News Updates: നിയമസഭയില്‍ ബഹളം, ബഹിഷ്കരിച്ച് പ്രതിപക്ഷം: അയ്യപ്പ സംഗമം നാളെ
ആഗോള അയ്യപ്പ സംഗമം നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാനം ചെയ്യും. 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. മാസ്റ്റർ പ്ലാൻ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്ശബരിമലയിലെ സ്വർണം അടിച്ച് മാറ്റിയതിന്റെ പാപം തീർക്കാനാണോ അയ്യപ്പസംഗമം എന്നാണ് ഇന്ന് പ്രതിപക്ഷനേതാവ് ഉന്നയിച്ച ചോദ്യം.

സ്വർണപാളി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച ശേഷമായിരുന്നു ചോദ്യം. ശബരിമല ശ്രീകോവിലിലെ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും തൂക്കം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിന് ആശങ്ക ഉണ്ടാക്കി എന്ന് പറഞ്ഞാണ് പ്രതിപക്ഷം വിഷയം അവതരിപ്പിച്ചത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. സഭക്കകത്തും പുറത്തും സമരം വി ഡി സതീശൻ പ്രഖ്യാപിക്കുകയും ചെയ്തു. എൽഡിഎഫിന്റെ രാഷ്ട്രീയസംഗമം ആണ് നടക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം. ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് വിശ്വാസികളെ പറ്റിക്കേണ്ടെന്നും എം ടി രമേശ് പറഞ്ഞു.












Click it and Unblock the Notifications