Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി നിയമസഭയിലെ പ്രതിഷേധം: 3 ബിജെപി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു

ദില്ലി: നിയമസഭയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് ബി ജെ പി എം എൽഎമാരെ നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ സസ്പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്ക് മാത്രമായിരുന്നു സസ്പെന്‍ഷന്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഡൽഹി ബി ജെ പി അധ്യക്ഷൻ ആദേശ് കുമാർ ഗുപ്ത നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ കൂടിയായിരുന്നു അംഗങ്ങള്‍ക്കെതിരായ നടപടി.

പ്രതിഷേധം നടത്തിയ എം എൽ എമാരായ അനിൽ ബാജ്‌പേയ്, ജിതേന്ദർ മഹാജൻ, അജയ് മഹാവാർ എന്നിവരോട് ഇരിക്കാൻ സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും അംഗങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവത്തതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് സഭാ നടപടികൾ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു. രാവിലെ സഭ ആദ്യമായി സമ്മേളിച്ചതിന് ശേഷം രണ്ടാം തവണയായിരുന്നു നിർത്തിവെക്കേണ്ടി വന്നത്.

bjp

നേരത്തെ, രാവിലെ സഭ സമ്മേളിച്ചയുടൻ, കെജ്‌രിവാളിനെതിരായ ബി ജെ പി നേതാവിന്റെ പരാമർശത്തിൽ മുദ്രാവാക്യം വിളിച്ച് എ എ പി എംഎൽഎമാർ സഭയുടെ നടുത്തളത്തിലേക്ക് നീങ്ങിയിരുന്നു. ആം ആദ്മി എംഎൽഎ മൊഹീന്ദർ ഗോയൽ ബി ജെ പി നേതാവ് മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ അപകീർത്തി പ്രമേയം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡൽഹി ബി ജെ പി അധ്യക്ഷനെതിരെ സഭയിൽ അപകീർത്തി പ്രമേയം കൊണ്ടുവരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ആരെങ്കിലും അസഭ്യം പറഞ്ഞ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനെ അപലപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രാംവീർ ബിധുരി പറഞ്ഞു. "ആദേശ് ഗുപ്തയ്‌ക്കെതിരായ ആരോപണത്തിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, ഞാൻ ഡൽഹി മുഖ്യമന്ത്രിയോട് കൂപ്പുകൈകളോടെ മാപ്പ് പറയും-അദ്ദേഹം പറഞ്ഞു.

അതിനിടെ, കശ്മീരി ഫയല്‍സിന്റെ പേരില്‍ ബി ജെ പിക്കെതിരെ വീണ്ടും വിമർശനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തി. കശ്മീരി പണ്ഡിറ്റുകൾക്ക് പുനരധിവാസമാണ് വേണ്ടത്, അല്ലാതെ സിനിമയല്ലെന്നാണ് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയത്. 'കശ്മീർ ഫയലുകൾ' എന്ന വിഷയത്തിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദില്ലി മുഖ്യമന്ത്രി. കശ്മീരിൽ വലിയ ദുരന്തമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. 32 വർഷങ്ങൾ കടന്നുപോയി, 32 വർഷങ്ങൾക്ക് ശേഷം സർക്കാർ കശ്മീരി പണ്ഡിറ്റുകളോട് പറയുന്നത് ഞങ്ങൾ നിങ്ങൾക്കായി ഒരു സിനിമ ഉണ്ടാക്കി എന്നാണെന്നും അദ്ദേഹം വിമർശിച്ചു.

Recommended Video

cmsvideo
    ഹിജാബ് നിരോധിച്ച കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ ഭഗവത് ഗീത പഠിക്കണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+