ഓണം ബംപർ അടിച്ചു, തുടക്കം ആഢംബരം: പിന്നീട് ദുരിതം, ഭാര്യയും മക്കളും ഉപേക്ഷിച്ചു; എസിയും ജനലും അഴിച്ച് വിറ്റു
കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപറിന്റെ ഒന്നാം സമ്മാനം നേടിയ മഹാഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം മുഴുവന്‍. പനമരത്തെ എസ് ജെ ലക്കി സെന്റർ ഉടമ എ എം ജിനീഷ് സബ് ഏജന്റ് നാഗരാജു വഴി വിറ്റ ടി ജി 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റതെങ്കിലും ആർക്കാണ് നല്‍കിയതെന്ന് ഓർമ്മയില്ലെന്നാണ് നാഗരാജു വ്യക്തമാക്കുന്നത്.
മുന്‍കാല ലോട്ടറി ജേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തിരുവോണം ബംപർ ജേതാവും പുറത്ത് വരുമോയെന്ന കാര്യത്തില്‍ ഉറപ്പൊന്നും ഇല്ല. ജേതാവിന്റെ താല്‍പര്യം അനുസരിച്ച് പേര് വിവരങ്ങള്‍ ലോട്ടറി വകുപ്പ് രഹസ്യമാക്കി വെക്കുകയും ചെയ്യും.

ലോട്ടറി അടിക്കുന്നത് ഒരു കോടിയാണെങ്കിലും 25 കോടിയാണെങ്കിലും അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ചിലർ തങ്ങള്‍ക്ക് കിട്ടിയ ഭാഗ്യത്തെ ശരിയായ രീതിയില്‍ ഉപയോഗിച്ച് കൂടുതല്‍ ധനികരാകുമ്പോള്‍ വലിയ പണം വന്ന് ചേർന്നിട്ടും കടത്തിലേക്ക് നീങ്ങുന്നുവരുണ്ട്. അത്തരമൊരും ബംപർ ജേതാവ് മലപ്പുറത്തുണ്ട്.
ആറ് വർഷം മുന്‍പത്തെ തിരുവോണം ബംപർ ലോട്ടറി അടിച്ചത് മലപ്പുറം സ്വദേശിക്കായിരുന്നു. പത്ത് കോടി രൂപയായിരുന്നു അന്ന് ഒന്നാം സമ്മാനം. നികുതിയെല്ലാം കഴിച്ച് വലിയൊരു തുക കയ്യില്‍ കിട്ടിയിട്ടും വലിയ കടത്തിലേക്ക് പിന്നീട് ഇദ്ദേഹത്തിന് പോകേണ്ടി വന്നത്. പത്ത് കോടി മാത്രമല്ല, 25 ലക്ഷം, 5 ലക്ഷം തുടങ്ങിയ ഒട്ടേറെ സമ്മാനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
തിരുവോണം ബംപർ സമ്മാനത്തുക ആദ്യമായി പത്ത് കോടിയായി ഉയർത്തിയ സമയത്തായിരുന്നു ഇദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ പിന്നീട് കടം തീർക്കാനായി വീട്ടില്‍ സ്ഥാപിച്ച ഏസിയും കട്ടിലയും ജനലുമെല്ലാം അഴിച്ചു വില്‍ക്കേണ്ടി വന്നു. എന്താണ് സംഭവിച്ചത് കഴിഞ്ഞ വർഷം ഒരു ന്യൂസ് ചാനലിനോട് നിർഭാഗ്യവാനായ ഈ ജേതാവ് തന്നെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
ഞാൻ പണമൊന്നും നശിപ്പിച്ച് കളഞ്ഞിട്ടില്ല. മക്കൾക്കും മരുമക്കൾക്കും വീതിച്ച് കൊടുത്തു. മുതലകളെല്ലാം അവരെടുത്തു. ആറ് റൂമില്‍ ആറ് എസി, ഡൈനിങ് ഹാളില്‍ സോഫ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു. അങ്ങനെ പണമെല്ലാം തീർന്നപ്പോഴാണ് സാധനങ്ങള്‍ അഴിച്ച് വില്‍ക്കേണ്ട ഗതിയിലായത്.
പലതവണ ലോട്ടറി അടിച്ചിരുന്നു. അന്ന് ഭാര്യയും മക്കളുമെല്ലാം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അവർ പോയത്. ലോട്ടറി അടിച്ചതുകൊണ്ട് മാത്രം ഭാഗ്യം ഉണ്ടാകണമെന്നില്ല. ലോട്ടറി അടിച്ചതിന് പിന്നാലെ ചിലരൊക്കെ കച്ചവട നിർദ്ദേശങ്ങളുമൊക്കെയായി വന്നിരുന്നു. ഏതാനും പൈസ അങ്ങനെയൊക്കെ പോയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർണാടകയില്‍ നിന്നും കൂലിപ്പണിക്കായി കേരളത്തിലേക്ക് എത്തിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപർ വിറ്റ എന്‍ ജി ആർ ലോട്ടറി ഉടമ നാഗരാജു. ലോട്ടറി വിറ്റ ഏജന്റ് എന്ന നിലയില്‍ 2.50 കോടി രൂപയാണ് നാഗരാജിന് കമ്മീഷനായി ലഭിക്കുക.
കർണാടകയിലെ മൈസൂർ സ്വദേശിയായ നാഗരാജു 15 വർഷം മുന്‍പാണ് വയനാട്ടിലേക്ക് എത്തുന്നത്. തുടക്കത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കൂലിപ്പണിയായിരുന്നു. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ലഭിച്ചു. തുടർന്നാണ് ലോട്ടറി കടയിലെ ജീവനക്കാരനാകുന്നത്. ബത്തേരിയിലെ പല കടകളിലും ജോലിക്കാരനായി.
സഹോദരനുമായി ചേർന്ന് അഞ്ച് വർഷം മുന്‍പാണ് സ്വന്തമായി ലോട്ടറി കട തുടങ്ങിയത്. നേരത്തെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം അടിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് നാഗരാജുവിന്റെ കടയിലേക്ക് ബംപർ സമ്മാനം എത്തുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications