Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ റെയില്‍വെ ശൗചാലയത്തില്‍; പ്രതി അയല്‍വാസി, കുടുക്കിയത് സിനിമ സ്റ്റൈലില്‍

railway

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങാപ്പാറ സ്വദേശിയായ യുവകതിയുടെ ഫോണ്‍ നമ്പറിലേക്ക് 2018 മേയ് നാലിനായിരുന്നു അശ്ലീല ചുവയുള്ള ഒരു ഫോണ്‍കോള്‍ എത്തിയത് . തമിഴ് കലര്‍ന്ന സംസാരമായിരുന്നു അത്. തുടര്‍ന്ന് മേയ് 8നും കൊല്ലത്ത് നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. എങ്ങനെയാണ് തനിക്ക് ഇത്തരത്തിലുള്ള ഫോണ്‍കോള്‍ വരുന്നതെന്ന സംശയം ഉടലെടുത്തതോടെയാണ് എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ ശൗചാലയത്തില്‍ വീട്ടമ്മയുടെ പേരും ഫോണ്‍ നമ്പറും കുറിച്ചെന്നും ഇക്കാര്യം അറിയിക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്നും യുവാവ് അറിയിച്ചത് .

എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരും ഫോണ്‍ നമ്പറും ആരാണ് റെയില്‍വെ സ്റ്റേഷനില്‍ കുറിച്ചതെന്ന് നിയമ പോരാട്ടത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് യുവതിയും കുടുംബവും. എറണാകുളം സൗത്ത് സ്‌റ്റേഷനിലെ ശൗചാലയത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറും കുറിച്ചിട്ട വ്യക്തിയെ കയ്യക്ഷരത്തിലൂടെയാണ് വീട്ടമ്മ കുടുക്കിയത്.

സംഭവത്തില്‍ അയല്‍വാസിയും ഡിജിറ്റര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അജിത് കുമാറിനെതിരെ കുറ്റുപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ നിര്‍ണായകമായത് യുവാവിന്റെ ഫോണ്‍ കോളായിരുന്നു. കൊല്ലം സ്വദേശിയായ യുവാവ് ഫോണ്‍ നമ്പര്‍ എഴുതിയതിന്റെ തെളിവ് വാട്‌സാപ്പില്‍ അയച്ചുകൊടുത്തിരുന്നു .

ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിത്തിരിവായത്. വീട്ടമ്മയുടെ നിര്‍ദ്ദേശ പ്രകാരം യുവാവ് ഈ ഫോണ്‍ നമ്പര്‍ മായ്ച്ചുകളഞ്ഞു. എന്നാല്‍ ചുമരിലെ കയ്യക്ഷരം കണ്ടതോടെ ഇത് പരിചയമുള്ളതാണെന്ന് യുവതിക്ക് സംശയം തോന്നി. ഉടന്‍ തന്നെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന മിനുറ്റ്‌സ് ബുക്‌സമായി കയ്യക്ഷരം ഒത്തുനോക്കി. വാട്‌സാപ്പിലൂടെ അയച്ച ചിത്രവും മിനിറ്റ്‌സിലെ കയ്യക്ഷരവും ഒന്നാണെന്ന് തെളിഞ്ഞു .

ഇനിയും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍

തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ഫോറന്‍സിക് എജന്‍സിക്ക് അയച്ച് ഉറപ്പുവരുത്തി. മുന്‍പ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോട് പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിന് കാരണമായതെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സംഭവത്തില്‍ സൈബര്‍ സെല്‍, എ സി പി, ഡി ജി പി, എറണാകുളം റെയില്‍വെ പൊലീസ് എന്നിവിടങ്ങളില്‍ വീട്ടമ്മ പരാതി നല്‍കി . പരാതിയുടെ അടിസ്ഥാനത്തിലുള്ള ഫോറന്‍സിക് പരിശോധന ഫലവും ഇവര്‍ക്ക് അനുകൂലമായി .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+