിന് തടസ്സം. ഡപ്യൂട്ടി ഡയറക്ടറുടെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന ലഭിക്കുകയോ വിദ്യാലയങ്ങള്‍ വഴിയുള്ള വിഭവ സമാഹരണം വിജയിക്കുകയോ ചെയ്തെങ്കില്‍ മാത്രമെ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുവാനും 4 മാസത്തെ കുടിശ്ശിക പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് നല്കുവാനും കഴിയുകയുള്ളു. നേരത്തെ സഹായം നല്കി കൊണ്ടിരുന്ന 934 രോഗികളും പിന്നീട് പുതുതായി അപേക്ഷ ലഭിച്ച 122 രോഗികളും അടക്കം ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന 1056 വൃക്ക രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. 4 മാസത്തെ കുടിശ്ശിക നല്കാന് തന്നെ 40 ലക്ഷം രൂപ വേണമെന്നും കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ജന: കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍ പറഞ്ഞു.
(ഫോട്ടോ അടിക്കുറിപ്പ്
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മറ്റി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്കുവേണ്ടി സമാഹരിച്ച രണ്ടര ലക്ഷം രൂപയുടെ ഫണ്ട് ശൈഖ് മുഹമ്മദ് കാരക്കുന്നില്‍ നിന്ന് ഉമ്മര്‍ അറക്കല്‍ സ്വീകരിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications