പിണറായിക്ക് പോലും ഗുർമീത് റാം റഹീം സിംഗിനെ ഭയമാണ്? രക്ഷതേടി മോദിയുടെ അടുത്തേക്ക്
ഗുർമീർ സിംഗിന്റെ അറസ്റ്റിനു പിന്നാലെ പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ആക്രമണങ്ങളിൽ നിരവധി പേര്‍ മരിച്ചു.
തിരുവനന്തപുരം: വിവാദ ആൾ ദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുർമീർ റാം റഹീം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിൽ ആശങ്കയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഹരിയാന, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലെ താമസക്കാരായ മലയാളികൾ ഭീതിയിലാണെന്ന് പിണറായി പറയുന്നു. ഇവരിൽ പലരും തന്നെ വിളിച്ചിരുന്നുവെന്നും പിണറായി. മലയാളികൾ ഉൾപ്പെടയുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് പിണറായി.

പിണറായിക്ക് ആശങ്ക
ഗുർമീർ സിംഗിന്റെ അറസ്റ്റിനു പിന്നാലെ പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ആക്രമണങ്ങളിൽ നിരവധി പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് ആശങ്ക പ്രകടിപ്പിച്ച് പിണറായി എത്തിയത്.

നിരവധി മലയാളികള്‍
പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ നിരവധി മലയാളികൾ ഉണ്ട്. ആക്രമണത്തിന് പിന്നാലെ ഇവിടെയുള്ള മലയാളികൾ ഭയന്നാണ് കഴിയുന്നത്. ഇവരിൽ പലരും തന്നെ വിളിച്ചിരുന്നതായി പിണറായി വ്യക്തമാക്കുന്നു.

ജീവനും സ്വത്തിനും ഭീഷണി
ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണ് ഇവിടത്തെ മലയാളികൾ പറയുന്നതെന്ന് പിണറായി. പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്.

മോദിക്ക് കത്ത്
ഗുർമീത് സിംഗിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണങ്ങൾ തടയണമെന്നും മലയാളികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പിണറായി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

അറസ്റ്റിന് പിന്നാലെ
വിവാദ ആൾ ദൈവവും ദേര സച്ച സൗദ നേതാവുമായ ഗുർമീത് റാം റഹീം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 32 പേരാണ് ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത്.

നിരവധി ഭക്തന്മാർ
ലക്ഷക്കണക്കിന് ഭക്തന്മാരാണ് റാം റഹീമിനുള്ളത്. ഗുര്‍മീതിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഗുർമീതിന്റെ ഭക്തന്മാരാണ് ആക്രണം അഴിച്ചുവിട്ടത്. ആക്രമണത്തിലുണ്ടായ നാശ നഷ്ടങ്ങൾക്ക് പകരമായി ഗുർമീതിന്റെ വസ്തുവകകൾ കണ്ടു കെട്ടാനും കോടതി നിർദേശിച്ചു.

അറസ്റ്റ് ബലാത്സംഗക്കേസിൽ
15 വർഷം പഴക്കമുള്ള ബലാത്സംഗക്കേസിലാണ് ഗുർമീത് റാം റഹീം സിംഗിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഗുർ മീത് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിസമ്മതിക്കുകയായിരുന്നു. 2002ൽ സിർസയിലെ ദേരാ സച്ച ആശ്രമത്തിൽ വച്ച് വനിത അനുയായിയെ ഒന്നിലേറെ തവണ ഗുർമീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications