'മലദ്വാരത്തിലൂടെ കമ്പി കയറ്റും', കവി മുരുകൻ കാട്ടാക്കടയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി
തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് ഫോണിലൂടെ വധഭീഷണി. കമ്മ്യൂണിസത്തെ പുകഴ്ത്തി കവിത എഴുതുന്നത് അംഗീകരിക്കാനാവില്ലെന്നും മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നുമാണ് ഭീഷണിയെന്ന് മുരുകന്‍ കാട്ടാക്ക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകാമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍വിളി എത്തിയത് എന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മുരുകൻ കാട്ടാക്കടയ്ക്ക് നേർക്കുളള വധഭീഷണിയിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ അടക്കമുളളവർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനകീയ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് നേരെ ഇന്നലെ രാത്രി ഫോണിലൂടെ ഉണ്ടായ വധഭീഷണിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അശോകൻ ചെരുവിൽ പ്രതികരിച്ചു. മുരുകനെ അദ്ദേഹത്തിൻ്റെ വീട്ടിൽ വന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കും എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വർഗ്ഗീയ ഭീകര രാഷ്ട്രീയക്കാരൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത് എന്ന് അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.

'' 'ചോപ്പ്' എന്ന സിനിമക്കു വേണ്ടി മുരുകൻ ഈയിടെ എഴുതി ആലപിച്ച 'മനുഷ്യനാകണം' എന്ന ഗാനം വലിയ തോതിൽ ജനഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. 'മനുഷ്യനാകണം, മനുഷ്യനാകണം; ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം' എന്നു തുടങ്ങുന്ന ആ ഗാനം നിയമസഭാതെരഞ്ഞെടുപ്പു പ്രവർത്തനരംഗത്തും വ്യപകമായി ഉപയോഗിക്കപ്പെട്ടു. നിരവധി ദൃശ്യാവിഷ്ക്കാരങ്ങൾ ആ ഗാനത്തിനുണ്ടായി. ആ ഗാനത്തെ വിമർശിച്ചു കൊണ്ടായിരുന്നു ഫോൺ സംഭാഷണത്തിൻ്റെ തുടക്കം''. പിന്നീടത് പൂരത്തെറിയും വധഭീഷണിയുമായി മാറിയെന്നും അശോകൻ ചെരുവിൽ വ്യക്തമാക്കി.
''കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾക്കിടയിൽ നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും കൊന്നു തള്ളുവാനും കുറേ പേരെ ജയിലിലടക്കാനും ഇന്ത്യയിലെ മതരാഷ്ട്രവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക പ്രവർത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നാണ് മതതീവ്രവാദികൾ കരുതുന്നത്''. അത് നടക്കാത്ത കാര്യമാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നുവെന്ന് അശോകൻ ചെരുവിൽ പ്രതികരിച്ചു.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
''കേരളത്തിലും കഴിഞ്ഞ വർഷങ്ങളിൽ എഴുത്തുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഭീഷണിയുമായി വന്നവർക്ക് ഒറ്റപ്പെട്ട് പകച്ചു പിൻമാറേണ്ടിവന്നു. ഇത് കേരളമാണ് എന്ന് ഓർക്കാതെയാണ് ചിലർ ഇപ്പോഴും ഭീഷണികൾ പുറത്തെടുക്കുന്നത്.മലയാളത്തിൻ്റെ പ്രിയപ്പെട്ട ശബ്ദമായ മുരുകനൊപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നിൽക്കുന്നു. കവിക്കെതിരെ ഉയർന്ന കൊലവിളിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണം'' എന്നും അശോകൻ ചെരുവിൽ ആവശ്യപ്പെട്ടു.
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications