എംബിബിഎസിന് ചേർന്നവർ കുടുങ്ങി! 15 ദിവസത്തിനുള്ളിൽ പണം കണ്ടെത്തണം; പിണറായി സർക്കാരിന്റെ കൊടുംചതി...
ഇപ്പോൾ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അധിക പണം കണ്ടെത്താനായില്ലെങ്കിൽ പുറത്തുപോകേണ്ടി വരും.
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ കോളേജുകളിലും 11 ലക്ഷം രൂപ ഫീസായി ഈടാക്കാമെന്ന സുപ്രീംകോടതി ഉത്തരവിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിൽ. മൂന്നാംഘട്ട മെഡിക്കൽ പ്രവേശനത്തിന്റെ അതേദിവസമാണ് വിദ്യാർത്ഥികൾക്ക് ഇരുട്ടടി സമ്മാനിച്ച കോടതി വിധിയും പുറത്തുവന്നത്.
അഞ്ച് ലക്ഷം രൂപ വാർഷിക ഫീസെന്ന ധാരണയിലാണ് പലരും സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിൽ അഡ്മിഷൻ നേടിയത്. സുപ്രീംകോടതി ഉത്തരവിനു തൊട്ടുമുൻപ് വരെ ഈ ധാരണയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശന നടപടികൾ പുരോഗമിച്ചതും. എന്നാൽ, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം 11 ലക്ഷമാണ് സ്വാശ്രയ കോളേജുകളിലെ ഫീസ്. അഞ്ച് ലക്ഷം പണമായി നൽകുന്നതിന് പുറമേ ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയായോ തത്തുല്യ സ്വത്തായോ കോളേജിൽ കാണിച്ചില്ലെങ്കിൽ അഡ്മിഷൻ റദ്ദ് ചെയ്യപ്പെടും.

മക്കളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ രക്ഷിതാക്കൾ ഇനി അധികപണം കൂടി കണ്ടെത്തേണ്ടതുണ്ട്. അഡ്മിഷൻ നേടി 15 ദിവസത്തിനുള്ളിൽ ബാങ്ക് ഗ്യാരണ്ടി നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ബോണ്ട് നൽകിയാൽ മതിയെന്ന ഹൈക്കോടതി നിർദേശം സുപ്രീംകോടതി തള്ളി. ഫീസ് വർദ്ധിപ്പിച്ച കാര്യമറിഞ്ഞതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൗൺസിലിംഗിൽ പങ്കെടുക്കാനെത്തിയ പലരും അഡ്മിഷനെടുക്കാതെ മടങ്ങി.
ഇപ്പോൾ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അധിക പണം കണ്ടെത്താനായില്ലെങ്കിൽ പുറത്തുപോകേണ്ടി വരും. അങ്ങനെയാണെങ്കിൽ ഒഴിവ് വരുന്ന സീറ്റുകളിൽ റാങ്ക് ലിസ്റ്റിൽ പിറകിലുള്ള പണമുള്ളവർക്ക് പ്രവേശനം നേടാം. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം നൂറുക്കണക്കിന് വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനുള്ള അവസരമാണ് നഷ്ടമായത്. നീറ്റ് നടപ്പിലാക്കിയിട്ടും മെഡിക്കൽ പ്രവേശനത്തിന് ഇത്തവണയും പണതൂക്കം തന്നെയാണ് മാനദണ്ഡമായതെന്നും വ്യക്തമാണ്.
മെഡിക്കൽ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ തുടക്കം മുതൽ കാണിച്ച ലാഘവമാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായ വിധിക്ക് കാരണമായത്. പ്രവേശന നടപടികളിലെ തീരുമാനങ്ങളെല്ലാം കോടതിക്ക് വിട്ട സർക്കാർ, പലതവണ വിജ്ഞാപനവും ഫീസും തിരുത്തി. അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചിട്ടും അലോട്ട്മെന്റ് തുടങ്ങാന്‍ വൈകി. ഒടുവില്‍ രണ്ട് കോളേജുകള്‍ സുപ്രീം കോടതി വഴി 11 ലക്ഷം ഫീസ് നേടിയെടുത്തപ്പോള്‍ മാത്രമാണ് അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചത്. ആരോഗ്യമന്തി ഖേദം പ്രകടിപ്പിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞപ്പോള്‍ എല്ലാം കുളമാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസനും കുറ്റപ്പെടുത്തി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications