Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതരമതസ്ഥരുടെ ഹിറ്റ്ലിസ്റ്റ് ഒരുക്കി പിഎഫ്ഐ രഹസ്യവിഭാഗം: ഐഎസ് ബന്ധവും; റിപ്പോർട്ടുമായി എന്‍ഐഎ

കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര റിപ്പോർട്ടുമായി എന്‍ ഐ എ. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നുവെന്നാണ് ദേശീയ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി സംസ്ഥാന വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നു. വിവരശേഖരം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ രഹസ്യാന്വേഷണ വിഭാഗമാണെന്നും എന്‍ ഐ എ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കി.

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഈ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പട്ടെ നേതാക്കളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനയില്‍ പി എഫ് ഐ നേതാക്കളുടെ ഇസ്ലാമിക് സ്റ്റേറ്റ് ( ഐ എസ്) ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

new-

രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നല്‍കിയ സംഭവത്തിലും എന്‍ ഐ എക്കെതിരെ അന്വേഷണം തുടരുകയാണ്. എന്‍ എ ഐയുടെ ആവശ്യത്തെ തുടർന്ന് കസ്റ്റഡിയിലുള്ള പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി ആവശ്യം കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപക റെയിഡിനോട് അനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത 14 പ്രതികളുടെ റിമാന്‍ഡാണ് കൊച്ചി എന്‍ ഐ എ കോടതി നീട്ടിയത്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളുടെ തുക ഈടാക്കുന്നതിനുള്ള റവന്യൂറിക്കവറി നടപടികളിലെ മെല്ലപ്പോക്കില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. നടപടികളിലെ സര്‍ക്കാര്‍ സമീപനം കോടതിയോടുള്ള അനാദരവും അംഗീകരിക്കാനാകാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരമായി നിശ്ചയിച്ച 5.20 കോടിരൂപ ഈടാക്കാനുള്ള സമയപരിധി ജനുവരി 31-ലധികം നീട്ടില്ലെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഡിസംബര്‍ 23-ന് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ഹര്‍ത്താലില്‍ വ്യാപക ആക്രമണം ഉണ്ടായതോടെ ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു. ഇതേ തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനംചെയ്ത പോപ്പുലര്‍ ഫ്രണ്ടില്‍നിന്നും സംഘടനയുടെ ഭാരവാഹികളുടെ സ്വത്തില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+