കൊലയ്ക്ക് മുൻപ് 4 തവണ മാനസയുമായി സംസാരിച്ചു, രാഖിൽ വീട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു
കണ്ണൂര്‍: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസയുടെ അവഗണന കാരണം രാഗിലിന് പക ഉണ്ടായിരുന്നതായി സുഹൃത്ത് ആദിത്യന്‍ വെളിപ്പെടുക്കി. കൊലപാതകം നടത്തുന്നതിന് തൊട്ട് മുന്‍പുളള ദിവസങ്ങളില്‍ നാല് തവണ മാനസയുമായി രാഖില്‍ സംസാരിച്ചിരുന്നുവെന്നും ആദിത്യന്‍ പറയുന്നു.
'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ
മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് രാഖിലിന് എവിടെ നിന്ന് കിട്ടി എന്നത് അറിയില്ല. രാഖില്‍ പഠിച്ചത് ബെംഗളൂരുവിലാണ്. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ ബന്ധങ്ങളുണ്ട്. രാഖിലിന് മാനസിയോട് പക ഉളളത് അറിയാമായിരുന്നത് കൊണ്ട് അവന് കൗണ്‍സിലിംഗ് നല്‍കണം എന്ന് കുടുംബത്തെ അറിയിച്ചിരുന്നതായും ആദിത്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
മാനസുമായുളള അടുപ്പം രാഖിലിന്റെ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരും അകന്നതിന് ശേഷം തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നാണ് രാഖില്‍ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. മാത്രമല്ല മറ്റൊരു വിവാഹം കഴിക്കാനും തയ്യാറാണ് എന്നും രാഖില്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇത് പ്രകാരം രാഖിലിന്റെ അമ്മ ഓണ്‍ലൈന്‍ വിവാഹ വെബ്‌സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
'ഞങ്ങൾക്കിടയിൽ സംഭവിച്ചത് അതാണ്, തന്റെ കാമുകനെ തപ്പിയെടുക്കാനൊക്കെ നോക്കി', വെളിപ്പെടുത്തി സൂര്യ
അതിനിടെ ഗള്‍ഫിലേക്ക് പോകാനും രാഖില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഗള്‍ഫ് യാത്ര മുടങ്ങി. കൊച്ചിയിലേക്ക് ഇന്റീരിയര്‍ ജോലി ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് രാഖില്‍ പോയിരുന്നത്. എന്നാല്‍ ഒരു മാസത്തോളം മാനസ താമസിക്കുന്ന ഹോസ്റ്റലിന് സമീപം വാടക വീട്ടില്‍ താമസിച്ച് പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു രാഖില്‍. കഴിഞ്ഞ ദിവസമാണ് രാഖില്‍ മാനസയെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തത്.
Recommended Video