എംഎം അക്ബറിനെ ന്യായീകരിച്ച് ലീഗ്,എതിര്‍പ്പുമായി സമസ്ത;ലീഗിനെതിരെ പടയൊരുക്കത്തിന് സമസ്തയുടെ നീക്കം...
ലീഗിന്റെ സലഫി അനുകൂല നിലപാടുകള്‍ക്കെതിരെ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച പട്ടിക്കാട് സമസ്ത നേതാക്കളുടെ യോഗം ചേരുന്നുണ്ട്.
കോഴിക്കോട്: വിവാദ മതപണ്ഡിതന് എംഎം അക്ബറിനെയും സലഫിസത്തെയും ന്യായീകരിച്ചുള്ള മുസ്ലീംലീഗിന്റെ നിലപാടില്‍ സമസ്തയ്ക്ക് എതിര്‍പ്പ്. അബ്ദുനാസര്‍ മദനിക്ക് വേണ്ടി ചെറുവിരലനക്കാതിരുന്ന ലീഗ് ഐസിസ് ആരോപണവും തീവ്രവാദ ബന്ധവും ആരോപിക്കുന്ന എംഎം അക്ബറിനെയും സലഫിസത്തിനെയും ന്യായീകരിക്കുന്നതാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.
ഭീകരവാദത്തിന്റെ പേരിലുള്ള മുസ്ലീംവേട്ടയ്ക്കെതിരെ മുസ്ലീം ലീഗ് കോഴിക്കോട് ജനജാഗരണം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ സലഫിസത്തിനും എംഎം അക്ബറിനും പിന്തുണ നല്‍കുന്നതായിരുന്ന ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗമെന്നാണ് സമസ്തയുടെ ആരോപണം. അക്ബറിനെ വേട്ടയാടുന്നതിനെതിരെ സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാരുടെ പേരില്‍ ചന്ദ്രികയില്‍ വന്ന ലേഖനവും വിവാദമായിരുന്നു.
യത്തീംഖാന വിഷയത്തില്‍ മൗനം പാലിച്ച ലീഗ് ഇപ്പോള്‍ സലഫിസത്തെയും മുജാഹിദുകളെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സമസ്ത പറയുന്നത്. ഒഴിഞ്ഞുകിടക്കുന്ന സമസ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നോമിനിയെ നിയമിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ലീഗിന്റെ സലഫി അനുകൂല നിലപാടുകള്‍ക്കെതിരെ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച പട്ടിക്കാട് സമസ്ത നേതാക്കളുടെ യോഗം ചേരുന്നുണ്ട്.

എംഎം അക്ബറിന് ലീഗിന്റെ പിന്തുണ...
ഭീകരവാദത്തിന്റെയും ഐസിസ് ബന്ധവും ആരോപിക്കുന്ന കേരളത്തിലെ സലഫി നേതാക്കളെയും എംഎം അക്ബറിനെയും ന്യായീകരിച്ചുള്ള ലീഗിന്റെ നിലപാടാണ് സമസ്തയെ ചൊടിപ്പിച്ചത്.

മുസ്ലീം വേട്ടയ്ക്കെതിരെ ലീഗ്...
മുസ്ലീം വേട്ടയ്ക്കെതിരെ കോഴിക്കോട് ലീഗ് സംഘടിപ്പിച്ച ജനജാഗരണ സദസില്‍ നിന്ന് സമസ്ത അനുകൂലികളായ പ്രവര്‍ത്തകര്‍ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. എംഎം അക്ബറിനെ ന്യായീകരിച്ച് ആലിക്കുട്ടി മുസ്ല്യാരുടെ പേരില്‍ ചന്ദ്രികയില്‍ വന്ന ലേഖനവും സമസ്തയില്‍ വിവാദങ്ങളുണ്ടാക്കി. എന്നാല്‍ തന്റെ അറിവോടെയല്ല ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ് ആലിക്കുട്ടി മുസ്ല്യാര്‍ നല്കിയ വിശദീകരണം.

ലീഗ് നോമിനിയെ അനുവദിക്കില്ലെന്ന് സമസ്ത...
ഒഴിഞ്ഞു കിടക്കുന്ന സമസ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നിര്‍ദേശിക്കുന്ന വ്യക്തിയെ നിയമിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

സലഫിസത്തെ പിന്തുണയ്ക്കാന്‍ സമസ്തയെ കിട്ടില്ല...
ലീഗ് സലഫിസത്തിന് അടിമപ്പെടുകയാണെന്നും, ആലിക്കുട്ടി മുസ്ല്യാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കളെ കൂട്ടുപിടിച്ച് സലഫിസത്തെ പിന്തുണയ്ക്കാന്‍ സമസ്ത പ്രവര്‍ത്തകരെ തെരുവിലറക്കാനുള്ള ലീഗിന്റെ നീക്കം നടക്കില്ലെന്നുമാണ് സമസ്തയിലെ യുവനേതാക്കളുടെ നിലപാട്.

ലീഗിനെതിരെ നിലപാട് കടുപ്പിക്കും...
മുസ്ലീം ലീഗിന്റെ സലഫി അനുകൂല നിലപാടിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാനായി സമസ്തയുടെ അടിയന്തര യോഗം പട്ടിക്കാട് ചേരുന്നുണ്ട്. ഒരുവിധത്തിലും ലീഗിന് അടിമപ്പെടില്ലെന്നാണ് സമസ്തയിലെ യുവജനവിഭാഗം നേതാക്കളുടെ നിലപാട്. ലീഗിനെതിരെ ശക്തമായ നീക്കങ്ങള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. എന്നാല്‍ ഈ വിഷയത്തില്‍ സമസ്തയ്ക്കുള്ളില് തന്നെ ഭിന്നത നിലനില്ക്കുന്നതും പ്രതിസന്ധിയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications