'കോളനി' എന്ന പേര് വേണ്ട; രാജിവെക്കും മുമ്പ് ചരിത്രപരമായ ഉത്തരവിറക്കി രാധാകൃഷ്ണന്
പാലക്കാട്: മന്ത്രിസ്ഥാനത്തുള്ള അവസാന ദിവസം ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റും എന്ന് രാധാകൃഷ്ണന് പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വെച്ചതിന് ശേഷണമാണ് പട്ടികജാതി-പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം രാധാകൃഷ്ണന് രാജി വെച്ചത്.
ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതാണ് എന്നും അതിനാലാണ് പേര് മാറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കോളനി എന്ന് പറയുന്ന ഒരു സംസാരമുണ്ടല്ലോ, കോളനിക്കാരാണ് എന്നൊക്കെ. കോളനി എന്ന് പറയുന്നത് തന്നെ ഒരു അടിമത്തത്തെയാണ് അര്‍ത്ഥമാക്കുന്നത്. നമ്മള് ബ്രിട്ടന്റെ കോളനിയാണ് എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ ഓരോ സ്ഥലത്തും മേലാളന്മാര് കോളനി ഉണ്ടാക്കി വെച്ചു. കോളനി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അപകര്‍ഷതാബോധം ഉണ്ടാകുന്നുണ്ട്. കോളനിയില്‍ നിന്ന് വരുന്നതാണ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു അപകര്‍ഷതാബോധം ഉണ്ടാകുന്നുണ്ട്.
അപ്പോള്‍ നമ്മള് കോളനി ഒഴിവാക്കാന്‍ വേണ്ടി ഇന്ന് തീരുമാനിച്ചിരിക്കുകയാണ്. കോളനിക്ക് പകരം ആ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് ഇഷ്ടമുളള പേര് നിര്‍ദേശിക്കാം. പരമാവധി ആളുകളുടെ പേര് കൊടുക്കാതിരിക്കുക. ആളുകളുടെ പേര് കൊടുക്കുമ്പോള്‍ അവര്‍ ഓരോ പാര്‍ട്ടിയിലോ പ്രസ്ഥാനത്തിലോ ഒക്കെ പെടുന്നവരായിരിക്കും. അങ്ങനെ വന്ന് കഴിഞ്ഞാല്‍ അവിടെ തര്‍ക്കങ്ങള്‍ വരും.
ഒരു സ്ഥലത്ത് പേരിടലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഉത്തരവില്‍ തന്നെ പരാമവധി വ്യക്തികളുടെ പേരിടാതെ നോക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സ്ഥലങ്ങളിലെ പേരുകള്‍ മാറ്റേണ്ടതില്ല. വയനാട്ടില്‍ ട്രൈബല്‍ ഏരിയയില്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ പറഞ്ഞു ഉന്നതി എന്നിടാമെന്ന്. മറ്റൊരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ പറഞ്ഞു പ്രകൃതി ഗ്രാമം എന്നിടാമെന്ന്.
അങ്ങനെ ഓരോരുത്തരും പുതിയ പുതിയ പേരുകള്‍ കണ്ടെത്തിയാല്‍ മതി. നഗര്‍ എന്നുളളത് കുറയ്ക്കുക. ആ രീതിയില്‍ കോളനി എന്നുള്ള നാമധേയം മാറ്റാന്‍ പറ്റും. പട്ടികജാതി-പട്ടികവര്‍ഗം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു അലര്ജിയുണ്ടല്ലേ..? അതുകൊണ്ടാണ് ഞാന്‍ മന്ത്രിയായി കഴിഞ്ഞപ്പോള്‍ ചിലരെങ്കിലും പറഞ്ഞു ഇത് മോശം വകുപ്പാണ് എന്ന്. കുറച്ചുകൂടി വലിയ വകുപ്പ് കൊടുക്കണം എന്ന് പറഞ്ഞു.
ഞാന്‍ അസംബ്ലിയിലും പുറത്തും മറുപടി കൊടുത്തതും നിങ്ങള്‍ കേട്ടുകാണും. ഞാന്‍ പറഞ്ഞത് ലക്ഷക്കണക്കിന് പിന്നാക്കവഭാഗക്കാരെ എസ്സി-എസ്ടി വിഭാഗക്കാരെ പാവപ്പെട്ടവരെ ഉന്നതജാതിയില്‍ ജനിച്ച പിന്നാക്കക്കാരെ അവരെ എല്ലാം രക്ഷിക്കലല്ലേ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്. അതുകൊണ്ടാണ് ഇതാണ് ഏറ്റവും വലിയ വകുപ്പ് എന്ന് അന്ന് പറയാന്‍ കാരണം. ആ രീതിയില്‍ നമ്മുടെ സമൂഹത്തിന്റെ കണ്‍സപ്റ്റ് ആകെ മാറണം,' രാധാകൃഷ്ണന് പറഞ്ഞു.
അതേസമയം രാജി വെക്കുന്നത് പൂര്‍ണ തൃപ്തനായാണ് എന്നും പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനുമാണ് കൈമാറിയത്. ആലത്തൂരില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും ഒഴിഞ്ഞത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിംഗ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് രാധാകൃഷ്ണന് തോല്‍പ്പിച്ചത്. രാധാകൃഷ്ണന് നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. മാനന്തവാടി എംഎല്‍എയും പട്ടികവര്‍ഗ വിഭാഗം നേതാവുമായ ഒആര്‍ കേളുവായിരിക്കും രാധാകൃഷ്ണന് പകരം മന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications