കൊട്ടാരക്കരയിൽ ഏത് തോണിയടുക്കും? വീണ്ടും വലത്തോട്ടൊഴുക്കാൻ അയിഷ പോറ്റി, വികസന കാർഡിറക്കി ബാലഗോപാൽ
വലതുചേർന്നൊഴുകിയ കൊട്ടാരക്കരയെ ഇടത്തേക്കൊഴുക്കാൻ 'ജയന്റ് കില്ലർ’ ആയി അവതരിച്ച് ഇപ്പോൾ മറുപക്ഷത്തെത്തിയ അയിഷ പോറ്റി, ഒഴുക്ക് മാറ്റാതെ കാത്തുസൂക്ഷിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ... ഇവർക്കൊപ്പം കളം മാറി എൻഡിഎയിലെത്തിയ ആർ. രശ്മി കൂടി ചേരുമ്പോൾ കൊട്ടാരക്കരയിലെ മത്സരവും പ്രവചനാതീതമാകുകയാണ്. ആർ. ബാലകൃഷ്ണപിള്ള യുഗത്തിന് ശേഷം ആദ്യമായാണ് കൊട്ടാരക്കര ഇത്തരത്തിൽ കടുപ്പമേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്.
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ്
ഇടതിൽനിന്ന് പിടിച്ചെടുത്ത് പതിറ്റാണ്ടുകളോളം ആർ. ബാലകൃഷ്ണപിള്ള യുഡിഎഫ് പക്ഷത്തു നിർത്തിയിരുന്ന മണ്ഡലം രണ്ടുപതിറ്റാണ്ടായി എൽഡിഎഫിനൊപ്പമാണ്. 2006ൽ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച അയിഷ പോറ്റിയാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. അതേ അയിഷ പോറ്റി ഇത്തവണ കോൺഗ്രസിൽ ചേർന്ന് സ്ഥാനാർഥിയായാണ് കേരളത്തെ ഞെട്ടിച്ചത്. മണ്ഡലം നിലനിർത്താൻ ബാലഗോപാലിനെ തന്നെ സിപിഎം നിയോഗിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മികച്ച പ്രകടനം നടത്തിയ ആർ. രശ്മി ബിജെപിയിലെത്തി എൻഡിഎ സ്ഥാനാർഥിയുമായി. ജി. സുരേഷ് (ഇപിഐ), മാമച്ചൻ ഡാനിയേൽ (ആംആദ്മി), വിൽഫ്രഡ് സഖറിയാസ് (ബിഎസ്പി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

ഇ. ചന്ദ്രശേഖരൻ നായർ, സി. അച്യുതമേനോൻ തുടങ്ങിയ സിപിഐ അതികായർ ഇടതുപക്ഷത്തെ ജയിപ്പിച്ച ചരിത്രമുണ്ട് കൊട്ടാരക്കരക്ക്. പക്ഷേ, പിന്നീട് കൊട്ടാരക്കര എന്നാൽ ആർ. ബാലകൃഷ്ണപിള്ളയായി. 1977 മുതൽ 2001 വരെ തുടർച്ചയായ ഏഴ് തെരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കര ബാലകൃഷ്ണപിള്ളയെ നിയമസഭയിലെത്തിച്ചു. ബാലകൃഷ്ണപിള്ളക്ക് സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷം വരെ സമ്മാനിച്ച കൊട്ടാരക്കര 2006ൽ 12087 വോട്ടിന്റെ ഭൂരിപക്ഷവുമായി സിപിഎമ്മിന്റെ അയിഷ പോറ്റിയെ വിജയിപ്പിച്ചും വിസ്മയം തീർത്തു.
തുടർന്ന് രണ്ട് തെരഞ്ഞെടുപ്പുകളിൽ കൂടി അയിഷ പോറ്റിയെ കൊട്ടാരക്കര ചേർത്തുപിടിച്ചു. 2016ൽ 42,632 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷവും നൽകി. മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കാനുള്ള തീരുമാനം ഉയർത്തിയാണ് 2021ൽ കെ.എൻ. ബാലഗോപാലിന് അവസരം നൽകിയത്. 2006ലേതിലും താഴേക്ക് ഭൂരിപക്ഷം പോയെങ്കിലും ബാലഗോപാലിനെയും കൊട്ടാരക്കര ഉപേക്ഷിച്ചില്ല. അന്ന് മുതൽ തുടങ്ങിയ അസ്വാരസ്യങ്ങളാണ് അയിഷ പോറ്റിയെ യുഡിഎഫ് ക്യാമ്പിലെത്തിച്ചത്.
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ
അയിഷയുടെ വരവോടെ തനിക്ക് കോൺഗ്രസ് സീറ്റ് തരില്ലെന്ന് മനസിലാക്കിയ ആർ. രശ്മി ബിജെപിയിലേക്ക് ചുവടുമാറ്റുകയും ചെയ്തു. അഞ്ചുവർഷത്തിൽ നടപ്പാക്കിയ 1350 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ ഊന്നിയാണ് ബാലഗോപാലിന്റെ പ്രചാരണം. കൊട്ടാരക്കര ഐടി പാർക്ക്, ഗവ. നഴ്‌സിങ് കോളേജ്, കെഎസ്ആർടിസി ഡിപ്പോ വികസനം തുടങ്ങി ഐടി ഭീമൻ സോഹോ കോർപറേഷനെ വരെ റൂറൽ മേഖലയിൽ എത്തിച്ചത് എൽഡിഎഫ് പ്രചാരണത്തിൽ ഊന്നിപ്പറയുന്നുണ്ട്. ഒപ്പം കാലുമാറൽ രാഷ്ട്രീയവും സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനാലാണ് അയിഷ പോറ്റി സിപിഎം വിട്ടതെന്ന പ്രചാരണവും ശക്തമാക്കുന്നുണ്ട്.
അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടിയല്ല സിപിഎമ്മിലെ അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് വിശദീകരിച്ചാണ് അയിഷ പോറ്റി ഇതിനെ പ്രതിരോധിക്കുന്നത്. താൻ കൊണ്ടുവന്നതിനപ്പുറം യാതൊന്നും ബാലഗോപാൽ മണ്ഡലത്തിനായി ചെയ്തില്ലെന്നും ധനമന്ത്രി ആയ ജനപ്രതിനിധി കൊണ്ടുവരേണ്ട യാതൊന്നും മണ്ഡലത്തിലില്ല എന്നുമാണ് അയിഷ പോറ്റിയുടെ പ്രതികരണം. അയിഷയുടെ ജനപ്രതീയിലും മൂന്ന് തവണയായി 15 വർഷം അവർ നടത്തിയ വികസന പ്രവർത്തനങ്ങളുമാണ് യുഡിഎഫിന് ആത്മവിശ്വാസമേകുന്നത്. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷൻ അനുവദിച്ചതും റൂറൽ എസ്പി ആസ്ഥാനവുമെല്ലാം അവർ പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നു.
വികസിതകേരളമെന്ന ബിജെപി മുദ്രാവാക്യമാണ് എൻഡിഎ മുന്നോട്ടുവെക്കുന്നത്. ജില്ല പഞ്ചായത്തിൽ രണ്ടംഗമായി കോൺഗ്രസ് ഒതുങ്ങിയപ്പോഴും അതിലൊരു മുഖമായി നാട്ടിലെങ്ങും നിറഞ്ഞുനിന്നയാളാണ് രശ്മി. കഴിഞ്ഞ തവണ കോൺഗ്രസിന്റെ വോട്ട് ഷെയർ 11 ശതമാനത്തിലധികം ഉയർത്താൻ രശ്മിക്ക് കഴിഞ്ഞിരുന്നു. ഈ വോട്ടുകൾ താമരക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
-
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്മാര് കുറഞ്ഞത് 27, കൂടിയവ ഏഴ് -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണപ്പോര് ശക്തമായി കഴക്കൂട്ടം -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില് മാരാര് -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
'ജയിക്കാൻ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ?'; രാഹുൽ ഈശ്വർ -
'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക് -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ










Click it and Unblock the Notifications