Get Updates
Get notified of breaking news, exclusive insights, and must-see stories!

"റിയാസിനെതിരെ എംബി രാജേഷ്" എന്ന തലക്കെട്ട് കൊടുക്കാത്തതിന് നന്ദി: പ്രതിച്ഛായ വിഷയത്തില്‍ എംബി രാജേഷ്

തിരുവനന്തപുരം: പ്രതിച്ഛായ പരാമർശത്തില്‍ മാധ്യമവാർത്തകളെ തള്ളി മന്ത്രി എംബി രാജേഷ്. മന്ത്രിമാർ രാഷ്ട്രീയം പറുയുന്നില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞുവെന്ന തരത്തില്‍ പുറത്ത് വന്ന വാർത്തകള്‍ ശരിയല്ല. ഈ വിഷയത്തില്‍ തന്റെ പുറകെ വന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ എടുത്ത പ്രതികരണം വെച്ച് തെറ്റായ പ്രതീതി സൃഷ്ടിക്കാൻ ദുർബലമായ ശ്രമം ചാനല്‍ നടത്തിയിട്ടുണ്ടെന്നും എംബി രാജേഷ് കൂട്ടിച്ചേർക്കുന്നു.

"മന്ത്രി റിയാസിനെതിരെ എം ബി രാജേഷ്" എന്ന് സ്വപ്നം കണ്ട് തലക്കെട്ട് കൊടുക്കാൻ ഏഷ്യാനെറ്റിനായില്ല. അത്രത്തോളം പോകാത്തതിന് നന്ദിയെന്നും എങ്കിലും, ആർക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാകുന്നെങ്കിലാകട്ടെ എന്ന മട്ടിലൊന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലെ രാവിലെ തന്നെ ഏഷ്യാനെറ്റിൽ നിന്ന് ഒരു കോള്‍ ലഭിച്ചു. ഒരു ബൈറ്റ് വേണമെന്നാണ് ആവശ്യം. എന്താണ് വിഷയമെന്ന് അന്വേഷിച്ചപ്പോൾ, മന്ത്രി മുഹമ്മദ് റിയാസ് പോയിന്റ് ബ്ലാങ്കിൽ നടത്തിയ പരാമർശത്തെ സംബന്ധിച്ചാണെന്ന് മറുപടി. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ലെന്നും കാണാതെ അഭിപ്രായം പറയാനില്ലെന്നും പറഞ്ഞു. മാത്രമല്ല, ഞാൻ വളരെ ദൂരെ തൃത്താല മണ്ഡലത്തിലെ പരിപാടികളിലാണെന്നും അറിയിച്ചു.

 mbrajesh

അപ്പോൾ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ തൃത്താലയിൽ എത്തിക്കൊള്ളാമെന്നായി. പാലക്കാട്ടു നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്യണം തൃത്താലയിലെത്താൻ. നേരേ മന്ത്രി സഖാവ് മുഹമ്മദ് റിയാസിനെ വിളിച്ചു. രണ്ട് മണിക്കൂർ യാത്ര ചെയ്ത് പാലക്കാട് നിന്ന് തൃത്താലയിലെത്തി ഒരു ബൈറ്റെടുക്കാൻ ഏഷ്യാനെറ്റ് വരുമ്പോൾ എന്തെങ്കിലും ഒരു ഉദ്ദേശമുണ്ടാകുമല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്താണ് ഇന്റർവ്യൂവിൽ പറഞ്ഞതെന്ന് ചോദിച്ചു. ഞങ്ങൾ ഹ്രസ്വമായി സംസാരിച്ചു.

ഉച്ചയ്ക്കു ശേഷം മൂന്ന് മണിയായപ്പോൾ തൃത്താലയിലെ ഒരു പരിപാടി സ്ഥലത്തേക്ക് ഏഷ്യാനെറ്റുകാർ എത്തി. മന്ത്രിമാർ രാഷ്ട്രീയം പറയുന്നില്ല, പ്രതിഛായയുടെ തടവറയിലാണ് എന്ന് മന്ത്രി റിയാസ് പറഞ്ഞതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദ്യം. മന്ത്രി റിയാസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. നിങ്ങൾ ഇത്ര ദൂരം യാത ചെയ്ത് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. അത് നിങ്ങൾ പറയുന്നതു പോലെയല്ല എന്ന് മറുപടി. ആ മറുപടി ഒഴിവാക്കി ബാക്കി ചോദ്യങ്ങൾക്ക് ഞാൻ പറഞ്ഞ മറുപടിയിൽ നിന്ന് അവർക്കാവശ്യമുള്ള ചില ഭാഗങ്ങൾ മാത്രമെടുത്ത് ഏഷ്യാനെറ്റ് എന്റെ ബൈറ്റും കൊടുത്തിട്ടുണ്ട്.

റിയാസിന്റെയും എന്റെയും സംഭാഷണങ്ങൾ ചേർത്തുവെച്ച് ഒരു പ്രതീതി സൃഷ്ടിക്കാൻ ദുർബലമായ ഒരു ശ്രമം നടത്തിയിട്ടുണ്ട് ഏഷ്യാനെറ്റ്. ഞാനും റിയാസും വിരുദ്ധാഭിപ്രായങ്ങളാണ് പറഞ്ഞത് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. ഞങ്ങൾ പരസ്പരം സംസാരിച്ച ശേഷമാണ് പ്രതികരിച്ചത് എന്നതുകൊണ്ട് "മന്ത്രി റിയാസിനെതിരെ എം ബി രാജേഷ്" എന്ന് സ്വപ്നം കണ്ട് തലക്കെട്ട് കൊടുക്കാൻ ഏഷ്യാനെറ്റിനായില്ല. അത്രത്തോളം പോകാത്തതിന് നന്ദി. എങ്കിലും, ആർക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാകുന്നെങ്കിലാകട്ടെ എന്ന മട്ടിലൊന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഫലത്തിൽ ഞങ്ങളിരുവരും പറഞ്ഞത് ഒരേ കാര്യമാണ്. പാർട്ടിയേയും സർക്കാരിനെയും പ്രതിരോധിക്കാൻ മന്ത്രിയാണെങ്കിലും അല്ലെങ്കിലും എല്ലാ പാർട്ടി അംഗങ്ങൾക്കും ചുമതലയുണ്ട്. എല്ലാ പാർടി അംഗങ്ങളെയും പോലെ മന്ത്രിമാരും പാർട്ടിയെയും സർക്കാരിനെയും രാഷ്ട്രീയമായും അല്ലാതെയും പ്രതിരോധിക്കണം. ഇതാണ് രണ്ടിന്റെയും ഉള്ളടക്കം. ഇന്ന് മനോരമയിൽ ഏഷ്യാനെറ്റിന്റെ ചുവടുപിടിച്ച് വാർത്ത കൊടുത്തിട്ടുണ്ട്. പതുക്കെ ഒരു വിവാദത്തിന് ഊതിയൂതി തീപിടിപ്പിക്കാനാവുമോ എന്നാണ് ശ്രമിക്കുന്നത്. പക്ഷേ എത്ര ഊതിയാലും ഈ വിവാദത്തീ കത്തിക്കാനാവുമെന്ന് മാധ്യമങ്ങൾ വ്യാമോഹിക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+