Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടിൻ്റെ കുളിർ നിറഞ്ഞ് കുട്ടവഞ്ചി സവാരി; കല്ലാറിലെ ഓളങ്ങളിൽ തട്ടിയുള്ള കാനനഭംഗിയും ഇവിടെ ആസ്വദിക്കാം!!!

പത്തനംതിട്ട : തണുപ്പും മഞ്ഞും നിറഞ്ഞ മലമടക്കുകളിലെ ദൃശ്യചാരുതയും കല്ലാറിലെ ഓളങ്ങളിൽ കാനനഭംഗി ആസ്വദിച്ചുള്ള അടവി കുട്ടവഞ്ചി സവാരിയും സഞ്ചാരികൾക്ക് പ്രിയമേറുന്നു. പത്തനംതിട്ട അടവി എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് കല്ലാറിൽ കുട്ടവഞ്ചി സവാരി നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന ഇവിടം തുറന്നതോടെ സഞ്ചാരികൾ എത്തുന്ന കാഴ്ചയും കാണാം. വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.

ഹൗ ക്യൂട്ട് , രാഖി കെട്ടി സണ്ണിയുടെ മക്കൾ , കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

1

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള വനം വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പത്തനംതിട്ട കല്ലാറിൽ കുട്ടവഞ്ചി സവാരി നടത്തുന്നത്. കല്ലാറിലെ ഓളപ്പരപ്പിൽ കാനനഭംഗി ആസ്വദിച്ചുള്ള ഉല്ലാസയാത്രയാണ് ഇവിടത്തെ പ്രത്യേകത.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞുകിടന്ന അടവി എക്കോ ടൂറിസം മേഖല അടുത്തകാലത്താണ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കുട്ടവഞ്ചി സവാരി ആസ്വദിക്കാൻ ഓണക്കാലത്ത് സഞ്ചാരികൾ ഇവിടേക്ക് എത്തിയിരുന്നു.

2

മുണ്ടോംമൂഴി കടവിൽ ആരംഭിച്ച് പാണ്ടിയാൻ കയത്തിൽ കറങ്ങിത്തിരിഞ്ഞാണ് യാത്ര നടത്താനാവുക. പാണ്ടിയാൻ കയത്തിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് ത്തൊട്ടിക്കയവും മണൽവാരിയും കടന്ന് ഇടികല്ലിലെത്താം.

ഇവിടെ നിന്ന് തട്ടാത്തിക്കയത്തിലൂടെ പേരുവാലികടവിലെത്തിയാൽ ഒരു സവാരി പൂർത്തിയാകും. ഇതിന് ശേഷം തിരിച്ച് മടക്കയാത്ര കൂടിയാകുമ്പോൾ ആവുവോളം കാനനഭംഗിയിൽ ആർത്തുല്ലസിച്ച് നനുത്ത തണ്ണുപ്പൻ കാലാവസ്ഥയിലൂടെ പുഴയുടെ വശ്യതയറിഞ്ഞ് ഓളപ്പരപ്പിലൂടെ മടങ്ങിയെത്താം എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.

3

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനം. നാലുപേരടങ്ങുന്ന സംഘത്തിന് ഹ്രസ്വദൂര സവാരിക്ക് 500 രൂപയും ദീർഘദൂര സവാരിക്ക് 900 രൂപയുമാണ് ഈടാക്കുന്നത്.

അതേസമയം , രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിനേഷനെങ്കിലും എടുത്ത‍വരോ , അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭി‍ച്ചവരോ , അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കൊവിഡ് സ്ഥീരികരിച്ച് രോഗമുക്തി നേടിയവരോ ആണെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂകയുള്ളൂ.

4

മൂണ്ടോംമൂഴി കടവിൽ നിന്നാരംഭിച്ച് അതേ കടവിൽ തിരികെ എത്തുന്ന വിധമാണ് അരമണിക്കൂറോളം ദൈർഘ്യമുള്ള ഹ്രസ്വദൂര സവാരി. മുണ്ടോംമൂഴി കടവിൽ ആരംഭിച്ച് പേരൂവാലി കടവിൽ തിരികെയെത്തുന്ന വിധം രണ്ട് കിലോമീറ്ററോളം അനുവദിക്കുന്നതാണ് ദീർഘദൂര സവാരി.

ഇക്കഴിഞ്ഞ ഓണക്കാലത്തും അവധിദിവസങ്ങളിലുമായി നിരവധി വിനോദസഞ്ചാരികളാണ് അടവി എക്കോ ടൂറിസം മേഖല സന്ദർശിച്ചത്. സഞ്ചാരികൾക്ക് മാർഗനിർദേശം നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം ജീവനക്കാരും ഇവിടെയുണ്ട്. ഒരു ഡോസ് വാക്സീനെങ്കിലുമെടുത്ത കുടുംബങ്ങൾക്ക് സമീപത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
    കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+