'ഹാന്‍സ് ഒന്നുമല്ല മക്കളേ, ഏതോ മുന്തിയ ഇനമാണ്': കെ സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് മുഹ്സിന്
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ പ്രദാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ച് മിനിറ്റ് സമയം മതിയെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് മുഹമ്മദ് മുഹ്സിനും വി കെ പ്രശാന്തും. കെടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന് ഈ പരാമര്‍ശം നടത്തിയത്.
നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട എന്നാണ് കെ സുരേന്ദ്രന് പറഞ്ഞത്.

ഈ പ്രസ്താവനയെ പരിഹസിച്ചാണ് ഇപ്പോള്‍ വി കെ പ്രശാന്തും മുഹമ്മദ് മുഹ്സിനും രംഗത്തെത്തിയത്. 'വേണ്ടി വന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയിടും : കെ സുരേന്ദ്രന്' ഹാന്‍സ് ഒന്നുമല്ല മക്കളെ ഏതോ മുന്തിയ ഇനമാണ്! മുന്നറിയിപ്പ്: ഉറങ്ങുമ്പോള്‍ കൂടെ കിടക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നാവും. നേരത്തെ കൊണ്ടുപോയാല്‍ ചങ്ങലയ്ക്കെങ്കിലും ഇടാം എന്നാണ് മുഹ്സിന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിട്ടതിന് ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സര്‍ക്കാര്‍ ചെയ്യുന്നു. ഫോട്ടോ വൈറല്‍ എന്നാണ് വി കെ പ്രശാന്ത് കെ സുരേന്ദ്രനെ പരഹസിച്ചുകൊണ്ട് പറഞ്ഞത്. സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുരേന്ദ്രന് പറയുമ്പോള്‍ പോകാന്‍ നില്ക്കുകയല്ല ഞങ്ങള്‍, ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് അയാള്‍ പച്ച മലയാളത്തില്‍ പറഞ്ഞതെന്ന് എം വി ഗോവിന്ദന് പറഞ്ഞു. ഇതോടൊപ്പം കെ സുധാകരന് പറയുന്നത് സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തുമെന്നാണ്. രണ്ട് പേര്‍ക്കും ഒരേ മുദ്രാവക്യമാണെന്നും അതില്‍ ഒരു അത്ഭുതവുമില്ല. അതൊന്നും ഈ കേരളത്തില്‍ നടക്കുകയുമില്ല. പഴയ പോലെയല്ല ഈ നാടെന്നും എം വി ഗോവിന്ദന് പറഞ്ഞു.

അതേസമയം, നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നുപോകരുതെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു. കേരളത്തില്‍ സ്വന്തക്കാരെ തിരികിക്കയറ്റാന്‍ സി പി എം ശ്രമിക്കുന്നു. സി പി എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. സി പി എമ്മിന്റെ രാഷ്ട്രീയ പതനത്തിന്റെ തുടക്കം സര്‍വ്വകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു.

ആരിഫ് മുഹമ്മദ് ഖാനെ മന്മോഹന് സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മറന്നുപോകരുത്. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരുമെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications