അന്ത്യവിശ്രമത്തിന് സ്ഥലമില്ല, പട്ടിക ജാതിക്കാരന്റെ ചിതയൊരുക്കിയത് റോഡരികില്‍
ചെങ്ങന്നൂര്‍: അന്ത്യവിശ്രമത്തിന് ഒരിഞ്ച് ഭൂമി പോലും ഇല്ല, ഒടുവില്‍ പട്ടികജാതി വിഭാഗക്കാരന്റെ പട്ടടയൊരുക്കിയത് റോഡരികില്‍. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിക്കാണ് പാതയോരം അന്ത്യവിശ്രമ കേന്ദ്രമായി മാറിയത്. ഒരു പൊതു ശ്മശാനം വേണമെന്ന ചെങ്ങന്നൂര്‍കാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല എന്നതാണ് വാസ്തവം. പൊതു നിരത്തില്‍ മൃതദേഹം സംസ്ക്കരിക്കേണ്ടി വരുന്ന അവസ്ഥയില്‍ വരെ എത്തി നില്ക്കുന്നു.
അര സെന്റ് ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന സാധാരണക്കാരന് തന്റെ മരണശേഷം എവിടെ വിശ്രമിക്കും എന്ന പ്രശ്നം നേരത്തെ ഉയര്‍ന്നതാണ്. മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ മൃതദേഹം ആശുപത്രികള്‍ക്കു നല്‍കുകയാണ് പതിവ്, മറ്റുചിലര്‍ വീട്ടിനുള്ളില്‍ സംസ്കരിക്കും. ഈ ദുരവസ്ഥയ്ക്ക് ഒടുവില്‍ ഭാഗമാകേണ്ടി വന്നത് കീഴ്ച്ചേരിമേല്‍ കുറവന്‍പറമ്പില്‍ വീട്ടില്‍ എ. ശശിക്കാണ്.

ഈ ഗൃഹനാഥന്റെ മൃതദേഹം സംസ്ക്കരിക്കേണ്ടിവന്നത് നഗരസഭാ റോഡിലാണ്. ഈ ഗൃഹനാഥന് അരസെന്റ് ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പത്രവിതരണക്കാരനായിരുന്നു ശശി. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശശി. ആറുമാസത്തെ ചികിത്സയ്ക്കുശേഷം ഞായറാഴ്ചയാണ് ശശി മരണപ്പെടുന്നത്.
മൃതദേഹം എവിടെ സംസ്കരിക്കണം എന്നറിയാതെ ശശിയുടെ കുടുംബം വിഷമിച്ചു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് വീടിനുമുന്പിലുള്ള റോഡില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. നഗരത്തില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യം നാട്ടുകാര്‍ വര്‍ഷങ്ങളായി മുന്നോട്ട് വെച്ച കാര്യമാണ്. എന്നാല്‍ പൊതുശ്മശാനം നിര്‍മ്മിക്കാന്‍ ബജറ്റില്‍ തുകവകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറയുന്നതല്ലാതെ ഇതുവരെ അതിന്റെ ഒരു നടപടികളും ആരംഭിച്ചിട്ടുപോലുമില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications