'മാധ്യമം പത്രത്തിലെ എല്ലാ പ്രശ്നത്തിനും കാരണം ആ ഒരു ലക്ഷ്യം' വിമർശനവുമായി കെടി ജലീല്‍ എംഎല്‍എ
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി സ്വന്തം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതോടെയാണ് "മാധ്യമ"ത്തിൻ്റെ "ശനികാലം" തുടങ്ങിയതെന്ന് കെടി ജലീല്‍ എംഎല്‍എ. പാർട്ടിയുടെ രൂപീകരണത്തോടെ ജമാഅത്ത് നേതാക്കളിൽ മൊട്ടിട്ട രാഷ്ട്രീയ മോഹങ്ങൾ സഫലമാക്കാൻ പ്രഖ്യാപിത നിഷ്പക്ഷ നിലപാടിൽ പത്രത്തിന് തരാതരംപോലെ വെള്ളവും വിഷവും ചേർക്കേണ്ടി വന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് മാധ്യമം ജീവനക്കാർ തിരുവോണ ദിവസം നടത്തിയ പട്ടിണി സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇടതുപക്ഷ മുന്നണിയിൽ ചേക്കാറാൻ ഒരിക്കലുമാവില്ലെന്ന് തിരിച്ചറിഞ്ഞ വെൽഫെയർ പാർട്ടിക്ക്, യു ഡിഎഫിൽ ഒരു ബെർത്ത് വാങ്ങിക്കൊടുക്കാൻ എന്തൊക്കെ നെറികേടുകളാണോ ചെയ്യേണ്ടത് അതൊക്കെ "മാധ്യമം" യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്തുവെന്നും കെടി ജലീല്‍ ആരോപിക്കുന്നു.

കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മൂന്ന് മാസമായി ശമ്പളം കിട്ടാതെ പട്ടിണിയിലായ "മാധ്യമം" ജീവനക്കാർ തിരുവോണ നാളിൽ ഉപവാസ സമരത്തിലാണെന്ന വാർത്ത അത്യന്തം ഖേദകരമാണ്. വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് പഠിപ്പിച്ച പ്രവാചകൻ്റെ അനുയായികൾക്ക് ഒരുനിലക്കും യോജിക്കാത്ത പ്രവൃത്തിയാണ് മാധ്യമം മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി മാധ്യമത്തിന് ഉണ്ടായത് എങ്ങിനെയെന്ന് ബന്ധപ്പെട്ടവർ ശാന്തമായി ആലോചിച്ചാൽ നന്നാകും.
മാധ്യമം പത്രം നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്ലാമി, സ്വന്തം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതോടെയാണ് "മാധ്യമ"ത്തിൻ്റെ "ശനികാലം" തുടങ്ങിയത്. പുതിയ പാർട്ടിയുടെ രൂപീകരണത്തോടെ ജമാഅത്ത് നേതാക്കളിൽ മൊട്ടിട്ട രാഷ്ട്രീയ മോഹങ്ങൾ സഫലമാക്കാൻ പ്രഖ്യാപിത നിഷ്പക്ഷ നിലപാടിൽ പത്രത്തിന് തരാതരംപോലെ വെള്ളവും വിഷവും ചേർക്കേണ്ടി വന്നു.
ഇടതുപക്ഷ മുന്നണിയിൽ ചേക്കാറാൻ ഒരിക്കലുമാവില്ലെന്ന് തിരിച്ചറിഞ്ഞ വെൽഫെയർ പാർട്ടിക്ക്, യു.ഡി.എഫിൽ ഒരു ബെർത്ത് വാങ്ങിക്കൊടുക്കാൻ എന്തൊക്കെ നെറികേടുകളാണോ ചെയ്യേണ്ടത് അതൊക്കെ "മാധ്യമം" യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്തു. വ്യക്തിഹത്യയും ഊഹാപോഹ പ്രചരണങ്ങളും വലതുപക്ഷ പത്രങ്ങളെപ്പോലെ "മാധ്യമ"വും അതിൻ്റെ മുഖമുദ്രയാക്കി. നിലത്തിഴഞ്ഞിട്ടും പക്ഷെ യു.ഡി.എഫും കനിഞ്ഞില്ല.
സി.പി.എമ്മിനെ ദുർബലമാക്കി ഇടതുപക്ഷത്തെ ക്ഷയിപ്പിക്കാൻ "മാധ്യമം" പയറ്റാത്ത അടവുകളില്ല. ഇത് "മാധ്യമ"ത്തിൻ്റെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല തകർത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെല്ലെങ്കിലും ഇടതുപക്ഷ മനസ്സുള്ള വായനക്കാക്കാരാണ് "മാധ്യമ"ത്തെ പാലും തേനുമൂട്ടി വളർർത്തിയിരുന്നത്. വലതുമുന്നണിയെ വെള്ളപൂശാനും ഇടതുപക്ഷത്തെ കടന്നാക്രമിക്കാനും "ദാവൂദാതികൾ" രാപ്പകൽ പണിയെടുത്ത് അസത്യങ്ങളും അർധസത്യങ്ങളും കൊണ്ട് പത്രത്തിൻ്റെ കോളങ്ങൾ നിറച്ചപ്പോൾ "മാധ്യമ"ത്തിൻ്റെ കാൽചുവട്ടിലെ മണ്ണാണ് അക്ഷരാർത്ഥത്തിൽ ഒലിച്ചു പോയത്.
കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് എല്ലാ പത്രങ്ങളും കരകയറിയപ്പോൾ "മാധ്യമം" മാത്രം കരകയറാതെ നിന്നതിൻ്റെ കാരണവും മറ്റൊന്നല്ല. വായനക്കാരിൽ നല്ല പ്രചാരം നേടിയ "മാധ്യമം" അഭ്യുദയകാംക്ഷികൾക്കിടയിൽ മൂക്കുകുത്തി വീണത് അങ്ങിനെയാണ്. വരിക്കാരുടെ എണ്ണത്തിൽ ഇതുണ്ടാക്കിയ ഇടിച്ചിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആനയായിരുന്ന "മാധ്യമം" ചാവാലിക്കാളയായി മെലിയാൻ തുടങ്ങിയ കഥയുടെ രത്നച്ചുരുക്കമാണിത്.
ഇന്ന് "മാധ്യമം" ഇറച്ചിവെട്ടുകാരൻ്റെ കടക്കുമുന്നിൽ ദയാവധത്തിന് കാത്തുനിൽക്കുന്ന ദാരുണാവസ്ഥയിലാണ്. ഈ പത്ര സ്ഥാപനത്തെ ഇത്തരമൊരു പതനത്തിൽ കൊണ്ടു ചെന്നെത്തിച്ചതിൽ പുത്തൻകൂറ്റുകാരായ നവ "പ്രൊഫഷണൽ" മാനേജുമെൻ്റിൻ്റെ പങ്ക് അനിഷേധ്യമാണ്. അധികം വൈകാതെ ആരുടെയും കത്തും കമ്പിയുമില്ലാതെ തന്നെ "മാധ്യമം" പൂട്ടേണ്ടി വന്നാലും ആരും അൽഭുതപ്പെടേണ്ടതില്ല.
എന്നെ തെറിവിളിക്കാൻ കമൻ്റ് ബോക്സിൽ വരുന്ന "വെൽഫെയറുകാർ" ദയവു ചെയ്ത് അവനവനെക്കൊണ്ട് കഴിയുന്ന സംഖ്യ ഓൺലൈനായി "സക്കാത്ത്" പോർട്ടലുണ്ടാക്കി നൽകി മാധ്യമം ജീവനക്കാരുടെ മൂന്നുമാസത്തെ ശമ്പള കുടിശ്ശിക കൊടുത്തു തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications