ദേശീയ പാത നിർമ്മാണത്തില്‍ ഗൗരവമായ പിഴവ്: നിതിൻ ഗഡ്കരിയെ നേരില്‍ കണ്ട് ഇടി മുഹമ്മദ് ബഷീർ
കേരളത്തിലെ ദേശീയ പാത തകർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരില്‍ കണ്ട് ഇടി മുഹമ്മദ് ബഷീർ എംപി. 'ദേശീയപാത 66 ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകി.' ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞു. ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.ദേശീയ പാത 66 ന്റെ നിർമ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും വ്യക്തമാക്കി. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിർമ്മാണം ആവശ്യമാണെന്നും, മൺസൂൺ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
അതേസമയം, 'ദേശീയ ദുരന്ത പാതയായി മാറരുതേ എന്ന പ്രാർത്ഥന മാത്രമാണ്' ഉള്ളതെന്നാണ് എംകെ മുനീർ അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ അവകാശവാദമുന്നയിച്ച് നിർമ്മിക്കുന്ന ദേശീയപാതയുടെ അവസ്ഥ ആശങ്കയുണർത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയിൽ പാലങ്ങളും സർവീസ് റോഡുകളുമടക്കം തകർന്നു വീണത് ഈ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾക്ക് അടിവരയിടുന്നു. മലപ്പുറം ജില്ലയിലെ കൂരിയാട് ഇതിന് ഒടുവിലത്തെ ഉദാഹരണം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഒരു മൺസൂൺ സംസ്ഥാനമാണെന്ന പ്രാഥമിക യാഥാർത്ഥ്യം പോലും പരിഗണിക്കാതെ നടത്തിയ നിർമ്മാണങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ഇത് കേവലം നിർമ്മാണത്തിലെ പിഴവ് മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന്റെയും പഠനത്തിന്റെയും അഭാവം കൂടിയാണ് വ്യക്തമാക്കുന്നത്.
ഉയർന്ന നിർമ്മാണച്ചെലവ് വന്നിട്ടും റോഡുകൾ പെട്ടെന്ന് തകരുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയാണ്. ഈ വിഷയത്തിൽ വിശദമായ അന്വേഷണവും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയും അനിവാര്യമാണെന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടി.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications