ദില്ലി സർക്കാറും കേന്ദ്രവും തമ്മിലുള്ള 'അധികാരത്തർക്കം' ഭരണഘടന ബെഞ്ചിലേക്ക് മാറ്റി സുപ്രീകോടതി
ദില്ലി: ബ്യൂറോക്രാറ്റുകളുടെ നിയന്ത്രണത്തില്‍ കേന്ദ്രസർക്കാരും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരും തമ്മിലുള്ള തർക്കം ഭരണഘടന ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി. ബ്യൂറോക്രസി സംബന്ധിച്ച് കേന്ദ്ര-ഡൽഹി സർക്കാരുകൾ തമ്മിലുള്ള തർക്കത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ആധികാരികമായ പ്രഖ്യാപനം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
'രാമന്പിള്ളയെ ഇനി തൊടില്ല, അതിന് വ്യക്തമായ കാരണമുണ്ട്': രഹസ്യങ്ങളുടെ കലവറയെന്ന് സംവിധായകന്
2018 ലെ കോടതിയുടെ മുൻ വിധിയിൽ ഇതിനകം തീർപ്പാക്കിയ കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള മറ്റ് പ്രശ്‌നങ്ങളൊന്നും "വീണ്ടും പരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന്" കോടതി കരുതുന്നില്ലെന്ന് തുറന്ന കോടതിയിൽ ഉത്തരവ് വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നാല് വർഷം മുമ്പ്, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ആം ആദ്മി പാർട്ടി (എഎപി) ഗവൺമെന്റിന്റെ "സഹായത്തിനും ഉപദേശത്തിനും" വിധേയനാണെന്നും ഇരുവരും പരസ്പരം യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യത്തിൽ അരാജകത്വത്തിനോ സമ്പൂർണ്ണതയ്‌ക്കോ ഇടമില്ലെന്നും അന്നത്തെ ഉത്തരവ് സൂചിപ്പിച്ചു.
അതേസമയം, 2018 ലെ വിധി 'സേവന' പ്രശ്‌നം പ്രത്യേകമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് ഇന്ന് ഉത്തരവ് വായിച്ചുകൊണ്ട് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. രാജ്യമില്ലാത്ത രാജാവിനെപ്പോലെ 'സേവനങ്ങളിൽ' അധികാരമില്ലാത്ത ദുരവസ്ഥായി ദില്ലിക്കുള്ളതന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. ഒരു "ജനാധിപത്യ പ്രതിനിധി സർക്കാരിന്" ആരോഗ്യ സെക്രട്ടറിയെയോ വാണിജ്യ സെക്രട്ടറിയെയോ നിയമിക്കുന്നതിന് ലെഫ്റ്റനന്റ് ഗവർണറുടെ അംഗീകാരം ലഭിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍
2018ലെ വിധിന്യായത്തിൽ കേന്ദ്രത്തിന്റെയും ഡൽഹി സർക്കാരിന്റെയും അധികാരങ്ങൾ കൂട്ടായതും സഹവർത്തിത്വമുള്ളതുമാണെന്ന് വ്യക്തമാക്കിയിരുന്നതായി മുതിർന്ന അഭിഭാഷകൻ എ.എം. സിംഗ്വി ഡൽഹി സർക്കാരിന് വേണ്ടി ഇന്ന് കോടതിയില്‍ വാദിച്ചു. ''ഡൽഹി സർക്കാരിന് എന്ത് കൂട്ടുത്തരവാദിത്തം ഉണ്ടാകും. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും നിയന്ത്രിക്കാൻ അധികാരമില്ലേ? ഫെഡറലിസം തന്നെ ഇല്ലാതാക്കുകയാണ്," മുതിർന്ന അഭിഭാഷകൻ വാദിച്ചു.
അതേസമയം, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതിന് അനുകൂലമായി വാദിച്ചിരുന്നു. രാജ്യത്തിന്റെ തലസ്ഥാനവും മഹാനഗരവുമായ ഡൽഹി തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് കേന്ദ്രം വാദിച്ചിരുന്നു. ഒരു സംസ്ഥാന നിയമസഭയുടെ "ചെറിയ കരുണയ്ക്കും ചെറിയ വിഭവങ്ങൾക്കും" ഡൽഹിയെ വിട്ടുകൊടുക്കാനാവില്ലെന്നും കേന്ദ്രം വാദിച്ചു.
2019 ഫെബ്രുവരി 14-ന് സുപ്രീം കോടതി ബെഞ്ച് ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും തലസ്ഥാനത്തെ 'സേവനങ്ങളുടെ' നിയന്ത്രണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ഭിന്നാഭിപ്രായമായിരുന്നു രേഖപ്പെടുത്തിയത്. 'സേവനങ്ങളിൽ' ഡൽഹി സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ഭൂഷൺ അഭിപ്രായപ്പെട്ടപ്പോൾ, ബെഞ്ചിലെ പ്രധാന ജഡ്ജിയായിരുന്ന ജസ്റ്റിസ് സിക്രി സംസ്ഥാനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്.
സെക്രട്ടറി, വകുപ്പ് മേധാവി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച ഫയലുകൾ ലഫ്റ്റനന്റ് ഗവർണർക്ക് നേരിട്ട് സമർപ്പിക്കാമെന്നാണ് ജസ്റ്റിസ് സിക്രിയുടെ നിഗമനം. ഡാനിക്‌സ് (ഡൽഹി ആൻഡമാൻ നിക്കോബാർ ഐലൻഡ്‌സ് സിവിൽ സർവീസ്) കേഡറിനെ സംബന്ധിച്ചിടത്തോളം, ഫയലുകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരെയുള്ള മന്ത്രിമാരുടെ കൗൺസിൽ വഴി പ്രോസസ്സ് ചെയ്യാമെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു.
Recommended Video
അതേസമയം, 'ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ജിഎൻസിടിഡി) ആക്ടിലെയും 1993ലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഗവൺമെന്റിന്റെ ബിസിനസ്സ് ഇടപാടിന്റെ 13 നിയമങ്ങളിലെയും ഭേദഗതികൾ റദ്ദാക്കണമെന്നും ദില്ലി സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ സിദ്ധാന്തത്തെ ലംഘിക്കുന്നുവെന്നും ഈ മാറ്റങ്ങളിലൂടെ കേന്ദ്രം, ഡൽഹിയിലെ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ കൂടുതൽ അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് നൽകിയിട്ടുണ്ടെന്നുമാണ് ദില്ലി സർക്കാർ വാദിക്കുന്നത്.