പനയമ്പാട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ; എതിരെ വന്ന ലോറിക്കെതിരേയും കേസ്
പാലക്കാട്: നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. കാസർഗോഡ് സ്വദേശികളായ മഹേന്ദ്ര പ്രസാദ്, വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ പരിക്കേറ്റ ഇരുവരും നിലവിൽ മണ്ണാർക്കാട് മദർകെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽ വർഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്രപ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവർ നൽകിയ മൊഴി. മഴ പെയ്തത് കാരണം റോഡിൽ തെന്നലുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അതേസമയം ഇരുവരുടേയും രക്തസാമ്പിളുകൽ പോലീസ് പരിശോധിക്കും. ഇരുവരും മദ്യപിച്ചിട്ടുണ്ടോയെന്നും വാഹനം അമിത വേഗത്തിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റേയും പ്രാഥമിക നിഗമനം.

ഇന്ന് വൈകീട്ടായിരുന്നു നാടിനെ ഞെട്ടിച്ച അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് കുട്ടികളുടെ ദേഹത്തേക്ക് ലോറി മറിയുകയായിരുന്നു.പാലക്കാട് ഭാഗത്തുനിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമന്റുമായി വരികയായിരുന്നു ലോറി. ഇതില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ലോറി വന്ന് ഇടക്കുകയായിരുന്നു. ഇടിയിൽ സിമന്റ് കയറ്റിയിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. അതേസമയം കുട്ടികളുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും. രാവിലെ ആറ് മണിയോടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കും. രണ്ട് മണിക്കൂർ നേരം വീടുകളിൽ പൊതുദർശനത്തിന് വെച്ച ശേഷം 8.30 ഓടെ കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം തുപ്പനാട് ജുമാമസ്ജിദിൽ വെച്ച് ഖബറടക്കം നടക്കും. നേരത്തേ സ്കൂളിൽ പൊതുദർശനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. വെള്ളിയാഴ്ച ആയതിനാലും നാല് പേരുടെ മൃതദേഹം സംസ്കരിക്കുന്നത് ഏറെ നേരം എടക്കുമെന്നതിനാലുമാണ് തീരുമാനം മാറ്റിയത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications