ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണി വിപുലീകരിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആലോചനകളിലാണ് യുഡിഎഫ് നേതൃത്വം.എൽഡിഎഫിൽ പാലായെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന എൻസിപിയെ മറികണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ഏറെ കുറെ വിജയിച്ച മട്ടാണ്. മുൻ എൻസിപി നേതാവും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവർ നേരിട്ടാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
എൻസിപിയെ കൂടാതെ പിസി ജോർജ്ജിന്റെ ജനപക്ഷം സെക്കുലറും ഉടൻ യുഡിഎഫിലെത്തും.ജനപക്ഷത്തിന്റെ വരവിന് തടസമായിരുന്ന ഉമ്മൻചാണ്ടി ജോർജുമായി സംസാരിച്ചെന്നാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ജോർജിന്റെ ലക്ഷ്യം
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എൻഡിഎയിൽ നിന്ന് പടിയിറങ്ങിയ പിസി ജോർജ് തിരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നു. ഇടതുമുന്നണിയുമായി ഇടഞ്ഞ് നിൽക്കുന്ന ജോർജിന്റെ ലക്ഷ്യം യുഡിഎഫ് തന്നെയായിരുന്നു.ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് ഐ ഗ്രൂപ്പിനും അനുകൂല നിലപാടായിരുന്നു.

എ ഗ്രൂപ്പിന്റെ എതിർപ്പ്
ഇതോടെ രമേശ് ചെന്നിത്തല നേരിട്ട് ജനപക്ഷവുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു. എന്നാൽ എ ഗ്രൂപ്പിന്റേയും പ്രാദേശിക നേതൃത്വത്തിന്റെയും ശക്തമായ എതിർപ്പിനെ തുടർന്ന് ആ നീക്കം പാതിവഴിയിലായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജോർജിനെ മുന്നണിയിൽ എടുക്കണമന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

അഞ്ച് സീറ്റിൽ വിജയ സാധ്യത
ജനപക്ഷം സെക്കുലർ യുഡിഎഫിലെത്തിയാൽ അഞ്ച് സീറ്റുകളിൽ വരെ വിജയ സാധ്യത ഉണ്ടെന്ന് യുഡിഎഫ് കരുതുന്നു. ഇതോടെ ജോർജുമായി കോൺഗ്രസ് നേതാക്കൾ വീണ്ടും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസംകൊച്ചിയിൽ കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിന് എത്തിയ ജോർജ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്രേ.

പ്രചരണം തെറ്റ്
ചർച്ചയിൽ മഞ്ഞുരുക്കം ഉണ്ടായെന്നാണ് പിസി ജോർജ് വ്യക്തമാക്കുന്നത്. തന്റെ യുഡിഎഫ് പ്രവേശനത്തിന് ഉമ്മൻചാണ്ടി എതിര് നിൽക്കുന്നുവെന്ന പ്രചരണം ശരിയല്ലെന്നും നേരിൽ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസി ജോർജ് പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തു.

കൊച്ചിയിൽ വെച്ച്
കൊച്ചിയിൽ രമേശ് ചെന്നിത്തല,ബെന്നി ബെഹ്നാൻ,എന്നീ നേതാക്കളെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. യോജിച്ച് പോകണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.ഈരാറ്റുപേട്ടയിൽ ലീഗ് നേതൃത്വവുമായി നിലനിൽക്കുന്ന ചില പ്രശ്നമങ്ങൾ രമ്യമായിപരിഹരിക്കാനുള്ള നീക്കങ്ങളും യുഡിഎഫ് നേതൃത്വം ഇടപെട്ട് വഴിയൊരുക്കിയതായി ജോർജ് പറഞ്ഞു.

ലീഗിന്റെ ഇടപെടൽ
പികെ കുഞ്ഞാലിക്കുട്ടി ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജനപക്ഷത്തിന്റെ പിന്തുണയോടെ കോട്ടയത്ത് യുഡിഎഫിന് കൂടുതൽ സീറ്റുകൾ വിജയിക്കാനാകുമെന്നും പിസി ജോർജ് പറഞ്ഞു. അതേസമയം യുഡിഎഫിലേക്ക് വഴി തെളിഞ്ഞതോടെ പാലാ സീറ്റെന്ന ആവശ്യത്തിൽ നിന്ന് ജോർജ് അയയും.

പാലാ സീറ്റിൽ അയഞ്ഞു
നേരത്തേ പാലാ സീറ്റിൽ ഇത്തവണ താൻ മത്സരിക്കുമെന്നായിരുന്നു ജോർജ് പ്രഖ്യാപിച്ചത്. എന്നാൽ ഇത് വെറും സമ്മർദ്ദ തന്ത്രം മാത്രമാണെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. പാലാ സീറ്റിൽ ഇത്തവണ മാണി സി കാപ്പനെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം ശക്തമാക്കുന്നത്.

പൂഞ്ഞാറിലേക്ക് ഇല്ല
നിലവിൽ ജോസഫ് വിഭാഗത്തിനോ കോൺഗ്രസിനോ പാലായിൽ ജോസ് കെ മാണിയോട് ഏറ്റുമുട്ടാൻ ശക്തിയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ എളുപ്പമല്ല. അത് കൊണ്ട് തന്നെ കാപ്പനെ തുറപ്പുചൂട്ടാക്കി എൽഡിഎഫിനെ നേരിടാണ് കോൺഗ്രസ് ആലോചന. അതേസമയം ഇത്തവണ പിസി ജോർജ് പൂഞ്ഞാറിൽ മത്സരിച്ചേക്കില്ല.

കഴിഞ്ഞ തവണത്തെ വിജയം
മകൻ ഷോൺ ജോർജിനെ പൂഞ്ഞാറിൽ മത്സരിപ്പിക്കാനാണ് നീക്കം.ഇത്തവണ ജില്ലാ പഞ്ചായത്തിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്് മത്സരിച്ച് ഷോൺ ജയിച്ചിരുന്നു. ഇത് ജനപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. പൂഞ്ഞാറിൽ കഴിഞ്ഞ തവണ ജോർജ് നേടിയതിന് സമാനമായ വിജയം ഷോണിനും നേടാൻ സാധിക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

കാഞ്ഞിരപ്പള്ളിയിൽ
ജോർജ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് സാധ്യത. ഇക്കുറി കേരള കോൺഗ്രസ് ആവും എൽഡിഎഫിന് വേണ്ടി മണ്ഡലത്തിൽ ഇറങ്ങുക. ജോർജ് എത്തിയാൽ പോരാട്ടം എൻ ജയരാജും ജോർജും തമ്മിൽ ആയേക്കും.അതിനിടെ എൻഡിഎയിൽ നിന്ന് പിസി തോമസും യുഡിഎഫിൽ എത്തുമെന്ന് ജോർജ് അവകാശപ്പെട്ടു.

എൻഡിഎയിൽ നിന്ന്
കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലെത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്ന പശ്ചാത്തലത്തിലാണ് പിസി തോമസ് മുന്നണി വിടാനുള്ള ചർച്ചകൾ തുടങ്ങിയത്.എന്നാൽ പിന്നീട് തങ്ങൾ എൻഡിഎയ്ക്ക് ഒപ്പം തന്നെയാണെന്ന് പിസി വ്യക്തമാക്കി.
Recommended Video
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications