ബഫർ സോൺ: ഇടത് മുഖമുദ്ര വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമെന്ന് വീണ്ടും തെളിഞ്ഞു: എംവി ജയരാജന്‍
കണ്ണൂർ: ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതിയുടെ 2023 ഏപ്രിൽ 26ന്റെ വിധി വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് എൽ ഡി എഫിന്റെ മുഖമുദ്രയെന്ന് വ്യക്തമാക്കുന്നതാണെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾക്കൊള്ളുന്ന സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോലപ്രദേശമാക്കിയും കൃഷി ഉൾപ്പെടെയുള്ള നിർമിതികൾ നിരോധിച്ചുകൊണ്ടും ഉള്ള ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത് 2022 ജൂൺ 3നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത്തരമൊരു ഉത്തരവുണ്ടായത് മുതലും അതിനുമുൻപും ജനവാസമേഖലയെ ബഫർസോണിൽ നിന്നും ഒഴിവാക്കണമെന്ന നിലപാടാണ് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ അന്നത്തെ യു പി എ സർക്കാർ വനമേഖലയിൽ നിന്നും 10 കിലോമീറ്ററിനുള്ളിലും, യു ഡി എഫ് സർക്കാർ 12 കിലോമീറ്ററിനുള്ളിലും കൃഷിഉൾപ്പെടെയുള്ളവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണിറക്കിയത്. സുപ്രീംകോടതി വിധിയെത്തുടർന്ന് എൽഡിഎഫ് ഉപഗ്രഹസർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമെടുത്തു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ജനവാസമേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം, കേളകം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളെക്കുറിച്ച് റിപ്പോർട്ടിലുള്ള ഭാഗങ്ങൾ അവ്യക്തമായതിനാൽ ഫിസിക്കൽ സർവ്വേ നടത്താൻ തീരുമാനിച്ചു. അതിനുശേഷം ന്യൂനതകൾ പരിഹരിക്കാൻ ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും ചെയ്തു. സി പി ഐ(എം) പ്രവർത്തകരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചതായും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
ഓൺലൈനായി പരാതികൾ 162 എണ്ണമാണ് ഇത്തരം ഹെൽപ് ഡെസ്‌കുകൾ മുഖേന അയച്ചത്. കേരളത്തിൽ നിന്ന് ആകെ ലഭിച്ച പരാതികൾ കൂടി പരിഗണിച്ചുകൊണ്ട് റിപ്പോർട്ട് സമഗ്രമാക്കിക്കൊണ്ടാണ് ജനവാസമേഖലയെ ഒഴിവാക്കണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ നിയമസഭ ഐകകണേ്ഠ്യന പ്രമേയവും ഈ വിഷയത്തിൽ പാസ്സാക്കിയിരുന്നു. എന്നാൽ യു ഡി എഫ് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം എന്നതുപോലെ സർക്കാറിനെതിരെ മലയോര ജനതയെ ഇളക്കിവിടാൻ ശ്രമിച്ചു.
സത്യം ജനങ്ങളിലെത്തിക്കാൻ സി പി ഐ (എം) പ്രവർത്തകർ അക്കാലത്ത് രംഗത്തിറങ്ങി. വൈദികർ അടക്കമുള്ളവരെ ഇതെഴുതുന്നയാൾ അടക്കമുള്ള സിപിഐ(എം) പ്രവർത്തകർ നേരിട്ട് കണ്ടു. അന്ന് നൽകിയ ഉറപ്പാണ് മലയോരജനതയ്‌ക്കൊപ്പം ഞങ്ങളുണ്ടാവുമെന്ന്. ജനവാസമേഖലയെ ഒഴിവാക്കാൻ ഏതറ്റം വരെയും എൽ ഡി എഫ് സർക്കാർ പോകുമെന്ന്. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തം,
അതാണ് സുപ്രീംകോടതി വിധിയോടെ സാധൂകരിച്ചിരിക്കുന്നത്. സി പി ഐ(എം) പ്രവർത്തകർക്ക് സംതൃപ്തി നൽകുന്നതാണ് ഇക്കാര്യം എന്നത് മാത്രമല്ല, മലയോര ജനതയെ തെറ്റായ ചിന്തയിലേക്ക് നയിക്കുന്നവർക്ക് ഒരു തിരിച്ചടി കൂടിയാണ് സുപ്രീംകോടതി വിധി. അതുകൊണ്ടാണ് മലയോര ജത ആഹ്ലാദം പ്രകടിപ്പിക്കുകയും എൽ ഡി എഫ് സർക്കാറിനെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications