സോളാര്‍ കേസ്: സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയുടേയും വേണുഗോപാലിന്റേയും അറസ്റ്റ് ഉടന്‍?
സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സരിതയുടെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും അവരുടെ ഔദ്യോഗിക വസതികളില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് സരിതയുടെ പരാതിയില്‍ പറയുന്നത്.
പരാതിയില്‍ ശനിയാഴ്ച സരിത എസ് നായരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തേക്കുമെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരങ്ങള്‍ ഇങ്ങനെ

പിന്മാറി
നേരത്തെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ നിയമോപദേശം എതിരായതിനാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്മാറി.

പ്രത്യേകം പരാതി
തുടര്‍ന്ന് സരിത മുഖ്യമന്ത്രിക്ക് പരാതി നല്കി. ഒരു പരാതിയില്‍ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പോലീസ് നിലപാട്. തുടര്‍ന്നാണ് സരിത പ്രത്യേകം പരാതി നല്‍കിയത്.

ഉമ്മന്‍ചാണ്ടിക്കെതിരെ
2012 ഹര്‍ത്താല്‍ ദിനത്തില്‍ ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് സരിത പരാതിയില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനാണ് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

റോസ് ഹൗസില്‍ വെച്ച്
മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ച് കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തെന്നും സരിത പരാതിയില്‍ പറയുന്നുണ്ട്. അത് കൂടാതെ ആലപ്പുഴയില്‍ വെച്ച് തന്നെ കടന്ന് പിടിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചതായും സരിത പരാതിപ്പെട്ടതായി എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

നിരവധി പേര്
ഉമ്മന്‍ചാണ്ടിയേയും കെസി വേണുഗോപാലിനേയും കൂടാതെ ആര്യാടന് മുഹമ്മദ്, പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ബഷീര്‍ അലി തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയും സരിത പീഡന പരാതികള്‍ പ്രത്യേകം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേസുകള്‍
ഉമ്മൻചാണ്ടിക്കെതിരെ ഐപിസി 377, പണം കൈപ്പറ്റിയതിന് ഐപിസി 420, കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐപിസി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പരിശോധന
പരാതിയില്‍ രണ്ട് എഫ്ഐആര്‍ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്നാകും ക്രൈംബ്രാഞ്ച് ഉറപ്പിക്കുക. പരതാിയില് പറയുന്ന ദിവസങ്ങളില്‍ ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നോ എന്നുള്ളതും പോലീസ് പരിശോധിക്കും.

ലൊക്കേഷന്‍
ഇതിനായി ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ സഹായം തേടും. കൂടാതെ ഇരുവരും തിരുവനന്തപുരത്ത് ഉണ്ടായോ എന്നുറപ്പാക്കാന്‍ ടൂര്‍ ഡയറി, സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഇരുവരേയും ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

സാധ്യമാണോ
അതസേമയം സരിതയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും വേണുഗോപാലും. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാണോയെന്നത് സംശയമാണെന്ന് വാര്‍ത്തയില്‍ പറയുന്നു.

മറുപടി ഇല്ല
അതേസമയം ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സരിതയെ ഉപയോഗിക്കുകയാണെന്നാണ് ഉമ്മന്‍ചാണ്ടിയും വേണുഗോപാലും ആരോപിച്ചത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്ക് ഇല്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകുമെന്നുമായിരുന്നു സരിതയുടെ പ്രതികരണം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications