Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ സജീവിന്റെ നിർണായക മൊഴി പുറത്ത്; 'തട്ടിപ്പിന് പിന്നിൽ കോഴിക്കോട്ടെ നാലം​ഗ സം​ഘം'

കോഴിക്കോട്: നിയമന കോഴക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവന്റെ നിർണായക മൊഴി പുറത്ത്. തട്ടിപ്പിലെ പ്രധാനികൾ കോഴിക്കോട്ടെ നാലം​ഗ സംഘം ആണെന്നാണ് അഖിൽ സജീവ് മൊഴി കൊടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എ ഐ ഐ എഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികൾ എന്നാണ് അഖിൽ സജീവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം തന്നെ ആണെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ഈ സംഘം തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു. അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് കേസുകളിൽ ഈ നാല് പേരും പ്രതികൾ ആയേക്കും.

akhl 1233

സ്പൈസസ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുവ മോർച്ച നേതാവിനും ബന്ധമുണ്ട്. പത്തനംതിട്ട പോലീസ് രജിസറ്റർ ചെയ്ത കേസിൽ സ്പൈസസ് ബോർഡമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസിൽ യുവ മോർച്ച നേതാവ് പ്രതിയാണെന്ന് മൊഴിയിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കേസിലെ മുഖ്യ പ്രതി അഖിൽ സജീവിന്റെ അറസ്റ്റ് വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലും ആണ് അഖിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽ പോയിരുന്നു. തമിഴ്നാട് തേനയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. സി ഐ ടി യു പത്തനംതിട്ട ജില്ലാ നേതൃത്വം നൽകിയ പരാതിയിലാണ് ഇയാളുടെ അറസ്റ്റ്. സി ഐ ടി യു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖിൽ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നൽകിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+