മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗവും ഏകീകൃത സിവില്‍ കോഡിന് അനുകൂലം: കെ സുരേന്ദ്രന്
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനും സിപിമ്മിനുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്നും ഇരുപാർട്ടികളും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അപരിഷ്കൃതമായ നിയമങ്ങളെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവില്‍ നിയമം എന്ന ആശയം മുന്നോട്ട് വച്ചത്. മുസ്ലീം സമുദായത്തില്‍ വലിയ വിഭാഗം ഏകീകൃത സിവില്‍ നിയമത്തിന് അനുകൂലമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി നേരത്തെ ശക്തമായി വാദിച്ച പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസിലെ പലരും ദേശീയതലത്തില്‍ പോലും ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത്. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും കേരളത്തില്‍ മത ധ്രുവീകരണമുണ്ടാക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ബി ജെ പി സംസ്ഥാനത്ത് പ്രചാരണ പരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി സെമിനാറുകളും സംവാദങ്ങളും സമ്പര്‍ക്ക പരിപാടികളും നടത്തും. സ്വന്തം പെണ്മക്കള്ക്ക് തങ്ങളുടെ പൈതൃക സ്വത്തവകാശത്തില്‍ തുല്യത ഉറപ്പുവരുത്താന്‍ വലിയ വിഭാഗം കിട്ടാന്‍ നിരവധി രക്ഷിതാക്കള്‍ താല്പര്യപ്പെടുന്നുണ്ട്.
മുത്തലാഖിനെ ശക്തമായി എതിര്‍ക്കാന്‍ നല്ലൊരു വിഭാഗം മുസ്ലിം വനിതകളും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇവര്‍ പിന്മാറണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
അതേസമയം, ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ഒരു വിഷയം അല്ലെന്ന് കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തോടായി വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളിലുമുള്ള അപരിഷ്കൃതമായ നിയമങ്ങള്‍ പരിഷ്കരിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരന്മാർക്കും തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ നിയമങ്ങളില്‍ 95 ശതമാനവും അങ്ങനെ തന്നെയാണ്. ശേഷിക്കുന്ന ഒരു അഞ്ച് ശതമാനത്തില്‍ മാത്രമാണ് സിവില്‍ നിയമങ്ങള്‍ വ്യത്യാസപ്പെട്ട് കിടക്കുന്നത്. ഇതില്‍ ഗ്രോത്ര വിഭാഗങ്ങളുടെ നിയമങ്ങള്‍, ക്രിസ്ത്യന്‍ സമുദായത്തിലെ പിന്തുടർച്ചാവകാശം പോലുള്ളവ, മുസ്ലിം സമുദായത്തിലെ വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളും വരുന്നു. ഇത് ഒരു വിവേചനമാണ്. പണ്ട് എല്ലാ പാർട്ടികളും ഏതെങ്കിലും ഒരു കാലത്ത് ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിച്ചവരാണെന്ന കാര്യം നാം മറക്കരുത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications