ബിജെപി നേതാവ് ഗോപാലൃഷ്ണനെ പൊളിച്ചടുക്കി ഏഷ്യാനെറ്റ്.. കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയയും!!
കേരളത്തിലെ ബി ജെ പി നേതാക്കൾക്ക് ഇപ്പോള്‍ കണ്ടകശനിയുടെ അപഹാരമാണോ എന്നാരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. ആദ്യം മെഡിക്കൽ കോളജ് കോഴവിവാദത്തിൽ എം ടി രമേശ്, പിന്നാലെ പ്രകോപന പരമായ പ്രസംഗം നടത്തി തീപ്പൊരി വനിതാ നേതാവ് ശോഭ സുരേന്ദ്രൻ.
ഫേസ്ബുക്കിൽ ചൂടൻ ചിത്രവുമായി വീണ്ടും രശ്മി നായർ.. ദേശി സണ്ണി ലിയോണെന്ന് വിളി.. കഷ്ടം തന്നെ ചേട്ടാ!!!
ഇതൊന്നും പോരാതെയാണ് ചാനൽ പരിപാടികളിൽ ഓടിനടന്ന് മണ്ടത്തരം പറയുന്ന ഒരു പറ്റം നേതാക്കൾ. എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ ബി ഗോപാലകൃഷ്ണനാണ് ഏഷ്യാനെറ്റിൽ പോയിരുന്ന് ഏഷ്യാനെറ്റിനെ വെല്ലുവിളിച്ച് പണിമേടിച്ചത്. ഇത് കണ്ട് സോഷ്യൽ മീഡിയയും വെറുതെ ഇരിക്കുന്നില്ല, വലിച്ചുകീറുകയാണ് ഗോപാലകൃഷ്ണനെ...
ഗോപാലകൃഷ്ണന് പറ്റിയത്
നമ്പിനാരായണനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചാരക്കേസില്‍ പെയ്ഡ് ന്യൂസ് നല്‍കിയെന്നായിരുന്നു ബി ജെ പി നേതാവ് ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. ചരിത്രം അറിയില്ല എന്ന് കരുതി വായിൽ തോന്നുന്നതെല്ലാം പറയരുത് എന്ന് വിനു വി ജോൺ ഗോപാലകൃഷ്ണന് താക്കീതും നൽകി.
നമ്പിനാരായണന്‍ നേരിട്ട്
എന്നാൽ ഇത് കൊണ്ടും ഗോപാലകൃഷ്ണൻ നിർത്തിയില്ല. സകല മാധ്യങ്ങളും കൊടുത്തു എന്നായി ആക്ഷേപം. ഇതോടെ വിനു വി ജോൺ നമ്പിനാരായണനെ നേരിട്ട് ടെലഫോൺ ലൈനിൽ കൊണ്ടുവന്നു. ബി ജെ പി നേതാവ് ഗോപാലകൃഷ്ണന്‍ ജോക്കറാണെന്നാണ് നമ്പിനാരായണന്‍ പറഞ്ഞത്.
ഗോപാലകൃഷ്ണന്‍ ജോക്കറാണ്
ഏഷ്യാനെറ്റ് ന്യൂസാണ് ചാരക്കേസിലെ കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. ഏഷ്യാനെറ്റ് ഒരു ചെറിയ വാക്ക് പോലും തനിക്കെതിരായ നല്‍കിയിട്ടില്ലെന്ന് നമ്പിനാരായണന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍ ഒരു ജോക്കറാണ്. ചിരിക്കാനാണ് തോന്നുന്നത് - നമ്പിനാരായണന്‍ പറഞ്ഞു.
ഇതൊക്കെ ചെറുത്
മെഡിക്കല്‍ കോളേജ് അഴിമതിയെ അഴിമതിയെന്ന് വിളിക്കരുതെന്ന് കൂടി ഈ ചർച്ചയിൽ ഗോപാലകൃഷ്ണൻ പറഞ്ഞു. മെഡിക്കല്‍ കോളേജ് അഴിമതി ചെറിയൊരു വഞ്ചന മാത്രമാണെന്നാണ് ബി ജെ പി നേതാവ് പറഞ്ഞത്. ബി ജെ പിയുടെ അഴിമതിയെ ന്യായീകരിക്കാൻ ശ്രമിച്ച് ഗോപാലകൃഷ്ണൻ കണക്കിന് വാങ്ങിക്കെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.
സോഷ്യല്‍ മീഡിയയിൽ
അമ്പാടിമുക്ക് ശാഖേയുടെ ഫേസ്ബുക്ക് പേജാണെന്ന് ഒരു നിമിഷം ഓർത്തുപോയി. ആഞ്ഞുതള്ളി, ഏപ്പടിച്ച് വീണു. അയ്‌നിപ്പം എന്താ, സ്ഥിരം വീഴുന്നതല്ലേ, ഗോപാലകൃഷ്ണനല്ലേ...- മാധ്യമപ്രവർത്തകനായ സുജിത് ചന്ദ്രൻ ഫേസ്ബുക്കിൽ.