നാക്കുപിഴയെ ക്രൂശിക്കുന്നവരോട്: നിങ്ങള്‍ ഉമ്മന്‍ ചാണ്ടിയെക്കൂടിയാണ് മോശമാക്കുന്നത്: കെസി വേണുഗോപാല്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേർപാടില്‍ പ്രതികരിക്കുന്നതിനിടേയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ്. അതിനെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ ആലോചിക്കണമെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്.
'നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന സമാധരണീനയായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആകസ്മികമായ നിര്യാണ വാർത്ത കേട്ടുകൊണ്ടാണ് ഇന്നലത്തെ പ്രഭാതം എനിക്ക് തുടങ്ങേണ്ടി വന്നത്. പ്രതിപക്ഷ കക്ഷികളുടെ യോഗവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം രാത്രി ഏറെ വൈകിയാണ് ഉറങ്ങാന്‍ ചെന്നത്. അതിരാവിലെ ഞെട്ടിയുണർന്നത് ഈ വാർത്തയും കേട്ടുകൊണ്ടായിരുന്നു. വല്ലാതെ ഉലഞ്ഞു പോയി. ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞ് പോവുമെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല' കെസി വേണുഗോപാല്‍ പറയുന്നു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്തു. അപ്പുറത്ത് പ്രതിപക്ഷ കക്ഷികളുടെ യോഗവും തുടങ്ങാനിരിക്കുന്നു. ഈ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗ വാർത്ത കൂടി അറിഞ്ഞതോടെ മനസ്സ് ആകെ ഒന്ന് പ്രയാസത്തിലാണ്. അതിനിടയില്‍ മാധ്യമപ്രവർത്തകരെ കണ്ടപ്പോള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള നാക്കു പിഴ പലരും ചർച്ചയാക്കുന്നു എന്നതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണം നടത്തേണ്ടി വന്നത്.
സമാനതകളില്ലാത്ത ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി. ഞങ്ങളുടെയെല്ലാം മനസ്സില്‍ അദ്ദേഹം ഒരു നേതാവ് മാത്രമല്ല വഴികാട്ടിയും ഗൂരുവും അതിലേറെ അഭിമാനസ്തംഭമായി നില്‍ക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ഞാനും. അങ്ങനെയുള്ള എന്നില്‍ നിന്നും ഉണ്ടായ നാക്കുപിഴയ ഈ രീതിയില്‍ ആഘോഷിക്കണമോയെന്ന് അത് ചെയ്യുന്ന ആളുകള്‍ തീരുമാനിക്കട്ടേയെന്നും കെസി വേണുഗോപാല്‍ പറയുന്നു.
മനുഷ്യ സഹജമായ ഇത്തരം കാര്യങ്ങള്‍ ആർക്കും സംഭവിക്കാവുന്നതാണ്. പറ്റിയ തെറ്റ് അപ്പോള്‍ തന്നെ തിരുത്തി. ആ തിരുത്തിയ ഭാഗം കാണിക്കാതെ ഇത് മാത്രം കാണിച്ച് ഇങ്ങനെ മോശമാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളുത്. എന്നെ കുറ്റപെടുത്തുമ്പോള്‍ അതിലൂടെ മഹാനായ ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തെ കൂടിയാണ് മോശമാക്കാനാണ് ഇവിടെ ശ്രമിക്കപ്പെടുന്നതെന്ന് അവർ മനസ്സിലാക്കുക.
ഉമ്മന്‍ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞ് പോയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകളും ആശയങ്ങളും നമ്മെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. കേരളം ഒരിക്കലും മറക്കാത്ത ജനപ്രിയനായ നേതാവായിരിക്കും ഉമ്മന്‍ ചാണ്ടി എന്നതില്‍ സംശയമില്ലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications