മാതാപിതാക്കള്‍ക്കു വേണ്ട; 45 ദിവസത്തിനിടയില്‍ മലപ്പുറം ചൈൽഡ് ലൈനിന് ലഭിച്ചത് 13 നവജാത ശിശുക്കളെ
മലപ്പുറം: കഴിഞ്ഞ 45ദിവസത്തിനിടയില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ലഭിച്ചത് 45നവജാത ശിശുക്കളെ. വിവിധ കാരണങ്ങളാല്‍ സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്തന്നെയാണു ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ചൈല്ഡ്ലൈന് അധികൃതര്‍ക്ക് കൈമാറുന്നത്. ചൈല്ഡ്ലൈന് ടോള്‍ഫ്രീ നമ്പറായ 1098ല്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ സമ്മതത്തോട്കൂടി ഏറ്റെടുക്കുന്നത്. ഇത്തരം കുഞ്ഞുങ്ങളെ 60 ദിവസത്തിനുള്ളില്‍ അമ്മക്കുവേണമെങ്കില് തിരിച്ചുആവശ്യപ്പെടാം. 60ദിവസങ്ങള്‍ക്കു ശേഷം കുട്ടിയെ ദത്തുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
സൗദിയില്‍ മാറ്റത്തിന്റെ അലയൊലി തുടരുന്നു! ടൂറിസ്റ്റുകള്‍ ഒഴുകും, ദുബായ് നാണംകെടും..
യുവതിയെ വിവാഹ വാഗ്ദാനം നല്കി നാടുവിട്ട വ്യക്തിയില്‍ ജനിച്ച പെണ് കുഞ്ഞിനെയാണു അവസാനമായ ചൈല്‍ഡ് ലൈന്‍ ഇന്നലെ ഏറ്റെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു ഫാമിലിയിലെ 30വയസ്സുകാരി അവിഹിദബന്ധത്തില് ഗര്‍ഭംധരിച്ച കുഞ്ഞിനെയും ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. ഇത്തരത്തില്‍ അവിഹിത ഗര്‍ഭത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളാണു ചൈല്‍ഡ്ലൈനിന്റെ പക്കലെത്തുന്നത്.

നാല്പതു ദിവസ്സം പ്രായമായ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപെട്ടു അമ്മ വിളച്ചറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്കി നാടുവിട്ട വ്യക്തിയില്‍ ജനിച്ച പെണ് കുഞ്ഞാണെന്ന് കണ്ടെത്തി.
വിവാഹ മോചനം നേടിയ അച്ഛനും അമ്മയ്ക്കും വേണ്ട; മകൻ പെരുവഴിയിൽ, ഇനി എന്ത്? ഇത് ക്രൂരതയല്ലേ...
കുഞ്ഞിനെ വളര്‍ത്താന്‍ യുവതിക്ക് കഴിയില്ലെന്നും, കുട്ടിയെ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതിക്ക് കൗണ്‍സിലിംഗ് നല്കിയ ശേഷമാണ് കുഞ്ഞിനെ ചൈല്ഡ്ലൈന് ഏറ്റെടുത്തത്.

തുടര്‍ന്ന് ് മാതാവിന്റെ സമ്മതത്തോടെ പേര് നല്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ഹാരിസ് പഞ്ചിളിക്കു മുന്‍പാകെ ഹാജരാക്കുകയും കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് ചൈല്ഡ്ലൈന് കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍മാരായ റാഷിദ് തിരൂര്‍, അര്‍ച്ചന ജിതേഷ് തുടങ്ങിയവര്‍ നേതൃത്തം നല്കി.

കഴിഞ്ഞ ദിവസം ഇരുപതു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ചൈല്ഡ്ലൈന് സഹായത്തോടെയാണ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ചൈല്ഡ്ലൈന് ടോള്‍ഫ്രീ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് കൗണ്‍സിലര്‍ മാരായ മുഹ്സിന് പരി, റാഷിദ് തീരൂര് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്തുള്ള ഒരു പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു ഫാമിലിയിലെ 30വയസ്സുകാരി അവിഹിത ബന്ധത്തില്‍ ഗര്ഭംധരിച്ചതായും പ്രസവിച്ചതായും അറിയാന്‍ സാധിച്ചത് . ഇതേ തുടര്‍ന്ന് യുവതിയെയും രക്ഷിതാക്കളോടും സംസാരിച്ചതില്‍ കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നും സാമ്പത്തികമായും മറ്റും വളരെ ബുദ്ധിമുട്ടിലാണെന്നും യുവതി വിവാഹം കഴിച്ചിട്ടില്ലെന്നും അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടിയാണെന്നും ആയതിനാല്‍ കുട്ടിയെ ഏറ്റെടുക്കണമെന്നും അപേക്ഷിച്ചു.

തുടര്‍ന്ന് ചൈല്ഡ്ലൈന് കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാകാരക്കാടന് കുട്ടിയുടെ മാതാവിന് കൗണ്‍സിലിങ് നല്‍കുകയും കുട്ടിയെ ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ചൈല്ഡ്ലൈന് പ്രവര്‍ത്തകരായ പി. രജീഷ് ബാബു, അര്‍ച്ചന എന്നിവര്‍ കു ട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് എം . മണികണ്ഠന് മുന്‍പാകെ ഹാജരാക്കി രണ്ടത്താണിയിലുള്ള 'ശാന്തി ഭവന് 'ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. കുഞ്ഞിന് ചൈല്ഡ്ലൈന് പുതിയ പേരും നല്കി.
പി.വി മുനീര്‍
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications