കെ സുധാകരന് അയഞ്ഞില്ല: കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുന്നു, ഇടതുപക്ഷത്തേക്ക് എന്ന് സൂചന
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ അസ്വാരസ്യങ്ങളായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായത്. നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ കെപിസിസിക്ക് ശക്തമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടി വന്നു. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം ഉണ്ടാവുന്നത് അങ്ങനെയാണ്.
ഇതില്‍ പിഎസ് പ്രശാന്ത് പിന്നീട് സിപിഎമ്മില്‍ ചേരുകയും ചെയ്തു. ശിവദാസന്‍ നായര്‍ നല്കിയ വിശദീകരണം അംഗീകരിച്ച് അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടികള്‍ മരവിപ്പിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം. അതേസമയം കെപി അനില്‍കുമാറിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതൃത്വത്തിന് നേര്‍ക്ക് വലിയ വിമര്‍ശനമായിരുന്നു കെപി അനില്‍കുമാര്‍ നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള കെ സുധാകരന്റെ ഉത്തരവും എത്തി. എന്നാല്‍ ഇതിന് ശേഷവും അദ്ദേഹം തന്റെ നിലപാട് മാറ്റാന്‍ തയ്യാറായില്ല.
എന്താ ചെയ്യ മഴ കണ്ടാല്‍ നനയണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

അച്ചടക്ക നടപടി എടുത്തതിന് പിന്നാലെ കോഴിക്കോട് എംപി എംകെ രാഘവനെതിരേയും കെപിസിസി പ്രസിഡന്റ് സുധാകരനെതിരേയും രൂക്ഷമായ വിമര്‍ശനമായിരുന്നു അനില്‍കുമാര്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എംകെ രാഘവനാണ്. പറഞ്ഞത് യാഥാര്‍ത്ഥ്യങ്ങളാണ് തിരുത്തി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ശരിയായ മാതൃകയില്‍ അല്ല. എന്തിന്റെ പേരിലാണ് ഇപ്പോൾ വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിയെന്നാണ് ചോദ്യം, ഇപ്പോഴും എഐസിസി അംഗമായ തനിക്കെതിരെ എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണെന്നും ചോദിച്ച് അനില്‍കുമാര്‍ എഐസിസിക്ക് പരാതി നല്‍കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് അനുനയ നീക്കത്തിന്റെ ഭാഗമെന്നോണം കെപി അനില്‍കുമാര്‍ തന്റെ വിമര്‍ശനത്തിലെ വിശദീകരണം കെപിസിസി നേതൃത്വത്തിന് നല്കി. എന്നാല്‍ ശിവദാസന്‍ നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരുടെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കെപിസിസി അനില്‍കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു.

ഒരു ഗ്രൂപ്പിന്റെയും വക്താവ് അല്ലാത്തതിനാല്‍ കെപി അനില്‍കുമാറിനെതിരായ നടപടി നേതൃത്വത്തിന് കുറച്ച് കൂടി എളുപ്പമാണ്. ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പടേയുള്ള ശക്തമായ നടപടിക്കാണ് കെപിസിസി ഒരുങ്ങുന്നത്.

നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ശക്തമായ തീരുമാനം ഉണ്ടാവുമെന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജിക്ക് കെപി അനില്‍കുമാറും ഒരുങ്ങുന്നത്. ഇന്ന് 11 മണിയോടെ വിളിച്ച് ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചേക്കും.

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെപി അനില്‍കുമാര്‍ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപി അനില്‍കുമാര്‍ വിഎം സുധീരന് അധ്യക്ഷനായി എത്തിയതോടെയായിരുന്നു കെപിസിസിയില്‍ ഉന്നത് പദവി ലഭിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ സമുദായ നേതാക്കളുടെ അടുക്കള നിരങ്ങാന്‍ പോവരുതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെപി അനില്‍കുമാറിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായത്. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് വിടുന്ന കെപി അനില്‍കുമാര്‍ ഇടതുപക്ഷത്തേക്ക് എത്തിയെക്കുമെന്നാണ് സൂചന
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications