പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും കുടുങ്ങുമോ?; സിസിടിവി ദൃശ്യങ്ങൾ പുറത്ത്..ഓംപ്രകാശിന്റെ മുറിയിലെത്തി
ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയെന്ന് സംശയം. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി മാത്യുഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനിടയിലാണ് താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ ഗുണ്ടാനേതാവായ ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. 20 ലധികം കേസുകളിൽ പ്രതിയായ ഇയാൾ കുണ്ടന്നൂരിലെ സ്റ്റാർ ഹോട്ടലിൽ ലഹരി പാർട്ടി നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. ഓംപ്രകാശിനെ കൂടാതെ ഇയാളുടെ കൂട്ടാളിയായ കൊല്ലം സ്വദേശി ഷിഹാസിനേയും പോലീസ് പിടികൂടിയിരുന്നു. ശനിയാഴ്ചയായിരുന്നു ഇരുവരും മുറി എടുത്തത്. മൂന്ന് മുറികളാണ് ബുക്ക് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

മുറികൾ പരിശോധിച്ചപ്പോൾ ഇവർ മുറിയിൽ സൂക്ഷിച്ച അളവിൽ അധികമുള്ള മദ്യകുപ്പികളും പോലീസ് പിടികൂടി. കൂടാതെ കൈക്കെയ്ൻ പൊിടിയും പോലീസിന് ലഭിച്ചു. എൻ ഡി പി എസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസം ഇവരെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. അതേസമയം തങ്ങൾ എത്തുന്നതിന് മുൻപായി ഹോട്ടൽ മുറിയിൽ പലരും വന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളിൽ ഓംപ്രകാശിനെ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും സന്ദർശിക്കുന്നത് കണ്ടെത്തിയത്. ഇവരുടെ പേരുകൾ റിമാന്റ് റിപ്പോർട്ടിലും ഉണ്ടെന്നാണ് വിവരം.
നേരത്തേ തന്നെ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഒരിക്കൽ അഭിമുഖത്തിനിടെ അവതാരകയോട് താരം വളരെ മോശമായി പ്രതികരിച്ചത് വിവാദമായിരുന്നു. ചട്ടമ്പി എന്ന സിനിമ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ശ്രീനാഥ് ലഹരി ഉപയോഗിച്ചോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകളാണ് പോലീസ് പരിശോധനയ്ക്ക് അയച്ചത്.
ഇതിന് പിന്നാലെ താരത്തിനെ സിനിമ സംഘടനകൾ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അവതാരക നടനെതിരായ പരാതിയിൽ നിന്നും പിൻമാറുകയായിരുന്നു. തുടർന്ന് താരത്തിനെതിരെയുള്ള വിലക്ക് സംഘടന നീക്കുകയും ചെയ്തു. കടുത്ത ഭാഷയിലായിരുന്നു അന്ന് ഈ സംഭവങ്ങളിലെല്ലാം താരം പ്രതികരിച്ചത്. മലയാള സിനിമയിൽ താൻ മാത്രമാണോ ലഹരി ഉപയോഗിക്കുന്നയാൾ എന്നായിരുന്നു ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിനിടെ തുറന്നടിച്ചത്. താൻ ലഹരിയാണെന്ന് പറയുന്ന അങ്കിൾമാരിൽ പലരും വൈകീട്ട് രണ്ട് അടിച്ച് കിടക്കുന്നവരല്ലേയെന്നും ശ്രീനാഥ് ചോദിച്ചിരുന്നു. എന്തെങ്കിലും ആരോപണം ഉയരുമ്പോൾ ഇത്തരത്തിൽ ലഹരി ആരോപണം കൂടി തിരുകികയറ്റുന്നത് പതിവ് രീതിയാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു.
അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ മുറിയിലേക്ക് ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും എന്തിനാണ് എത്തിയതെന്ന സംശയമാണ് ഉയരുന്നത്. കേസ് സംബന്ധിച്ച് ഇരുവരേയും പോലീസ് ചോദ്യം ചെയ്തേക്കും. വിശദമായ വിവരം തേടിയേക്കുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications