'വിനു വി ജോണിനൊപ്പം', വിനുവിനെ വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ച് ഷിബു ബി ജോൺ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ ഉയർത്തിയ പ്രതിഷേധത്തെ വിമർശിച്ച് ഷിബു ബേബി ജോൺ. ന്യൂസ് അവർ ചർച്ചയിൽ എളമരം കരീമിന് എതിരെ വിനു വി ജോൺ നടത്തിയ പരാമർശത്തിന് എതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. തുടർന്ന് ട്രേഡ് യൂണിയനുകൾ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചാണ് ഷിബു ബേബി ജോൺ പിന്തുണ അറിയിച്ചിരിക്കുന്നത്.
ഷിബു ബേബി ജോണിന്റെ കുറിപ്പ്: ' കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു. നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും.

മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും ഒരു വിഭാഗം നേതാക്കൾ ജനങ്ങളെ ബന്ദിയാക്കി സമരത്തിനെതിരെ ചിന്തിക്കാൻ അവരെ നിർബന്ധിതരാക്കി. ആരോ നിർദ്ദേശം നൽകിയതുപോലെ കരുതിക്കൂട്ടി അക്രമമഴിച്ചുവിടുകയായിരുന്നു സിപിഎം- സിഐടിയു പ്രവർത്തകർ. മുൻവർഷങ്ങളിലും ഒരു ചടങ്ങ് പോലെ ദേശിയ പണിമുടക്കുകൾ നടന്നിരുന്നുവെങ്കിലും ഇത്തരത്തിൽ ജനവിരുദ്ധമായി അത് മാറിയിരുന്നില്ല. അക്കാലവും ഇത്തവണയും തമ്മിലുള്ള ഏകവ്യത്യാസം പിണറായിക്ക് തുടർഭരണം ലഭിച്ചു എന്നതാണ്.
പണിമുടക്കിൻ്റെ മറവിൽ സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങളെ വിമർശിച്ചു എന്നതിൻ്റെ പേരിൽ, അല്ലെങ്കിൽ അക്രമകാരികളെ പിന്തുണയ്ക്കുകയും ഇരകളെ അവഹേളിക്കുകയും ചെയ്ത സിപിഎം നേതാവിൻ്റെ അപമാനകരമായ വാക്കുകളെ അപലപിച്ചതിൻ്റെ പേരിൽ ഒരു മാധ്യമപ്രവർത്തകനെ വ്യക്തിപരമായി പിന്തുടർന്ന് ആക്രമിക്കുകയാണ് സിപിഎമ്മുകാർ. നാം മോദിയെ എന്തൊക്കെ കാര്യങ്ങളിൽ വിമർശിക്കുന്നുവോ അതിൻ്റെ തനിയാവർത്തനമായി കേരളത്തിലെ പിണറായി സർക്കാരും മാറിയിരിക്കുകയാണ് എന്നതാണ് ഈ പണിമുടക്കിന് ശേഷമുണ്ടായ അനുബന്ധ സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്.
ഞാൻ കൂടി അംഗമായിരുന്ന കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് വിമർശിച്ചിട്ടുള്ള മാധ്യമപ്രവർത്തകനാണ് വിനു വി. ജോൺ.
എന്നാൽ ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷം മാധ്യമങ്ങളാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. മാധ്യമങ്ങൾ നിർഭയരായി ഭരണകൂടത്തെ വീക്ഷിക്കേണ്ടതും വിമർശിക്കേണ്ടതും ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തെ ഭയക്കുന്നവരാണ് മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത്. തൊഴിലാളികൾക്ക് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് വീമ്പ് പറയുന്ന നേതാക്കന്മാർ വിനുവും ഒരു തൊഴിലാളിയാണെന്ന കാര്യം എന്തേ മറന്നുപോകുന്നു. വിനു വി ജോണിനൊപ്പം.. നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം...''
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications