കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 3.20-നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 23 ന് നില ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നു വൈകീട്ട് പഴയ എകെജി സെന്ററില്‍ പൊതുദര്‍ശനം. രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുവരും. നാളെ രാവിലെ 9 മണി മുതല്‍ ദര്‍ബാള്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ച കഴിഞ്ഞ് ആലപ്പുഴയിലേക്ക്. രാവിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം. പിന്നീട് ടൗണ്‍ഹാളില്‍. ഉച്ചതിരിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്കാരം.
Jul 22, 2025, 12:21 am IST
പോരാളികളുടെ പോരാളിക്ക് വിട
Jul 22, 2025, 12:19 am IST
വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ വേലിക്ക്അകത്ത് വീട്ടില്‍ എത്തിച്ചു
Jul 21, 2025, 11:31 pm IST
വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.
Jul 21, 2025, 11:20 pm IST
പൊതുദർശനം
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പി പി ചിത്തരഞ്ജന് എംഎല്‍എ യോഗത്തില്‍ സന്നിഹിതനായി.
ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിച ചടങ്ങുകളോടെയുള്ള സംസ്കാരം.
Jul 21, 2025, 11:07 pm IST
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ് അച്യുതാനന്ദന് സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. പ്രിയ വി.എസിന് വിട!' രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ നമ്മോട് വിട വാങ്ങിയിരിക്കുകയാണ്. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്.
വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് ഞാൻ വെച്ചു പുലർത്തിയിരുന്നത്. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
Jul 21, 2025, 8:05 pm IST
വിഎസിന്റെ ഭൗതിക ശരീരം എകെജി സെന്ററില്‍ എത്തിച്ചപ്പോള്‍
Jul 21, 2025, 7:58 pm IST
വിപ്ലവ കേരളത്തിന്റെ സമര സൂര്യന് വിട
Jul 21, 2025, 7:56 pm IST
ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.- മോഹന്‍ലാല്‍
Jul 21, 2025, 7:42 pm IST
എകെജി പഠനഗവേഷണ കേന്ദ്രത്തിലെത്തി അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച എകെ ആന്റണി
Jul 21, 2025, 7:27 pm IST
അനുസ്മരിച്ച് കമല്ഹാസന്
Jul 21, 2025, 7:26 pm IST
വിഎസിന്റെ ഭൗതിക ശരീരം എകെജി സെന്ററില്‍ എത്തിച്ചു
Jul 21, 2025, 7:23 pm IST
വിഎസ് പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാവെന്ന് രാഷ്ട്രപതി
Jul 21, 2025, 7:22 pm IST
വിഎസ് എന്ന രണ്ടക്ഷരം
Jul 21, 2025, 7:07 pm IST
പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി: മഞ്ജു വാര്യര്‍
Jul 21, 2025, 6:42 pm IST
കേരളത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Saddened by the passing of former Kerala CM Shri VS Achuthanandan Ji. He devoted many years of his life to public service and Kerala's progress. I recall our interactions when we both served as Chief Ministers of our respective states. My thoughts are with his family and… pic.twitter.com/hHBeC4LEKf
രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്.
Jul 21, 2025, 6:29 pm IST
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്
Jul 21, 2025, 6:23 pm IST
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി: വിഎസ് അച്യുതാനന്ദന് പാവപ്പെട്ടവര്‍ക്കും ചൂഷണം നേരിടുന്നവര്‍ക്കും ജീവനൊഴിഞ്ഞു വെച്ച നേതാവ്, പാവപ്പെട്ടവരുടെ പടത്തലവന്.
Jul 21, 2025, 6:13 pm IST
കേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയില് പതിഞ്ഞ വിപ്ലവ പാരമ്പര്യം: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്
Jul 21, 2025, 6:07 pm IST
മന്ത്രി ഡോ. ആര് ബിന്ദു
മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര് ബിന്ദു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവര്‍ക്കും കണ്ണും കരളുമായി പതിറ്റാണ്ടുകള്‍ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് - മന്ത്രി പറഞ്ഞു.
Jul 21, 2025, 6:01 pm IST
അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി
അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി
സഖാവ് വി.എസിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമരപോരാട്ടങ്ങളുടെ പര്യായമായിരുന്നു സഖാവ് വിഎസ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു. അശരണര്‍ക്കും ആലംബഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സഖാവ് നിരന്തരം പോരാടി. ഇന്ത്യയില്‍ അടിസ്ഥാന വര്‍ഗ മുന്നേറ്റത്തിന് സഖാവിന്റെ നേതൃത്വം വലിയ കരുത്ത് പകര്‍ന്നു. കേരളത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ തീരാനഷ്ടമാണ്.
സഖാവിന്റെ സ്മരണ എന്നും നമുക്ക് വഴികാട്ടിയായിരിക്കും.
ലാല്‍സലാം..
Jul 21, 2025, 5:58 pm IST
വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ച് കമല്ഹാസന്
Jul 21, 2025, 5:56 pm IST
വിഎസിനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതുഅവധി. മൂന്നു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.
Jul 21, 2025, 5:21 pm IST
തലസ്ഥാനത്ത് ഉടന്‍ പൊതുദര്‍ശനം
എസ്യുടി ആശുപത്രിയില്‍ നിന്ന് മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
Jul 21, 2025, 5:16 pm IST
പികെ കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയമായി എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്ട്രീയമായ എതിര്‍പ്പില്‍ യാതൊരു കോംപ്രമൈസും ഇല്ലാതെ അദ്ദേഹം പോരാടി. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹത്തിന്റേതായ ശൈലി ഉണ്ടായിരുന്നു. ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റ് നേതാവ്.
READ MORE
7:21 AM, 21 Jul
അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതി സതീഷിന്റെ ക്രൂരത ചിത്രീകരിച്ച അതുല്യയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കും. അതുല്യയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
7:31 AM, 21 Jul
ആലുവയിലെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട; സുഹൃത്ത് പിടിയില്‍
ആലുവയിലെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍. സുഹൃത്ത് നേര്യമംഗലം സ്വദേശി ബിനു പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ ഷോള് മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഇരുവരും ഇടയ്ക്ക് ലോഡ്ജില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ബിനു സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
8:28 AM, 21 Jul
സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍
സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതി പണിമുടക്കുന്നത്. ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല.
ഈ മാസം എട്ടിന് സ്വകാര്യ ബസുകള്‍ സൂചനാ സമരം നടത്തിയിരുന്നു.
10:15 AM, 21 Jul
സുരേഷ് ഗോപിയുടെ 'പുലിപ്പല്ല്' മാല; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും
കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ച മാല ഉപയോഗിക്കുന്നുവെന്ന പരാതിയില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പട്ടിക്കാട് റെയ്ഞ്ച് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എഎ മുഹമ്മദ് ഹാഷിം മൊഴി നല്‍കും. റാപ്പര്‍ വേടനെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നത്. പൊതു ചടങ്ങില്‍ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ വിമര്‍ശനവുമായി കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിലായിരുന്നു രാജ്മോഹന്റെ വിമര്‍ശനം. യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും രാജ്മോഹന്‍ ആരോപിച്ചു. തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും സ്വയം പുറത്തു പോകമെന്നും പാര്‍ട്ടി പുറത്താക്കി രക്തസാക്ഷിയാവാന്‍ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
11:20 AM, 21 Jul
സി സദാനന്ദന് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു
പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം ആരംഭിച്ചു. രാജ്യസഭാംഗമായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സി സദാനന്ദന്. ദൈവനാമത്തിലാണ് സി സദാനന്ദന് സത്യപ്രതിജ്ഞ ചെയ്തത്. സദാനന്ദന് ഉള്‍പ്പെടെ നാലു പേരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
12:15 PM, 21 Jul
ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ബഹളം; ലോക്സഭ നിര്‍ത്തിവച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്കും അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തിലും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ലോക്സഭാ നടപടികള്‍ ആരംഭിച്ചത്. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ബഹളമുണ്ടായി. സ്പീക്കറുടെ ചെയറിനടുത്ത് പ്രതിഷേധം. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുന്നത് സ്പീക്കര്‍ വിലക്കി. ബഹളം വര്‍ധിച്ചതോടെ സഭ 12 മണി വരെ നിര്‍ത്തിവച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
12:33 PM, 21 Jul
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്; 12 പ്രതികളെയും കുറ്റവിമുക്തരാക്കി
2006-ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ കീഴ്ക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും മുംബൈ ഹൈക്കോടതി വെറുതെവിട്ടു. 2006 ജൂലൈയില്‍ നടന്ന സ്ഫോടനത്തില്‍ 186 പേര് മരിക്കുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആറു മലയാളികളും അന്ന് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കേസില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്കു ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പൂര്‍ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
12:38 PM, 21 Jul
അതുല്യയുടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ഷാര്‍ജയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എന്‍ജിനീയറായിരുന്നു സതീഷ്. അതുല്യയെ സതീഷ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നതോടെയാണ് നടപടി. അതുല്യയുടെ മരണത്തില്‍ ആരോപണ നിഴലിലാണ് സതീഷ്.
12:49 PM, 21 Jul
കാര്‍ത്തികപ്പള്ളി യുപി സ്കൂളില്‍ സംഘര്‍ഷം
ആലപ്പുഴ കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്കൂളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ സ്കൂള്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി. സിപിഎം മെമ്പറെ കൈയേറ്റം ചെയ്തതോടെയാണ് അധ്യയന ദിവസത്തില്‍ സ്കൂളില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. സംഘര്‍ഷത്തില്‍ മാതൃഭൂമി ക്യാമറാമാനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യുപി ക്ലാസുകള്‍ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണത്.
1:52 PM, 21 Jul
എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
എയര്‍ ഇന്ത്യ വിമാനം മുംബൈയിയെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. വിമാനത്താവളത്തിലെ അടിയന്തര സേവനങ്ങള്‍ എല്ലാം സജ്ജമാക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിയതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയത്തായിരുന്നു ലാന്‍ഡിങ്
3:30 PM, 21 Jul
ബ്രിട്ടീഷ് യുദ്ധവിമാനം പരീക്ഷണ പറക്കല്‍ നടത്തി
ഒരു മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 ബിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയ വിമാനം ഇന്ന് പുഷ്ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്സിലറി പവര്‍ യൂണിറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചെന്നാണ് വിവരം.
വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. വൈകാതെ വിമാനം യുകെയിലേക്ക് പറക്കും.
3:35 PM, 21 Jul
ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്കൂളില്‍ തകര്‍ന്നു വീണു
ബംഗ്ലാദേശില്‍ വ്യോമസേനയുടെ ജെറ്റ് വിമാനം സ്കൂള്‍ ക്യാമ്പസിലേക്ക് തകര്‍ന്നുവീണ് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളജ് ക്യാമ്പസിലാണ് അപകടമുണ്ടായത്.
3:41 PM, 21 Jul
ഔദ്യോഗിക വസതിക്കു സമീപം കെട്ടുകണക്കിന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 63 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ് സമര്‍പ്പിച്ചു.
3:45 PM, 21 Jul
മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിക്കുന്നു. വിഎസിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
4:24 PM, 21 Jul
തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് അന്തരിച്ചു. അന്ത്യം 3.20-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.
4:43 PM, 21 Jul
അന്ത്യവിശ്രമം ആലപ്പുഴയില്‍
വിഎസ് അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള്‍ ആലപ്പുഴയില്‍. ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ എകെജി സെന്ററില്‍ പൊതുദര്‍ശനം. രാത്രി തിരുവനന്തപുരത്തെ വീട്ടില്‍. നാളെ രാവിലെ 9 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടില്‍.
5:02 PM, 21 Jul
വിഎസിനെ അനുസ്മരിച്ച് പി. രാജീവ് - വിദ്യാര്‍ത്ഥി സംഘടനാ കാലം മുതല്‍ വിഎസ് എല്ലാവര്ക്കും ഒരു ഊര്‍ജമായിരുന്നു. ദേശാഭിമാനിയില്‍ അദ്ദേഹം പത്രാധിപരായിരുന്നപ്പോഴാണ് വിഎസിനൊപ്പം പ്രവര്‍ത്തിച്ചത്. രാഷട്രീയത്തില്‍ ഉയര്‍ന്ന മൂല്യങ്ങളും സാധാരണയില്‍ നിന്നു വ്യത്യസ്തമായ പാരിസ്ഥിക മാനങ്ങളും നല്കിയ ഒരു ഉറച്ച കമ്യുണിസ്റ്റ് ആയിരുന്നു അദ്ദേഹം.
5:08 PM, 21 Jul
വിഎസ് ചരിത്രം സൃഷ്ടിച്ചു: വൃന്ദ കാരാട്ട്
വിഎസ് ചരിത്രം സൃഷ്ടിച്ചതായി സിപിഎം ദേശീയ നേതാവ് വൃന്ദ കാരാട്ട്. ഞങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്ന ഒരു മഹാനായിരുന്നു. രാജ്യത്തുടനീളവും കേരളത്തിലും നീതിക്കായി പോരാടി. അദ്ദേഹം ഒരു പോരാളിയായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടി പോരാടി. ചൂഷണങ്ങള്‍ക്കെതിരേ പോരാടി. വിഎസ് ഞങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
5:16 PM, 21 Jul
പികെ കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയമായി എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്ട്രീയമായ എതിര്‍പ്പില്‍ യാതൊരു കോംപ്രമൈസും ഇല്ലാതെ അദ്ദേഹം പോരാടി. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹത്തിന്റേതായ ശൈലി ഉണ്ടായിരുന്നു. ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റ് നേതാവ്.
5:21 PM, 21 Jul
തലസ്ഥാനത്ത് ഉടന്‍ പൊതുദര്‍ശനം
എസ്യുടി ആശുപത്രിയില്‍ നിന്ന് മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
5:56 PM, 21 Jul
വിഎസിനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതുഅവധി. മൂന്നു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.
5:58 PM, 21 Jul
വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ച് കമല്ഹാസന്
6:01 PM, 21 Jul
അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി
അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി
സഖാവ് വി.എസിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമരപോരാട്ടങ്ങളുടെ പര്യായമായിരുന്നു സഖാവ് വിഎസ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു. അശരണര്‍ക്കും ആലംബഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സഖാവ് നിരന്തരം പോരാടി. ഇന്ത്യയില്‍ അടിസ്ഥാന വര്‍ഗ മുന്നേറ്റത്തിന് സഖാവിന്റെ നേതൃത്വം വലിയ കരുത്ത് പകര്‍ന്നു. കേരളത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ തീരാനഷ്ടമാണ്.
സഖാവിന്റെ സ്മരണ എന്നും നമുക്ക് വഴികാട്ടിയായിരിക്കും.
ലാല്‍സലാം..
6:07 PM, 21 Jul
മന്ത്രി ഡോ. ആര് ബിന്ദു
മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര് ബിന്ദു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവര്‍ക്കും കണ്ണും കരളുമായി പതിറ്റാണ്ടുകള്‍ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് - മന്ത്രി പറഞ്ഞു.
6:13 PM, 21 Jul
കേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയില് പതിഞ്ഞ വിപ്ലവ പാരമ്പര്യം: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്
6:23 PM, 21 Jul
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി: വിഎസ് അച്യുതാനന്ദന് പാവപ്പെട്ടവര്‍ക്കും ചൂഷണം നേരിടുന്നവര്‍ക്കും ജീവനൊഴിഞ്ഞു വെച്ച നേതാവ്, പാവപ്പെട്ടവരുടെ പടത്തലവന്.
6:29 PM, 21 Jul
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്
6:34 PM, 21 Jul
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അനുശോചനം
രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്.
6:42 PM, 21 Jul
കേരളത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Saddened by the passing of former Kerala CM Shri VS Achuthanandan Ji. He devoted many years of his life to public service and Kerala's progress. I recall our interactions when we both served as Chief Ministers of our respective states. My thoughts are with his family and… pic.twitter.com/hHBeC4LEKf