Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മഴ ഇന്നും തുടർന്നേക്കും; ശക്തമായ കാറ്റിനും സാധ്യത; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ ഇന്നും തുടർന്നേക്കും; ശക്തമായ കാറ്റിനും സാധ്യത; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കും. ഇന്ന് പന്ത്രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളികൾക്കാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

1

അതേസമയം, തെക്കൻ കേരളത്തിലാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിൽ. തലസ്ഥാനത്ത് കൂടുതൽ മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുകൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴ ജില്ലയിൽ ഉണ്ടാകാനാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിവരം. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.

2

സാഹചര്യം കണക്കിൽ എടുത്ത് കഴിഞ്ഞ ദിവസങ്ങളിലെ പോലെ സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു.ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

3

അതേസമയം, ആന്ധ്രയിലും സമാനമായ കാലാവസ്ഥാ വ്യതിയാനം തുടരുകയാണ്. തിങ്കളാഴ്ചയോടെ തന്നെ വീണ്ടും ശക്തമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ നിലവിൽ ജാഗ്രതാ നിർദേശം നൽകി. ചൊവാഴ്ച വരെ ആന്ധ്രയുടെ കിഴക്കൻ മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ബുധനാഴ്ച വരെ ക്യാമ്പിൽ തുടരണം എന്നും സർക്കാർ നിർദേശിച്ചു. ദിവസങ്ങൾക്ക് മുമ്പ് ആന്ധ്രയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒന്നര ലക്ഷത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. അതേസമയം, കർണാടകയുടെ തീര മേഖലയിലും മുന്നറിയിപ്പുണ്ട്.

Recommended Video

cmsvideo
    Whirlwind at Sri Lankan shore, Kerala will experience heavy rain | Oneindia Malayalam
    4

    എന്നാൽ, തമിഴ്നാട്ടിൽ മഴയുടെ സ്ഥിതി ഒട്ടും മോശം അല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ ഉള്ള 15 തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അധികൃതർ. സാധാരണ മൺസൂൺ കാലത്തെക്കാൾ 70 ശതമാനം അധികം മഴയാണ് തമിഴ്നാട്ടിൽ ഇതുവരെ പെയ്തത്. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ചെങ്കൽ പേട്ടും ഒരു സംഘം കാഞ്ചീപുരത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളായി സജ്ജരായുണ്ട്. അതേസമയം, ചെന്നൈയിലും പരിസരത്തും ഇന്നലെ മുതൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. നഗരത്തിലെ 59 ഇടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങി. അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴ ചെന്നൈയിൽ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    തുടരെ ഉണ്ടായ കാലാവസഥാ വ്യതിയാനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ആയി കഴിഞ്ഞ 36 മണിക്കൂറിന് ഇടയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. തിരുവണ്ണാമലയിൽ രണ്ട് പേരും അരിയല്ലൂർ, ശിവഗംഗ, ദിണ്ടിഗൽ എന്നിവിടങ്ങളിൽ ഓരോരുത്തരും ആണ് മരിച്ചത്. 11 ജില്ലകളിലെ 114 ദുരിതാശ്വാസ ക്യാംപുകളിലായി 10,523 പേരെ മാറ്റി പാർപ്പിച്ചു. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, നാഗപട്ടണം ജില്ലകളിൽ ആണ് മഴയുടെ സാഹചര്യത്തിൽ വലിയ നാശനഷ്ടം ഉണ്ടായത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+