തർക്കവും വിജയവും എല്‍ഡിഎഫിന്: പക്ഷെ പാലായില്‍ യുഡിഎഫ് ഞെട്ടി, രണ്ട് വോട്ടുകള്‍ കുറഞ്ഞു
കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി ജോസിന് ബിനോയെ തിരഞ്ഞെടുത്തു. ആകെ 26 അംഗങ്ങളുള്ള നഗരസഭ സമിതിയിലെ 25 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. യു ഡി എഫിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിർപ്പിനെ തുടർന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയാണ് സി പി എം ജോസിന് ബിനോയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ഇതോടെ വോട്ടെടുപ്പിന് വലിയ ശ്രദ്ധ ലഭിച്ചു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ എല്‍ ഡി എഫിന് എല്ലാ വോട്ടുകളും ലഭിക്കുകയും യു ഡി എഫിന് ഒരു സ്വതന്ത്രന്റെ ഉള്‍പ്പടെ രണ്ടുപേരുടെ പിന്തുണ നഷ്ടപ്പെടുന്നതുമാണ് കണ്ടത്.

17 അംഗങ്ങളുടെ പിന്തുണയോടെയാണ് ജോസിന് ബിനോ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് അംഗങ്ങളുണ്ടായിട്ടും യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് എഴ് വോട്ട് മാത്രമാണ്. ഒരു വോട്ട് അസാധുവായി. യു ഡി എഫിന്റെ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫസർ സതീഷ് ചെല്ലാനിയുടെ വോട്ടാണ് അസാധുവായത്. പേര് ബാലറ്റ് പേപ്പറിന് പിന്നില്‍ എഴുതാതെയായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്.

തർക്കം നിലനില്‍ക്കുന്നതിനാല്‍ എല്‍ ഡി എഫിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പ്രതീക്ഷയിലായിരുന്നു യു ഡി എഫ്. എന്നാല്‍ സ്വന്തം പാളയത്തില്‍ നിന്ന് തന്നേയുള്ള വോട്ട് ചോർച്ച അവർക്ക് തിരിച്ചടിയാണ്. പ്രതിഷേധവും അമർഷവുമൊക്കെ ഉണ്ടായെങ്കിലും വോട്ട് ചോർച്ച ഇല്ലാത്തത് എല്‍ ഡി എഫിന് ആശ്വാസമായി.

നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്. എല്‍ ഡി എഫ് ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച വിജയിച്ച ബിനുവിനെ സ്ഥാനാർത്ഥിയാക്കാനാണ് സി പി എം തീരുമാനിച്ചതെങ്കിലും ശക്തമായ എതിർപ്പുമായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തുകായിരുന്നു.
മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

നേരത്തെ നഗരസഭയില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ തമ്മില്‍ പരസ്യമായ സംഘർഷമുണ്ടായിരുന്നു. അന്ന് കേരള കോണ്‍ഗ്രസ് എം അംഗങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയാണ് ബിനു. അന്നത്തെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

അതേസമയം കോട്ടയം ജില്ലയില്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെച്ചൊല്ലിയും എല്‍ ഡി എഫില്‍ തർക്കം നില്നില്ക്കുന്നുണ്ട്. സ്ഥാനം ഒഴിയാന്‍ കേരള കോണ്‍ഗ്രസ് എം കാലതാമസം വരുത്തുന്നതില്‍ കേരള കോണ്‍ഗ്രസിനെതിരേ സി പി ഐ ജില്ലാ സെക്രട്ടറി വി ബി ബിനു നേരത്തെ രംഗത്തെത്തിയിരുന്നു.

കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ രാജിവെച്ചശേഷം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു സി പി ഐക്ക് മറുപടിയുമായി രംഗത്ത് വന്നു. സി പി ഐ യുടെ ആശങ്ക അസ്ഥാനത്താണെന്നും മുന്നണിമര്യാദകള്‍ തങ്ങള്‍ പാലിച്ചിട്ടാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ മറുപടി. എന്നാല്‍ 30-ന് പാലിക്കേണ്ട ധാരണ ഇത്രയേറെ വൈകിപ്പിച്ച് എല്ലാം ശരിയാണെന്ന് പറയുന്നത് നന്നായില്ലെന്നാണ് സി പി ഐ ഇതിനോട് പ്രതികരിച്ചത്.

അതേസമയം, ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ധാരണകളെല്ലാം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് പ്രൊഫ.ലോപ്പസ് മാത്യു വ്യക്തമാക്കി. പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ധാരണപ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്(എം) അംഗമായ ജോളി മടുക്കക്കുഴി കഴിഞ്ഞ ദിവസമായിരുന്നു രാജിവെച്ചെത്.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ











Click it and Unblock the Notifications