തുറന്നുപറഞ്ഞ് മുല്ലപ്പള്ളി; സുധാകരന്റെ ശൈലികളോട് യോജിപ്പുണ്ടായിരുന്നില്ല... ആ പരിഹാസ്യത വേദനപ്പെടുത്തി
കണ്ണൂര്‍: നേരിട്ട മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയവും രണ്ടെണ്ണത്തില്‍ ദയനീയ പരാജയവും കോണ്‍ഗ്രസിന് സമ്മാനിച്ചിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങിയത്. സുധാകരന് പകരം എത്തിയത് കണ്ണൂര്‍ കളരിയിലെ കെ സുധാകരനും. ഒരുഘട്ടത്തില്‍ സുധാകരനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തിയിരുന്ന മുല്ലപ്പള്ളിയെ മാറ്റി, സുധാകരന് അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ മുല്ലപ്പള്ളിയുടെ തോന്നല്‍ എന്തായിരിക്കും?
റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ അദ്ദേഹം ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. പരിശോധിക്കാം...

എന്നിട്ടും എന്തിന്...
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സ്വമേധയാ രാജി സന്നദ്ധത അറിയിച്ച ആളായിരുന്നു താന്‍ എന്ന് മുല്ലപ്പള്ളി പറയുന്നു. അതിന്റെ സാഹചര്യം ഹൈക്കമാന്‍ഡ് ഉള്‍ക്കൊള്ളുകയും ചെയ്തു. പക്ഷേ, അതിന് ശേഷം നടന്ന കാര്യങ്ങള്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രനെ വേദനിപ്പിച്ചത്.

ആ പരിഹാസ്യത വേദനപ്പെടുത്തി
രാജിസന്നദ്ധത അറിയിച്ചതിന് ശേഷവും അശോക് ചവാന്റെ നേതൃത്വത്തില്‍ പരാജയത്തിന്റെ തെളിവെടുപ്പിന് ഒരു കമ്മിറ്റിയെ നിശ്ചയിച്ചതാണ് മുല്ലപ്പള്ളിയെ ഏറെ വേദനിപ്പിച്ചത്. അത് തന്നെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

ആ കമ്മിറ്റിയ്ക്ക് മുന്നില്‍
തന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും ബോധ്യപ്പെട്ടതിന് ശേഷം ആണ് ഇത്തരമൊരു കമ്മിറ്റിയും തെളിവെടുപ്പും. ആ വേദനപ്പെടുത്തലിനെ തുടര്‍ന്നാണ് അശോക് ചവാന് കമ്മിറ്റിയ്ക്ക് മുന്നില്‍ വരാന്‍ തയ്യാറല്ലെന്ന് അറിയിച്ചത്. പറയാനുള്ളതെല്ലാം പാര്‍ട്ടി അധ്യക്ഷയോട് പറഞ്ഞിട്ടുണ്ട് എന്നും സോണിയാ ഗാന്ധിയ്ക്ക് അയച്ച ഇമെയിലിന്റെ പകര്‍പ്പ് വേണമെങ്കില്‍ കമ്മിറ്റിയ്ക്ക് അയച്ചുതരാം എന്നും താന്‍ നിലപാട് സ്വീകരിച്ചു എന്ന് മുല്ലപ്പള്ളി പറയുന്നു.

സുധാകരനും മുല്ലപ്പള്ളിയും
കെ സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി നില്ക്കുന്ന സമയമാണ്. പിന്നീട് സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ശക്തനായപ്പോഴും തുടര്‍ച്ചയായി അഞ്ച് തവണ കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് റെക്കോര്‍ഡിട്ട ആളാണ് മുല്ലപ്പള്ളി.

സുധാകരന്റെ ശൈലിയോട് വിയോജിപ്പ്
കെ സുധാകരന്റെ ശൈലിയുമായി പലപ്പോഴും തനിക്ക് യോജിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് പരസ്യമാക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ സുധാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ താന്‍ എതിര്‍ത്തിരുന്നില്ലെന്നും കണ്ണൂരില്‍ സുധാകരനുമായി യോജിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. സുധാകരന്റെ ശൈലിയോട് ഇപ്പോഴും യോജിപ്പില്ലെന്ന സൂചന തന്നെയാണ് മുല്ലപ്പള്ളി നല്‍കുന്നത്.

ഇനി പാര്‍ലമെന്റി രാഷ്ട്രീയത്തിലേക്കില്ല
ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്നും മുല്ലപ്പള്ളി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട് അഭിമുഖത്തില്‍. ഇക്കാര്യം താന്‍ നേരത്തേ പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തവണ കേരളത്തില്‍ എവിടെ മത്സരിക്കാനും കേന്ദ്ര നേതൃത്വം അനുവാദം തന്നിരുന്നു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാതിരുന്നത് എന്നും മുല്ലപ്പള്ളി പറയുന്നുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications